മുംബൈ: നടൻ സുശാന്ത് സിങ് രജ്‌പുത്തിന്‍റെ മരണത്തിനു പിന്നാലെ ആരംഭിച്ച വിവാദങ്ങൾ പുതിയ തലത്തിലേക്ക്. സുശാന്തിന്‍റെ കാമുകി റിയക്കെതിരെ മുൻ കാമുകി നടത്തിയ വെളിപ്പെടുത്തലുകളാണ്കേസിൽ വഴിത്തിരിവായത്. അതേസമയം സുശാന്തിന്‍റെ അക്കൗണ്ടിൽ നിന്നും 15 കോടി റിയയും കൂടുംബവും അപഹരിച്ചുവെന്ന ആക്ഷേപം ഉയർന്നതോടെ അന്വേഷണം ഈ വഴിക്ക് നീണ്ടിരിക്കുകയാണ്.
സാമ്പത്തിക തിരിമറി ആരോപണങ്ങളിൽ ഇടപ്പെട്ട എൻഫോഴ്‌സ്‌മെന്‍റ് ബീഹാർ പൊലീസ് രജിസ്റ്റർ ചെയ്‍ത എഫ്ഐആർന്‍റെ പകർപ്പ് കൈമാറാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. സുശാന്ത് സിംഗിന്‍റെ പിതാവ് തനിക്ക് നേരെ ഉന്നയിച്ച ആരോപണങ്ങളിൽ കഴമ്പില്ലെന്നും തന്നെ വ്യക്തിപരമായി ആക്ഷേപിക്കുകയാണ് ഉന്നമെന്നും റിയ ചക്രവർത്തി സുപ്രീംകോടതിയിൽ അറിയിച്ചു. സുശാന്തുമായി പ്രണയത്തിലായിരുന്നു എന്നും ഒരു വർഷമായി ഒരുമിച്ചായിരുന്നു താമസമെന്നും താരം അറിയിച്ചു. സുശാന്ത് ഏറെ കാലമായി വിഷാദ രോഗത്തിന് അടിമയായിരുന്നു.
സുശാന്ത് സിംഗിന്‍റെ മരണത്തിനു ആറു ദിവസങ്ങൾക്ക് മുൻപാണ് സുശാന്തിന്‍റെ വീട്ടിൽ നിന്ന് താൻ താമസം മാറിയത്. താൽകാലികമായി വിട്ടു നിൽക്കാൻ തീരുമാനിക്കുകയായിരുന്നു എന്നും താരം വ്യക്തമാക്കി. തനിക്ക് നേരെ ഉള്ള ആരോപണങ്ങൾക്ക് നിയമപരമായി മറുപടി നൽകുമെന്നും താരം മാധ്യമങ്ങളോട് പറഞ്ഞു.
സാമ്പത്തിക തിരിമറി ആരോപണങ്ങളിൽ ഇടപ്പെട്ട എൻഫോഴ്‌സ്‌മെന്‍റ് ബീഹാർ പൊലീസ് രജിസ്റ്റർ ചെയ്‍ത എഫ്ഐആർന്‍റെ പകർപ്പ് കൈമാറാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. സുശാന്ത് സിംഗിന്‍റെ പിതാവ് തനിക്ക് നേരെ ഉന്നയിച്ച ആരോപണങ്ങളിൽ കഴമ്പില്ലെന്നും തന്നെ വ്യക്തിപരമായി ആക്ഷേപിക്കുകയാണ് ഉന്നമെന്നും റിയ ചക്രവർത്തി സുപ്രീംകോടതിയിൽ അറിയിച്ചു. സുശാന്തുമായി പ്രണയത്തിലായിരുന്നു എന്നും ഒരു വർഷമായി ഒരുമിച്ചായിരുന്നു താമസമെന്നും താരം അറിയിച്ചു. സുശാന്ത് ഏറെ കാലമായി വിഷാദ രോഗത്തിന് അടിമയായിരുന്നു.
സുശാന്ത് സിംഗിന്‍റെ മരണത്തിനു ആറു ദിവസങ്ങൾക്ക് മുൻപാണ് സുശാന്തിന്‍റെ വീട്ടിൽ നിന്ന് താൻ താമസം മാറിയത്. താൽകാലികമായി വിട്ടു നിൽക്കാൻ തീരുമാനിക്കുകയായിരുന്നു എന്നും താരം വ്യക്തമാക്കി. തനിക്ക് നേരെ ഉള്ള ആരോപണങ്ങൾക്ക് നിയമപരമായി മറുപടി നൽകുമെന്നും താരം മാധ്യമങ്ങളോട് പറഞ്ഞു.
സുശാന്ത് സിംഗിന്‍റെ ബാങ്ക് സ്റ്റേറ്റ്മെന്‍റുകൾ ബീഹാർ പൊലീസ് ശേഖരിച്ചിരുന്നു. നടന്‍റെ അക്കൗണ്ടിൽ നിന്ന് 15 കോടി രൂപ കാമുകി റിയയും കുടുംബാംഗങ്ങളും അപഹരിച്ചു എന്ന് ആക്ഷേപം ഉയർന്ന പശ്ചാത്തലത്തിലാണ് പരിശോധന. മുൻ കാമുകി അങ്കിത ലോഖണ്ടയുടെ മൊഴി ബീഹാർ പൊലീസ് രേഖപ്പെടുത്തി. റിയ ചക്രവർത്തിക്കെതിരെ അങ്കിത ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. എന്നാൽ കേസിന്‍റെ അധികാര പരിധി സംബന്ധിച്ച തർക്കങ്ങൾ പുരോഗമിക്കവേ ബിഹാറിൽ നിന്നുള്ള അന്വേഷണ സംഘത്തിന് മുംബൈ പൊലീസ് സഹായം നൽകുന്നില്ല എന്ന പരാതിയുണ്ട്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: