നടിയെ ആക്രമിച്ച കേസിനു പിന്നാലെ രൂപീകരിച്ച വുമൻ ഇൻ കലക്‌ടീവ് എന്ന സംഘടനയിൽ നിന്നും പുറത്തു പോകാനുള്ള കാരണം വ്യക്തമാക്കി സംവിധായിക വിധു വിൻസന്‍റ്. സംഘടനയുടെ ഇരട്ടത്താപ്പ് നടപടിയിൽ പ്രതിഷേധിച്ചാണ് താൻ രാജിവച്ചതെന്ന് വിധു പറയുന്നു. നടി പാർവതിക്കെതിരെയും വിധു വിമർശനം ഉന്നയിച്ചു. വ്യക്തിപരമായി നേരിട്ട ബുദ്ധിമുട്ടുകൾ വ്യക്തമാക്കുന്ന രാജിക്കത്ത് വിധു പുറത്തുവിട്ടു. ഇനി കൂടുതൽ അപമാനിതയാകാനും തകരാനുമില്ലെന്ന് രാജിക്കത്തിൽ വിധു പറയുന്നു.
സംഘടനയുടെ നേതൃപദവിലയിലുള്ള ഡബ്ല്യുസിസിയിലെ റിമ കല്ലിങ്കൽ, പാർവതി, ദീദി എന്നിവരെ വിമർശിച്ചുകൊണ്ടാണ് രാജിക്കത്ത്. ദിലീപിനോട് അടുപ്പമുള്ളവരെ ഒഴിവാക്കി സിനിമ ചെയ്യാനാവില്ല. ബി. ഉണ്ണികൃഷ്‌ണൻ തൻ്റെ സിനിമ നിർമിച്ചതാണ് പ്രശ്‌നങ്ങൾക്ക് കാരണം. പാർവതി സിദ്ധിഖിനൊപ്പം അഭിനയിച്ചതിനെ ചോദ്യം ചെയ്യാതിരുന്നത് എന്താണെന്നും വിധു ചോദിക്കുന്നു.
ഈ മാസം നാലിനാണ് സംവിധായികയും മാധ്യമപ്രവർത്തകയുമായ വിധു വിൻസന്‍റ് വുമൻ ഇൻ സിനിമ കലക്‌ടീവിൽ നിന്ന് രാജിവച്ചത്. ആത്മവിമർശനത്തിന്‍റെ കരുത്ത് സംഘടനക്കുണ്ടാകട്ടെയന്നും അവർ ഫേസ്ബുക്കിൽ കുറിച്ചു. സ്ത്രീകൾക്ക് സിനിമ ചെയ്യാനും സ്ത്രീ സൗഹാർദ്ദപരമായ അന്തരീക്ഷം സിനിമയ്ക്ക് അകത്തും പുറത്തും സൃഷ്ടിക്കാനും ഡബ്ല്യുസിസി തുടർന്നും നടത്തുന്ന യോജിപ്പിന്‍റെ തലങ്ങളിലുള്ള ശ്രമങ്ങൾക്ക് പിന്തുണ നൽകുമെന്നും വിധു പറയുന്നു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
Post A Comment: