ഇടുക്കി: ഫെയ്‌സ് ബുക്കിലൂടെ മത സ്പർദയുണ്ടാക്കുന്ന പോസ്റ്റ് പങ്കുവച്ച പോപ്പുലർ ഫ്രണ്ടിന്‍റെ ജില്ലാ നേതാവ് കട്ടപ്പനയിൽ അറസ്റ്റിൽ. സൈബർ സെൽ സോഷ്യൽ മീഡിയയിൽ നടത്തിയ പട്രോളിങ്ങിനിടെയാണ് പോസ്റ്റ് ശ്രദ്ധയിൽപെട്ടത്. തുടർന്ന് ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് അറസ്റ്റുണ്ടായിരിക്കുന്നത്. പോപ്പുലർ ഫ്രണ്ട് ജില്ലാ കമ്മിറ്റി അംഗം കട്ടപ്പന കൊല്ലംപറമ്പില്‍ ഉസ്മാന്‍ ഹമീദാണ് (41) അറസ്റ്റിലായത്. ഇയാൾക്ക് കട്ടപ്പന ടൗണിൽ വ്യാപാര സ്ഥാപനമുണ്ട്.
അതേസമയം ഉസ്‌മാനെ അറസ്റ്റ് ചെയ്‌തതിനു പിന്നാലെ പൊലീസ് ജീപ്പടക്കം തടഞ്ഞുകൊണ്ട് എസ്.ഡി.പി.ഐ- പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ നഗരത്തിൽ തമ്പടിച്ചത് വലിയ ഭീതിയുളവാക്കി. മണിക്കൂറുകളോളം പ്രവർത്തകർ പൊലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധവുമായി നിലകൊണ്ടു.
ഉസ്മാന്‍ ഹമീദിനെ വൈദ്യ പരിശോധനക്ക് കൊണ്ടുപോകാനൊരുങ്ങിയ പൊലീസ് ജീപ്പ് പ്രവർത്തകർ തടഞ്ഞത് സംഘർഷത്തിനു കാരണമായി. പിന്നീട് പിരിഞ്ഞു പോയ പ്രവർത്തകർ സന്ധ്യയോടെ വീണ്ടും സ്റ്റേഷൻ വളപ്പിൽ തടിച്ചു കൂടി. അതേസമയം അറസ്റ്റിലായ ഉസ്മാന്‍ ഹമീദിനെ കോടതിയിൽ ഹാജരാക്കി. ഇയാൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/Drk3CGGtMo5KvmcuCXz9N1
വിദ്യാർഥിനിയെ തടഞ്ഞു നിർത്തി നഗ്നതാ പ്രദർശനം
കാഞ്ഞങ്ങാട്: വഴിചോദിക്കാനെന്ന പേരിൽ സ്‌കൂൾ വിദ്യാർഥിനിയെ തടഞ്ഞു നിർത്തി നഗ്നതാ പ്രദർശനം നടത്തിയ 29 കാരൻ അറസ്റ്റിൽ. രാവണീശ്വരം സ്വദേശി രാജേന്ദ്രനാണ് പിടിയിലായത്. തിങ്കളാഴ്ച്ചയായിരുന്നു സംഭവം. വൈകിട്ട് മൂന്നോടെ സ്‌കൂൾ വിട്ട് വരികയായിരുന്നു വിദ്യാർഥിനി.
മുതിയാക്കലിലെ ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് രാജേന്ദ്രൻ വിദ്യാർഥിനിയെ സമീപിക്കുകയും വഴി ചോദിക്കുകയും ചെയ്‌തു. വിദ്യാർഥിനി വഴി പറഞ്ഞു കൊടുക്കുമ്പോൾ വസ്ത്രം അഴിച്ച് ഇയാൾ നഗ്നത പ്രദർശിപ്പിക്കുകയായിരുന്നു.
ഭയന്നുപോയ വിദ്യാർഥിനി ബഹളം വച്ചതോടെ ഇയാൾ ഓടി രക്ഷപെട്ടു. പിന്നീട് വീട്ടുകാർ ബേക്കൽ പൊലീസിൽ പരാതി നൽകുകയായിരുന്നു. പ്രദേശത്തെ സി.സി. ടിവി ക്യാമറകൾ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിലാണ് ഇയാളെ കണ്ടെത്തിയത്. പ്രതിക്കെതിരെ പോക്‌സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഇൻസ്പെക്റ്റർ യു.പി. വിപിന്‍റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തിട്ടുണ്ട്.
Post A Comment: