വൈക്കം: തിരക്കഥാകൃത്തും നടനുമായി ശ്രദ്ധ നേടിയ പി. ബാലചന്ദ്രൻ അതീവ ഗുരുതരാവസ്ഥയിൽ. പ്രമേഹം മൂർഛിച്ചതിനെ തുടർന്ന് അദ്ദേഹത്തെ വൈക്കത്തെ സ്വകാര്യ ആശുപത്രിയിൽ വെന്‍റിലേറ്ററിൽ പ്രവേശിപ്പിച്ചു. ഭാര്യ ശ്രീലതയും മക്കളും അടുത്ത ബന്ധുക്കളും ആശുപത്രിയിൽ ഉണ്ട്.
കൊല്ലം ശാസ്‌താംകോട്ട സ്വദേശിയായ ബാലചന്ദ്രൻ അധ്യാപന രംഗത്ത് നിന്നാണ് സിനിമയിലേക്ക് എത്തിയത്. നടൻ, തിരക്കഥാകൃത്ത്, നാടക സംവിധായകൻ, രചയിതാവ്, സിനിമ സംവിധായകൻ, നിരൂപകൻ എന്നീ നിലകളിലും വ്യക്തി മുദ്ര പതിപ്പിച്ച വ്യക്താക്കിയാണ് ബാലചന്ദ്രൻ. കേരള സംഗീത നാടക അക്കാദമി അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ്, കേരള ചലച്ചിത്ര അക്കാദമി അവാർഡ് തുടങ്ങിയ ബഹുമതികളും ഇദ്ദേഹത്തെ തേടിയെത്തിയിരുന്നു.
ഉള്ളടക്കം, പവിത്രം, അഗ്നിദേവൻ, പുനരധിവാസം, കമ്മട്ടിപ്പാടം തുടങ്ങിയ നിരവധി ശ്രദ്ധേയ ചിത്രങ്ങൾക് തിരക്കഥ ഒരുക്കിയ ബാലചന്ദ്രൻ "ഇവൻ മേഘരൂപൻ" എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്രസംവിധായകനായി അരങ്ങേറ്റം കുറിച്ചത്. 2012 ൽ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരം "ഇവൻ മേഘരൂപൻ" നേടിയിരുന്നു.
മോഹൻലാൽ നായകനായ അഗ്നി ദേവനിലൂടെയാണ് സിനിമ അഭിനയത്തിന് തുടക്കം കുറിക്കുന്നത്. ബ്യുട്ടിഫുൾ, ട്രിവാൻഡ്രം ലോർഡ്, നടൻ തുടങ്ങി നാൽപ്പതിലേറെ ചിത്രങ്ങൾ അഭിനയിച്ചു. ടി.കെ രാജീവ് കുമാർ സംവിധാനം ചെയ്‌ത "കോളാമ്പി" യിലായിരുന്നു അവസാനമായി അഭിനയിച്ചത്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
Post A Comment: