കൊച്ചി: ലെസ്‌ബിയൻ സിനിമകൾ ഇന്ന് ഒരു പുതുമയല്ല. പ്രമുഖ താരങ്ങൾ അണിനിരന്ന നിരവധി ലെസ്‌ബിയൻ ചിത്രങ്ങൾ നേരത്തെ പുറത്തിറങ്ങിയിട്ടുണ്ട്. എന്നാൽ ഒരു കന്യാസ്ത്രീയെ സ്വവർഗാനുരാഗിയായ കഥാപാത്രമാക്കി പുറത്തിറങ്ങാനൊരുങ്ങുന്ന ചിത്രമാണ് ഇപ്പോൾ സൈബർ ലോകത്ത് ചർച്ചയാകുന്നത്. ഹോളി വൂണ്ട് (വിശുദ്ധ മുറിവ്) എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ട്രെയിലർ പുറത്തിറങ്ങിയതോടെയാണ് വിവാദത്തിനും തീ കൊളുത്തിയത്. ലെസ്‌ബിയൻ പ്രണയമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം.
സന്ദീപ് ആർ. സഹസ്രാര സിനിമാസിന്‍റെ ബാനറിൽ നിർമിച്ച് അശോക് ആർ. നാഥ് സംവിധാനം ചെയ്യുന്ന ചിത്രം റിലീസിനു മുമ്പേ വിവാദത്തിലായിരിക്കുകയാണ്. പ്രണയത്തിനു ലിംഗ വ്യത്യാസം തടസമില്ലെന്നതാണ് ചിത്രം നൽകുന്ന സന്ദേശമെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. എന്നാൽ കന്യാസ്ത്രീയെ സ്വവർഗാനുരാഗിയായി ചിത്രീകരിക്കുന്നതോടെ ക്രൈസ്‌തവ സമൂഹത്തെ തന്നെ ചിത്രം അവഹേളിക്കുകയാണെന്ന ആക്ഷേപമാണ് ഉയരുന്നത്.
രണ്ട് പെൺകുട്ടികൾ വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടുമ്പോളുണ്ടാകുന്ന പ്രണയത്തെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്‍റെ കഥ മുന്നേറുന്നത്. ദൃശ്യ ഭംഗിയിലാണ് ചിത്രം തയാറാക്കിയിരിക്കുന്നതെന്നത് ട്രെയിലറിൽ വ്യക്തമാണ്. മലയാളത്തിൽ സ്വവർഗാനുരാഗ ചിത്രങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും അവയൊന്നും കന്യാസ്ത്രീയെ കഥാപാത്രമാക്കിയിരുന്നില്ല. വൈകാരികതയ്ക്ക് മാറ്റം വരാതെയാണ് ചിത്രത്തിന്‍റെ വിഷ്വലുകൾ ഒരുക്കിയിരിക്കുന്നത്.
ജാനകി സൂധീർ, അമൃത, സാബു പ്രൗദീൻ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്‍റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണെന്നും ഫെസ്‌റ്റിവൽ ചിത്രമായിട്ടാണ് ഇത് പുറത്തിറങ്ങുന്നതെന്നും സംവിധായകൻ വ്യക്തമാക്കിയിട്ടുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/Cof0i9lVM97JfXkY77DxxJ
സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു
തിരുവനന്തപുരം: ഒമിക്രോണിനൊപ്പം കേരളത്തിൽ പ്രതിദിന കോവിഡ് കേസുകളും വർധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. മരണാനന്തരചടങ്ങുകൾ, വിവാഹം, സാമൂഹിക, സാംസ്കാരിക പരിപാടികൾ എന്നിവയിൽ അടച്ചിട്ട സ്ഥലങ്ങളിൽ പരമാവധി 75 പേർക്കും തുറസായ സ്ഥലങ്ങളിൽ പരമാവധി 150 പേർക്കും മാത്രമേ പങ്കെടുക്കാനാകു.
കോവിഡ് അവലോകന യോഗത്തിലാണ് നിയന്ത്രണങ്ങൾ കടുപ്പിക്കാൻ നിർദേശമുണ്ടായത്. ഡിസംബർ 30 മുതൽ ജനുവരി രണ്ട് വരെ സംസ്ഥാനത്ത് പ്രഖ്യാപിച്ച രാത്രികാല കർഫ്യൂ തുടരേണ്ടതില്ലെന്നും അവലോകനയോഗത്തിൽ തീരുമാനമായി. ഒമിക്രോൺ കേസുകളിൽ വർധനവുണ്ടായെങ്കിലും സംസ്ഥാനത്ത് തത്കാലം ഗുരുതരമായ വ്യാപന സ്ഥിതിവിശേഷം ഇല്ലെന്നാണ് വിലയിരുത്തൽ.
മുൻകരുതൽ നടപടിയുടെ ഭാഗമായി സംസ്ഥാനത്തെ കൗമാരക്കാരുടെ കൊവിഡ് വാക്സീനേഷൻ അതിവേഗത്തിലാക്കാനും യോഗത്തിൽ തീരുമാനമായി. ഹൈറിസ്ക്- ലോ റിസ്ക് രാജ്യങ്ങളിൽ നിന്നും വരുന്നവരെ കർശനമായി നീരിക്ഷിക്കാനും ക്വാറന്‍റൈൻ ഉറപ്പാക്കാനും യോഗത്തിൽ നിർദേശമുയർന്നു.
Post A Comment: