മുംബൈ: ബോളിവുഡ് നടൻ സുശാന്തിന്‍റെ മരണം ആത്മഹത്യയല്ലെന്ന വാദവുമായി പാരാനോര്‍മല്‍ വിദഗ്‌ദര്‍. കറുത്ത വസ്ത്രം അണിഞ്ഞ ഒരാളാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയതെന്നും അമേരിക്കയില്‍ നിന്നുള്ള പാരാനോര്‍മല്‍ വിദഗ്ധനും ഗോസ്റ്റ് ഹണ്ടറുമായ ഷോണ്‍ ലാര്‍സണനും ഭാര്യ ട്രീസ ലാര്‍സനും വെളിപ്പെടുത്തി. ഇന്ത്യയില്‍ നിന്നുള്ള കോസ്‌മോ പാരാനോര്‍മല്‍ ആന്‍ഡ് ഗോസ്റ്റ് ഹണ്ടിങ് സൊസൈറ്റിയിലെ അംഗവുമായി നടത്തിയ ഓണ്‍ലൈന്‍ വീഡിയോ ചാറ്റിലാണ് ഇവരുടെ ഈ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. താരത്തിന്‍റെ മരണവുമായി ബന്ധപ്പെട്ട് വലിയ രീതിയിലുള്ള അഭ്യൂഹങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. ‘മറ്റൊരാളെ രക്ഷിക്കാന്‍ വേണ്ടിയാണ് അദ്ദേഹം മരണമടഞ്ഞത്. എന്നാല്‍ അത് ആര്‍ക്കു വേണ്ടിയാണെന്ന് അറിയില്ല.
അതൊരു പുരുഷനാണ്. ആത്മഹത്യയല്ല മരണ കാരണം. കറുത്ത വസ്ത്രം അണിഞ്ഞ ഒരാളാണ് ഇതിനു പിന്നില്‍.’ട്രീസ ലാര്‍സന്‍ പറയുന്നു. സുശാന്ത് താമസിക്കുന്ന ബാന്ദ്രയിലെ ഫ്‌ളാറ്റില്‍ പ്രേതബാധയുണ്ടെന്ന ചില റിപ്പോര്‍ട്ടുകളും ഇതിനിടെ പുറത്തുവന്നിരുന്നു. സുശാന്തിന്‍റെ കാമുകിയായിരുന്ന റിയ ഇതുമായി ബന്ധപ്പെട്ട ചില വെളിപ്പെടുത്തലുകള്‍ പൊലീസിനോടു പറഞ്ഞതായും റിപ്പോര്‍ട്ട് ഉണ്ട്. വീട്ടിലെ പ്രേതബാധയുടെ കാര്യത്തില്‍ സുശാന്തിനും മനസില്‍ ഭയമുണ്ടായിരുന്നതായി റിയ പറയുന്നു.
അവസാനനാളുകളില്‍ സുശാന്ത് ഇല്ലാത്ത ശബ്‌ദങ്ങള്‍ കേള്‍ക്കാന്‍ തുടങ്ങിയിരുന്നതായി റിയ പൊലീസിന് മൊഴി നല്‍കിയിരുന്നു. അതേസമയം, നടന്‍റെ മരണം അന്വേഷിക്കുന്ന പൊലീസ് സംഘം കൂടുതല്‍ ശാസ്ത്രീയ പരിശോധനകള്‍ക്ക് തയ്യാറെടുക്കുകയാണ്. താരം ആത്മഹത്യയ്ക്ക് ഉപയോഗിച്ച തുണി ടെന്‍സില്‍ ടെസ്റ്റിങിന് വിധേയമാക്കും. ഇതിനായി ഫോറന്‍സിക് ലാബില്‍ അയച്ചു. സുശാന്തിന്‍റെ ശരീരഭാരത്തെ താങ്ങാന്‍ ശേഷിയുള്ളതാണോ തുണിയെന്ന് സ്ഥിരീകരിക്കുകയാണ് ലക്ഷ്യം. സുശാന്തിന്‍റെ മരണത്തില്‍ ഏതെങ്കിലും തരത്തിലുള്ള ദുരൂഹത നടന്നിട്ടുണ്ടോയെന്ന് കണ്ടെത്താന് ഇത് സഹായിക്കുമെന്നാണ് അന്വേഷണ സംഘത്തിന്‍റെ വാദം.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: