കൊച്ചി: നടി ഷംന കാസിമിനെ ബ്ലാക്ക് മെയിൽ ചെയ്‌ത് പണം തട്ടാൻ ശ്രമിച്ച കേസിൽ അന്വേഷണം നിർണായക ഘട്ടത്തിലേക്ക് കടക്കുകയാണ്. സംഭവത്തിൽ സിനിമാ മേഖലയുമായി ബന്ധപ്പെട്ട് ആർക്കെങ്കിലും ബന്ധമുണ്ടോയെന്ന അന്വേഷമത്തിലാണ് പൊലീസ്. ഇതിനിടെ ബ്ലാക്ക് മെയിൽ സംഘത്തെ കുറിച്ച് നിർണായക വിവരങ്ങൾ പുറത്തു വിട്ടിരിക്കുകയാണ് പ്രൊഡക്ഷൻ കൺട്രോളർ ഷാജി പട്ടിക്കര. സിനിമ നിർമാതാക്കളെന്ന വ്യാജേനയാണ് അഷ്‌കർ അലി എന്ന പേരിൽ ഒരാൾ തന്നെ ആദ്യം സമീപിച്ചതെന്നും അതെ തുടർന്നാണ് ഷംന കാസിമിന്‍റെയും ധർമജന്‍റെയും നമ്പർ നൽകിയതെന്നും ഷാജി പറയുന്നു.
അനു സിത്താരയുടെ നമ്പറും അവർ ചോദിച്ചിരുന്നു. പിതാവിന്‍റെ നമ്പരാണ് നൽകിയതെന്നും ഷാജി പറയുന്നു. സിനിമാക്കാരനാണെങ്കിൽ ഏത് പാതി രാത്രിയിലും നമ്പർ കൊടുക്കുന്ന ഒരാളാണ് താനെന്നും ഷാജി പട്ടിക്കര ഫേസ്ബുക്കിൽ കുറിച്ചു.
ഫെയ്‌സ് ബുക്ക് പോസ്റ്റ് ഇങ്ങനെ
പ്രിയ സുഹൃത്തുക്കളെ, നടി ഷംന കാസിമിനെ തട്ടിക്കൊണ്ട് പോകുവാൻ ശ്രമിച്ച കേസിലെ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്‌തു കഴിഞ്ഞുവെന്ന വാർത്ത പത്രത്തിൽ കണ്ടു. പ്രതികളിൽ സിനിമ രംഗത്തെ ആരും തന്നെ ഉൾപ്പെട്ടിട്ടില്ല എന്നത് സന്തോഷകരമാണ്. ഈ പ്രതികളിൽ ഒരാൾ അഷ്‌കർ അലി എന്ന വ്യാജ പേരിൽ സിനിമ നിർമാതാവ് എന്ന നിലയിൽ മാർച്ച് 22 ആം തിയതി എന്ന ഫോണിൽ വിളിച്ച് പരിചയപ്പെടുകയുണ്ടായി.
ഒരു സിനിമ ചെയ്യുവാൻ ആഗ്രഹമുണ്ട് എന്നും, പണം ഒരു പ്രശ്‌നമല്ല പക്ഷെ സിനിമ പെട്ടെന്ന് നടക്കണം എന്നുമായിരുന്നു ആവശ്യം. ഇതിന്‍റെ അടിസ്ഥാനത്തിൽ ഒരു സംവിധായകന്‍റെ ഫോൺ നമ്പർ ഞാൻ വാട്‌സാപ്പിൽ അയച്ചുകൊടുത്തു. അവർ തമ്മിൽ ഫോണിൽ സംസാരിച്ചു. ഫോണിലൂടെ തന്നെ ഒരു കഥയും പറഞ്ഞു. പിറ്റേ ദിവസം അഷ്‌കർ അലി എന്ന ഇയാൾ എന്ന വിളിക്കുകയും കഥ ഇഷ്ടപ്പെട്ടു എന്ന് അറിയിക്കുകയും ചെയ്‌തു. തൊട്ടടുത്ത ദിവസം ഇയാൾ വിളിച്ച് ധർമജൻ ബോൾഗാട്ടിയുടെയും, ഷംന കാസിമിന്‍റെയും നമ്പർ ചോദിച്ചു.
ഞാൻ അത് വാട്‌സാപ്പിൽ അയച്ചു കൊടുത്തു. ഇവിടെ ഇദ്ദേഹമല്ല, മറ്റൊരാൾ ചോദിച്ചാലും പ്രത്യേഗിച്ച് സിനിമക്കാരാണെങ്കിൽ ഏത് പാതി രാത്രിയിലും നമ്പർ കൊടുക്കുന്ന ഒരാളാണ് ഞാൻ. കഴിഞ്ഞ എത്രയോ വർഷങ്ങളായി മലയാള സിനിമയിൽ ആധികാരികമായി ഉപയോഗിക്കുന്ന ഫിലിം ഡയറക്റ്ററി പുറത്തിറക്കുന്നതും ഞാനാണ്. ഞാൻ സംവിധായകന്‍റെ നമ്പർ കൊടുത്ത ശേഷം, ഇയാൾ നിരന്തരം ആ സംവിധായകനെ വിളിക്കുകയും സംവിധായകനോട് അദ്ദേഹത്തിന്‍റെ അക്കൗണ്ടിൽ 25 ലക്ഷം രൂപ ഇടട്ടെ എന്ന് ചോദിക്കുകയും ചെയ്‌തു.
എന്നാൽ അത് വേണ്ടെന്ന് ആ സംവിധായകൻ അറിയിച്ചു. അതിനടുത്ത ദിവസം ഇയാൾ എന്ന വിളിച്ച് നടി അനു സിത്താരയുടെ നമ്പർ ചോദിച്ചു. ഞാൻ അപ്പോൾ അനുസിത്താരയുടെ പിതാവ് സലാം കൽപ്പറ്റയുടെ നമ്പർ കൊടുത്തു.
സലാംക്ക എൻ്റെ അടുത്ത സുഹൃത്താണ്. മാത്രമല്ല അനുസിത്താര ആദ്യമായി അഭിനയിക്കുന്നത് ഞാൻ പ്രൊഡക്ഷൻ കൺട്രോളറായ പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലാണ്. അത് മാത്രമല്ല, അനുസിത്താരയുടെ അനുജത്തി അനു സോനാര ആദ്യമായി അഭിനയിച്ചതും ഞാൻ കൺട്രോളറായ ക്ഷണം എന്ന ചിത്രത്തിലാണ്.
സലാംക്ക എന്നെ വിളിച്ച് ഇങ്ങനെ അഷ്‌കർ അലി എന്ന ഒരു നിർമാതാവ് വിളിച്ചിരുന്നു എന്നും അവരുടെ സിനിമയിലെ നായികാ വേഷം സംസാരിക്കാനാണ് എന്നും ബാക്കി കാര്യങ്ങൾ നിങ്ങൾ സംസാരിക്കൂ...പറ്റില്ലെങ്കിൽ വിട്ടോളു എന്നും പറഞ്ഞു. അതിന് ശേഷം ചിത്രം ചെയ്യാമെന്നേറ്റ സംവിധായകൻ എന്ന വിളിച്ച് ഇവരുടെ രീതി അത്ര കണ്ട് ശരിയല്ല എന്ന് പറഞ്ഞു. അങ്ങനെയെങ്കിൽ ആ പ്രൊജക്റ്റ് ചെയ്യേണ്ട എന്ന് ഞാനും പറഞ്ഞു. അത് അവിടെ അവസാനിച്ചു.
അത് പറയുന്നത് 2020 മേയ് 3 ന് ആണ്. കോവിഡ് കാലമായതിനാൽ 2020 മാർച്ച് 19 മുതൽ ജൂൺ 28 വരെ കോഴിക്കോട് ടൗൺ വിട്ട് ഒരു സ്ഥലത്തും ഞാൻ പോയിട്ടില്ല. എന്ന വിളിച്ച ഈ പ്രതിയെ മുൻപ് നേരിട്ട് കാണുകയോ അല്ലാതെ മറ്റുള്ള പരിചയമോ എനിക്ക് ഉണ്ടായിരുന്നതുമില്ല.
ഇദ്ദേഹത്തെ ഞാൻ നേരിട്ട് കാണുന്നത് ജൂൺ 29 ന് എറണാകുളം വെസ്റ്റ് ട്രാഫിക് പൊലീസ് ഓഫീസിൽ വച്ചാണ്. പൊലീസ് ഓഫീസർമാർ വിവരങ്ങൾ ചോദിച്ചു. എൻ്റെ മറുപടി രേഖപ്പെടുത്തി. ഞാൻ തിരിച്ച് കോഴിക്കോടേക്ക് പോരുകയും ചെയ്‌തു. ജൂൺ 30 ന് എന്ന ധർമ്മജൻ ബോൾഗാട്ടി വിളിക്കുകയും എന്നോടും, ഭാര്യയോടും സംസാരിക്കുകയും ചെയ്‌തു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
Post A Comment: