മുണ്ടക്കയം: ദേശീയ പാതയിൽ നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി.സി ബസ് ടാങ്കർ ലോറിയിലേക്ക് ഇടിച്ചു കയറി. നാല് പേർക്ക് പരുക്കേറ്റ അപകടത്തിൽ ടാങ്കർ ലോറി ഡ്രൈവർ ക്യാമ്പിനിൽ കുടുങ്ങിക്കിടന്നത് 15 മിനിറ്റോളം. തിങ്കളാഴ്ച്ച വൈകിട്ട് 3.30ഓടെ കൊട്ടാരക്കര- ദിണ്ഡുഗൽ ദേശീയ പാതയിൽ മുണ്ടക്കയത്തിനു സമീപം മരുതുംമൂട് 36-ാം മൈലിലായിരുന്നു അപകടം. കട്ടപ്പനയില്‍ നിന്നും കോട്ടയത്തേക്കു വരികയായിരുന്ന ബസ് ഇറക്കത്തില്‍ നിയന്ത്രണം വിട്ട് ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. സ്വകാര്യ പാല്‍ കമ്പനിയുടെ പാല്‍ ഇറക്കിയശേഷം തിരികെ പോവുകയായിരുന്നു ലോറിയാണ് അപകടത്തിൽപെട്ടത്.
കെ.എസ്.ആര്‍.ടി.സി. ബസ് ഡ്രൈവര്‍ ചെങ്ങളം തുണ്ടത്തില്‍ ടി.കെ. അജിമോന്‍(45), കണ്ടക്ടര്‍ വാഴൂര്‍ പേരകത്തുശേരി പ്രസന്നന്‍(51), ടാങ്കര്‍ ലോറി ഡ്രൈവര്‍ തമിഴ്‌നാട് കമ്പം, ഐയ്യംപെട്ടിയില്‍ ബാബു(42), ബസിലെ യാത്രക്കാരന്‍ കങ്ങഴ മാമ്പളളി വര്‍ഗീസ്(60) എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ മുപ്പത്തിയഞ്ചാംമൈല്‍ എം.എം.ടി. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തിൽ ഇരു വാഹനങ്ങളുടെയും മുൻ ഭാഗം തകർന്നു. അപകടത്തിൽ ലോറിയുടെ ഡ്രൈവർ ക്യാബിനില്‍ കുടുങ്ങിയ ഡ്രൈവര്‍ ബാബുവിനെ 15 മിനിട്ടുകള്‍ക്ക് ശേഷം നാട്ടുകാരെത്തിയാണ് പുറത്തെടുത്തത്. പെരുവന്താനം പൊലീസ് സ്ഥലത്ത് എത്തി മേല്‍ നടപടി സ്വീകരിച്ചു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: