ചെന്നൈ: ഉറക്ക ഗുളിക കഴിച്ച് ആത്മഹത്യക്ക് ശ്രമിക്കുന്നതായി വെളിപ്പെടുത്തി നടി വിജയലക്ഷ്‌മിയുടെ ഫെയ്‌സ് ബുക്ക് വീഡിയോ. സൈബർ ആക്രമണത്തെ തുടർന്നാണ് താൻ ജീവിതം അവസാനിപ്പിക്കുന്നതെന്നും നടി വീഡിയോയിൽ പറയുന്നുണ്ട്. നാം തമിഴർ പാർട്ടി നേതാവ് സീമാന്‍റെയും പനങ്കാട്ട് പാടൈ നേതാവ് ഹരി നാടറിന്‍റെയും അനുയായികളിൽ നിന്നും കടുത്ത ആക്ഷേപവും ആക്രമണവുമാണ് തനിക്ക് നേരിടേണ്ടി വന്നത്.
ജീവിതം അവസാനിപ്പിക്കാനായി ഉറക്ക ഗുളിക കഴിച്ചിട്ടുണ്ടെന്നാണ് വിഡിയോയിൽ അവർ പറഞ്ഞു. സൈബർ ആക്രമണത്തിൽ രണ്ട് നേതാക്കളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും നടി അവസ്ഥയപ്പെട്ടു. ഫേസ്ബുക്കിൽ പങ്കുവച്ച വിഡിയോയിൽ നടി പറയുന്നത് ഇങ്ങനെ- ഇത് എൻ്റെ അവസാനത്തെ വീഡിയോ ആണ്. സീമാനും അദ്ദേഹത്തിന് എതിരെ പാർട്ടി അംഗങ്ങളെയും കാരണം കഴിഞ്ഞ നാലു മാസമായി ഞാൻ കടുത്ത മാനസിക സമ്മർദ്ദമാണ് അനുഭവിക്കുന്നത്. എൻ്റെ കുടുംബത്തിന് വേണ്ടി ഈ വിഷയങ്ങളെ അതിജീവിക്കാൻ പരമാവധി ശ്രമിച്ചു. ഹരി നാടാർ എന്നെ സോഷ്യൽ മീഡിയ വഴി വേട്ടയാടുകയാണ്. ഞാൻ ബിപി ഗുളികകൾ കഴിച്ചിട്ടുണ്ട്. കുറച്ച് സമയത്തിനുള്ള എന്റെ രക്തസമ്മർദ്ദം കുറയും ഞാൻ മരിക്കും, അവർ വീഡിയോയൽ പറയുന്നു.
തൻ്റെ മരണം ഇത്തരം സംഭവങ്ങൾക്ക് ഒരു പടമായിരിക്കണം. സീമാനയേയും ഹരി നാടാറയേയും രക്ഷപ്പെടാൻ അനുവദിക്കരുത് എന്നും അവർ പറഞ്ഞു. ഏറ്റവും ഒടുവിലത്തെ വിവരം അനുസരിച്ച് നടി ചെന്നൈയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. തമിഴ്‌നാട്ടിലും പുതുച്ചേരിയിലും രാഷ്ട്രീയ സാന്നിധ്യമുള്ള തമിഴ് ദേശീയ പാർട്ടിയായ നാം തമിഴർ കക്ഷിയുടെ നേതാവാണ് സീമാൻ. രാഷ്ട്രീയ സംഘടനയായ പനങ്കട്ട് പാദായിലെ നേതാവാണ് ഹരി നടാർ. കഴിഞ്ഞ വർഷം ഒക്ടോബറിൽ തമിഴ്‌നാട്ടിൽ നടന്ന നംഗുനേരി നിയമസഭാ തെരഞ്ഞെടുപ്പിൽ ഇയാൾ പരാജയപ്പെട്ടിരുന്നു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
Post A Comment: