ഇടുക്കി: തന്‍റെ കാറിൽ ഇടിച്ച പൊലീസ് ജീപ്പ് നിർത്താതെ പോയെന്ന പരാതിയുമായി ദേവികുളം എം.എൽ.എ. എസ്. രാജേന്ദ്രൻ. ദേവികളും എസ്.ഐ. റോയിക്കെതിരെയാണ് മണ്ഡലത്തിലെ എം.എൽ.എ. എസ്. രാജേന്ദ്രൻ പരാതിയുമായി ജില്ലാ പൊലീസ് മേധാവിയെ സമീപിച്ചത്. എസ്.ഐ. ജനപ്രതിനിധിയായ തന്നെ അപമാനിച്ചെന്നാണ് പരാതിയിൽ പറയുന്നത്. കഴിഞ്ഞ ദിവസം മാട്ടുപ്പട്ടി റോഡിലെ പെട്രോൾ പമ്പില്‍ വച്ചാണ് സംഭവം. ഇന്ധനം നിറയ്ക്കാൻ നിർത്തിയിട്ട എംഎൽഎയുടെ വാഹനത്തെ പിന്നിൽനിന്നെത്തിയ എസ്ഐയുടെ വാഹനം ഇടിക്കുകയായിരുന്നു.
പൊലീസ് വാഹനത്തിലെ ഡ്രൈവറോ, എസ്ഐയോ വാഹംന ഇടിച്ച ശേഷം പുറത്തിറങ്ങിയില്ല. എംഎൽഎ ഇറങ്ങിച്ചെന്നെങ്കിലും ജീപ്പിലിരുന്ന എസ്ഐ കാര്യമായി ഒന്നും പറ്റിയില്ല, തനിക്ക് അത്യാവശ്യമായി ഒരിടംവരെ പോകാനുണ്ടെന്ന്ധി ക്കാരത്തോടെ മറുപടി നൽകിയ എസ്.ഐ വേഗത്തിൽ ഓടിച്ചുപോയെന്നാണ് എംഎല്‍എ എസ്‌പിക്ക് നൽകിയ പരാതിയില്‍ പറയുന്നത്.
വിവരം മൂന്നാറിലെതന്നെ ഉന്നത പൊലീസ് ഉദ്യോഗസ്ഥനെ ഫോണിൽ അറിയിച്ചെങ്കിലും നടപടിയുണ്ടാകാത്തതിനെത്തുടർന്നാണ് എംഎൽഎ ജില്ലാ പൊലീസ് മേധാവിക്ക് മേധാവിക്ക് പരാതി നൽകിയത്. ജനപ്രതിനിധിയായ തന്‍റെ വാഹനത്തെ ഇടിച്ചപ്പോൾ ഇതാണ് പ്രതികരണമെങ്കിൽ സാധാരണക്കാരന്‍റെ അവസ്ഥയെന്തായിരിക്കുമെന്നാണ് എംഎല്‍എ ചോദിക്കുന്നത്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: