കൊച്ചി: കോട്ടയം കറുകച്ചാലിൽ പങ്കാളികളെ കൈമാറിയുള്ള പെൺവാണിഭ സംഘം പിടിയിലായതിനു പിന്നാലെ പുറത്തു വരുന്നത് നടുക്കുന്ന വിവരങ്ങൾ. കഴിഞ്ഞ ദിവസമാണ് 26 കാരിയുടെ പരാതിയിൽ ഭർത്താവ് അടക്കം ആറ് പേർ പിടിയിലാകുന്നത്.
നാലോളം പേർക്ക് തന്നെ കാഴ്ച്ച വച്ചെന്ന യുവതിയുടെ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. പ്രതികളെ പിടികൂടിയതോടെയാണ് വർഷങ്ങളായി കേരളത്തിൽ നടന്നു വന്നിരുന്ന ഗെറ്റ് ടുഗദർ പെൺവാണിഭത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തു വന്നത്.
സോഷ്യൽ മീഡിയയിലൂടെ ബന്ധം സ്ഥാപിച്ച ശേഷം ഭാര്യയെയും ഭർത്താവിനെയും പങ്കുവക്കുന്നതാണ് വാണിഭത്തിന്‍റെ രീതി. പങ്കാളി ഇല്ലാത്തവർ പണവും നൽകേണ്ടി വരും. ഇത്തരത്തിൽ സ്വന്തം ഭാര്യയെ പലർക്കും കാഴ്ച്ചവച്ച് വലിയ തോതിൽ സംഘം പണം സമ്പാദിച്ചിരുന്നതായും പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്.
പങ്കാളികളെ കൈമാറുന്നതിനു താൽപര്യമുള്ള ദമ്പതികളും സംഘത്തിൽ ധാരാളമുണ്ട്. ഓരോ കൂടി ചേരലിനും പുതിയ പങ്കാളികളെ കണ്ടെത്തി സംതൃപ്‌തി നേടുന്നവരാണ് ഇവർ. പരസ്‌പരം പങ്കാളികളെ കൈമാറുന്നതിനു പണത്തിന്‍റെ ആവശ്യവുമില്ല. അതേസമയം പുരുഷൻമാർ ഭാര്യമാരെ നിർബന്ധിച്ച് ഇത്തരം കൈമാറ്റത്തിനു പ്രേരിപ്പിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.
താൽപര്യമില്ലാത്ത സ്ത്രീകളെ ഇതിലേക്ക് അടുപ്പിക്കുന്നതിനായി സ്ത്രീകളുടെ തന്നെ ഒരു കൗൺസിലിങ് സംഘം പ്രവർത്തിക്കുന്നുണ്ടെന്ന വിവരവും പുറത്ത് വരുന്നുണ്ട്. വിവാഹം കഴിഞ്ഞ് ഒരു വർഷം പോലുമാകാത്ത യുവതികളെയും സംഘം പലയിലെത്തിച്ചിട്ടുണ്ട്. മറ്റൊരു പുരുഷനൊപ്പം കിടക്ക പങ്കിടാൻ താൽപര്യമില്ലാത്ത യുവതികളെയാണ് കൗൺസിലർമാരായ സ്ത്രീകൾ മാറ്റിയെടുക്കുന്നത്.
ഓൺലൈൻ കൂട്ടായ്‌മകളുടെ പേരിൽ ഇത്തരം സ്ത്രീകളുമായി അടുപ്പം സ്ഥാപിക്കുന്ന കൗൺസിലർ സ്ത്രീകൾ ഇവരുമായി അടുപ്പം സ്ഥാപിക്കും. തുടർന്ന് കൈമാറ്റ ലൈംഗികതയെ കുറിച്ച് ബോധ്യപ്പെടുത്തി സംഘത്തിൽ ഉൾപ്പെടുത്തുകയാണ് രീതി. പാശ്ചാത്യ രാജ്യങ്ങളിൽ അടക്കം ചെയ്യുന്ന സ്വാപ്പ് സെക്‌സാണ് ഇതെന്നു പറഞ്ഞാണ് മാറി നിൽക്കുന്നവരെ സംഘം ഇതിലേക്ക് വീഴിക്കുന്നത്.
കൗൺസിലർമാർ ഭാര്യമാരെ സമീപിക്കുന്നതിനു ഭർത്താക്കൻമാരും മൗനാനുവാദം നൽകുന്നുണ്ട്. ഭാര്യയുടെ യെസ് കിട്ടിയാൽ പിന്നെ അടുത്ത ഗെറ്റ് ടുഗദർ പാർട്ടി തീരുമാനിക്കുകയായി. കേരളത്തിൽ ഇത്തരത്തിൽ പങ്കാളി കൈമാറ്റം നടത്തുന്ന 15 ഓളം ഗ്രൂപ്പുകൾ പൊലീസ് സൈബർ സെല്ലിന്‍റെ നിരീക്ഷണത്തിലാണ്. സമൂഹത്തിലെ ഉന്നതരടക്കം നിരവധി പേരാണ് ഗ്രൂപ്പുകളിലുള്ളത്. നേരിട്ടുള്ള കൈമാറ്റത്തിനു പുറമേ വീഡിയോ കോളിലൂടെയും കൈമാറ്റം ആസ്വദിക്കുന്നവർ സംഘത്തുലുണ്ടെന്നാണ് വിവരം.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/G3kWoJQhFFb3jnAVEeRmzi
കേരളത്തെ ഞെട്ടിച്ച് ന്യൂജൻ പെൺവാണിഭം
കോട്ടയം: ഭാര്യമാരെയും ഭർത്താക്കൻമാരെയും പരസ്‌പരം കൈമാറി ലൈംഗിക സംതൃപ്‌തി നേടുന്ന സംഘം പിടിയിലായതോടെ പുറത്തു വരുന്നത് ന്യൂജൻ പെൺവാണിഭത്തിന്‍റെ പുതിയ കഥകൾ. കോട്ടയം കറുകച്ചാൽ കേന്ദ്രീകരിച്ച് നടന്നു വന്ന അനാശ്യാസ്യ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ ആറോളം പേർ അറസ്റ്റിലായിരിക്കുന്നത്. കൂടുതൽ അറസ്റ്റ് ഉടനുണ്ടാകുമെന്നാണ് പൊലീസിൽ നിന്നും ലഭിക്കുന്ന വിവരം.
ഫാമിലി ഗെറ്റ് ടുഗദർ എന്ന പേരിൽ സംഘടിപ്പിക്കുന്ന കൂടി ചേരലുകൾക്കിടെ മറ്റുള്ളവർക്കൊപ്പം കിടക്ക പങ്കിടാൻ ഭർത്താവ് നിർബന്ധിച്ചതിനെ തുടർന്ന് യുവതി നൽകിയ പരാതിയിലാണ് കേരളത്തിൽ നടക്കുന്ന ന്യൂജൻ സെക്‌സ് റാക്കറ്റിനെ സംബന്ധിച്ച് പൊലീസിനു വിവരം ലഭിക്കുന്നത്. നാലോളം പേർക്കൊപ്പം കിടക്കാൻ ഭർത്താവ് നിർബന്ധിച്ചെന്ന് യുവതിയുടെ പരാതിയിൽ വ്യക്തമാക്കുന്നു.
പൊലീസ് സൈബർ സെല്ലിന്‍റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ ഫെയ്‌സ് ബുക്ക്, ടെലഗ്രാം, വാട്‌സാപ്പ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമിലൂടെ ഇത്തരത്തിൽ പങ്കാളികളെ കൈമാറുന്ന 15 ലേറെ ഗ്രൂപ്പുകൾ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. സമൂഹത്തിൽ ഉന്നതരായ ഡോക്‌ടർ ദമ്പതികൾ അടക്കമുള്ള ആയിരക്കണക്കിനു പേരാണ് ഗ്രൂപ്പുകളിൽ അംഗങ്ങളായിട്ടുള്ളത്.
ആരും സംശയിക്കാത്ത രീതിയിലും വലിയ പണച്ചെലവില്ലാത്ത രീതിയിലും ലൈംഗിക സംതൃപ്‌തി നേടുന്നതാണ് സംഘത്തിന്‍റെ രീതി. പങ്കാളികളെ കൈമാറാൻ സന്നദ്ധതയുള്ളവർ ഗ്രൂപ്പിലൂടെ ഒന്നിക്കും. ഇത്തരത്തിൽ ഒന്നോ, രണ്ടോ കുടുംബങ്ങൾ ചേർന്നു കഴിയുമ്പോൾ ഇവർ ഗെറ്റ് ടുഗദർ പ്ലാൻ ചെയ്യും. പരസ്‌പരം പരിചയമില്ലാത്ത കുടുംബങ്ങളായിരിക്കും ഇത്. സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമിലൂടെ പരിചയം സ്ഥാപിക്കുകയും പരസ്‌പരം കൂട്ടാകുകയും ചെയ്യും.
തുടർന്നാണ് ഗെറ്റ് ടുഗദറിനായി തയാറെടുക്കുന്നത്. കൈമാറ്റത്തിനു മുമ്പ് കുടുംബങ്ങൾ തമ്മിലുള്ള ബന്ധം ഉറപ്പിക്കുന്നതിനായി ഒന്നു രണ്ടു വട്ടം കാണുന്നതിനും ശ്രമിക്കാറുണ്ട്. ഇത്തരത്തിൽ കണ്ട് പങ്കാളികളെ പരസ്‌പരം ഇഷ്‌ടപ്പെട്ടാൽ കൈമാറ്റത്തിനുള്ള നീക്കങ്ങളായി. ഹോട്ടലുകളിലും റിസോർട്ടുകളിലും റെയ്‌ഡ് ഭീതിയുള്ളതിനാൽ കൂട്ടത്തിൽ ഒരാളുടെ വീട് തന്നെയായിരിക്കും കൈമാറ്റത്തിനായി തെരഞ്ഞെടുക്കുന്നത്.
മറ്റ് ബന്ധുക്കൾ ഇല്ലാത്ത വീടുകളിൽ ഫാമിലി ഗെറ്റ് ടുഗദർ എന്ന പേരിൽ സംഘമിക്കുകയാണ് രീതി. ഇങ്ങനെ വരുമ്പോൾ കുട്ടികളെയും ഒപ്പം കരുതാറുണ്ട്. അയൽവാസികൾക്കും മറ്റുള്ളവർക്കും സംശയം തോന്നാതിരിക്കുന്നതിനാണ് കുട്ടികളെയും ഒപ്പം കൂട്ടുന്നത്. തുടർന്ന് രാത്രിയിൽ കുട്ടികളെ എല്ലാവരെയും ഒരു മുറിയിൽ ഉറക്കി കിടത്തിയ ശേഷമായിരിക്കും പങ്കാളികൾ പരസ്‌പരം ലൈംഗിക വേഴ്‌ച്ചയിലേക്ക് കടക്കുന്നത്.
രണ്ടോ മൂന്നോ ഫാമിലി മാത്രമേ ഒരുമിച്ച് ഒരേ സമയം കൂടാറുള്ളു. മുൻ ധാരണ പ്രകാരം ഇഷ്‌ടമുള്ള ഇണയോടൊപ്പം ഇവർ ഓരോ റൂമിലേക്ക് പോകും. സ്വയം സന്നദ്ധരായി വരുന്ന ഭാര്യമാരും ഇക്കൂട്ടത്തിൽ ഉണ്ടെങ്കിലും മറ്റു ചിലർ ഭർത്താവിന്‍റെ ഭീഷണിയെ തുടർന്നും മറ്റുമാണ് ഇത്തരം ഗെറ്റ് ടുഗദറിലേക്ക് വരുന്നത്. ഒരു രാത്രി തന്നെ ഒന്നിലധികം തവണ ബന്ധപ്പെടുന്നതും അർധാരാത്രിയിൽ വീണ്ടും പങ്കാളികളെ കൈമാറുന്നതും ഇവരുടെ രീതിയാണ്.
തൊട്ടപ്പുറത്തെ മുറിയിൽ കുട്ടികൾ ഉറങ്ങിക്കിടക്കുന്നതിനാൽ ശബ്‌ദം പുറത്തു കേൾക്കാതിരിക്കാൻ ഉയർന്ന ശബ്‌ദത്തിൽ മ്യൂസിക് വക്കുകയോ, ടിവി പ്ലേ ചെയ്യുകയോ ചെയ്യാറുണ്ടെന്നും വിവരമുണ്ട്. രാവിലെ ആയാൽ ഒന്നും സംഭവിക്കാത്തതുപോലെ എല്ലാവരും അവരവരുടെ കുടുംബത്തോടൊപ്പം സ്ഥലം വിടുന്നതാണ് രീതി. ഒരു ഗെറ്റ് ടുഗദർ കഴിഞ്ഞാൽ വീണ്ടും മറ്റു പങ്കാളികൾക്കൊപ്പം ലൈംഗിക വേഴ്‌ച്ച നടത്തുന്നതിനായി ഇതേ സംഘം വീണ്ടും കൂടിചേരാറുണ്ട്.
അതേസമയം ക്രൂരമായ പീഡനങ്ങളും പ്രകൃതി വിരുദ്ധ ലൈംഗികതയുമടക്കം പല വൈകൃതങ്ങളും ഇതിനു പിന്നിൽ നടക്കുന്നുണ്ടെന്നും വിവരമുണ്ട്. അർധരാത്രിയിൽ പീഡനം സഹിക്കവയ്യാതെ സ്ത്രീകൾ ഗെറ്റ് ടുഗദർ ക്യാൻസൽ ചെയ്യാൻ നിർബന്ധിച്ചതായുള്ള വിവരങ്ങളും പുറത്തു വരുന്നുണ്ട്.
Post A Comment: