ലക്‌നൗ: മുത്തഛന്‍റെ സ്ട്രച്ചർ തള്ളാൻ കൈക്കൂലി ആവശ്യപ്പെട്ടതിനു പിന്നാലെ സ്വയം സ്ട്രച്ചർ തള്ളി ആറ് വയസുകാരൻ. ഉത്തർപ്രദേശിലാണ് സംഭവം. സംഭവത്തിന്‍റെ വീഡിയോ പുറത്തെത്തിയതോടെ ആശുപത്രിയിലെ വാർഡ് ബോയെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. ബാർഹജ് സ്വദേശി ഛേദി യാദവിന്‍റെ കൊച്ചു മകനായ ആറ് വയസുകാരനാണ് അമ്മയ്ക്കൊപ്പം സ്ട്രെച്ചർ തള്ളിയത്. അപകടത്തിൽ പരിക്കേറ്റാണ് ഛേദി യാദവിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിച്ചത്.
മുറിവ് ഡ്രസ് ചെയ്യാൻ സർജിക്കൽ വാർഡിൽ നിന്ന് മറ്റൊരു മുറിയിലേക്ക് ഇദ്ദേഹത്തെ ദിവസവും കൊണ്ടുപോയിരുന്നു. ഓരോ തവണവും ഇയാൾ 30 രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടു. രണ്ട് ദിവസം മുൻപും സ്ട്രച്ചറിൽ കൊണ്ടുപോകാൻ ഇയാൾ പണം ആവശ്യപ്പെട്ടെങ്കിലും ഛേദിയുടെ മകൾ ബിന്ദു പണം നൽകിയില്ല. തുടർന്ന് സ്ട്രച്ചർ ഉപേക്ഷിച്ച് ജീവനക്കാരൻ മടങ്ങി പോയി. ഇതോടെയാണ് ബിന്ദുവും മകൻ ശിവയും ചേർന്ന് രോഗിയെ സ്ട്രച്ചറിൽ കൊണ്ടുപോയത്. ഇതിന്‍റെ വീഡിയോ ദൃശ്യങ്ങൾ പിന്നീട് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയായിരുന്നു.
മുറിവ് ഡ്രസ് ചെയ്യാൻ സർജിക്കൽ വാർഡിൽ നിന്ന് മറ്റൊരു മുറിയിലേക്ക് ഇദ്ദേഹത്തെ ദിവസവും കൊണ്ടുപോയിരുന്നു. ഓരോ തവണവും ഇയാൾ 30 രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടു. രണ്ട് ദിവസം മുൻപും സ്ട്രച്ചറിൽ കൊണ്ടുപോകാൻ ഇയാൾ പണം ആവശ്യപ്പെട്ടെങ്കിലും ഛേദിയുടെ മകൾ ബിന്ദു പണം നൽകിയില്ല. തുടർന്ന് സ്ട്രച്ചർ ഉപേക്ഷിച്ച് ജീവനക്കാരൻ മടങ്ങി പോയി. ഇതോടെയാണ് ബിന്ദുവും മകൻ ശിവയും ചേർന്ന് രോഗിയെ സ്ട്രച്ചറിൽ കൊണ്ടുപോയത്. ഇതിന്‍റെ വീഡിയോ ദൃശ്യങ്ങൾ പിന്നീട് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയായിരുന്നു.
വീഡിയോ ശ്രദ്ധയിൽപെട്ടതോടെ ജില്ലാ മജിസ്‌ട്രേറ്റ് അമിത് കിഷോർ ആശുപത്രിയിൽ നേരിട്ടെത്തി പരിശോധന നടത്തി. ബിന്ദു യാദവിന്‍റെ പരാതി കേട്ട ശേഷം സംഭവത്തിൽ അടിയന്തരമായി റിപ്പോർട്ട് നൽകാൻ ആശുപത്രി അധികൃതരോട് ആവശ്യപ്പെട്ടു. കുറ്റക്കാരനായ ജീവനക്കാരനെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടതായും അദ്ദേഹം പറഞ്ഞു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
Post A Comment: