ഇടുക്കി: കാഴ്ച്ച ശക്തിക്ക് തകരാർ ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് പെരിയാർ കടുവാ സങ്കേതത്തിലെ കടുവകുട്ടിക്ക് അമേരിക്കയിൽ നിന്നും മരുന്നെത്തിക്കുന്നു. തള്ളയിൽ നിന്നും ഒറ്റപ്പെട്ടതിനെ തുടർന്ന് കടുവാ സങ്കേതത്തിലെത്തിച്ച മംഗള എന്ന കടുവ കുട്ടിക്കാണ് വിദഗ്ദ ചികിത്സ നിർദേശിച്ചിരിക്കുന്നത്.
കടുവ കുട്ടിയുടെ രണ്ട് കണ്ണുകൾക്കും കാഴ്ച്ചക്കുറവുണ്ടെന്ന് ഡോക്‌ടർമാർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇതോടെയാണ് അമേരിക്കയിൽ നിന്നും മരുന്ന് എത്തിച്ച് കടുവക്കുട്ടിയെ ചികിത്സിക്കാൻ നിർദേശിച്ചത്.
കടുവക്കുട്ടിക്ക് തിമിര ചികിത്സയ്ക്കുള്ള തുള്ളി മരുന്നാണ് അമേരിക്കയിൽ നിന്നും എത്തിക്കുന്നത്. രാജ്യത്ത് ആദ്യമായാണ് കടുവക്ക് ഈ മരുന്ന് ഉപയോഗിക്കുന്നതെന്നാണ് വിവരം. ചികിത്സക്കായി നിയോഗിച്ച പ്രത്യേക സംഘമാണ് മരുന്ന് നിര്‍ദേശിച്ചത്.
കഴിഞ്ഞ വര്‍ഷമാണ് കേരള- തമിഴ്നാട് അതിർത്തിയിലെ മംഗളാ ദേവിയിൽ നിന്നും കടവുക്കുട്ടിയെ കണ്ടെത്തിയത്. തള്ളയെ കണ്ടെത്താൻ ശ്രമം നടന്നെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് തേക്കടിയിലെ പെരിയാർ കടുവാ സങ്കേതത്തിൽ കടുവയെ സംരക്ഷിച്ചു വരികയാണ്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/Drk3CGGtMo5KvmcuCXz9N1
മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി പിഞ്ചു കുഞ്ഞ് മരിച്ചു
തിരുവനന്തപുരം: 17 ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി മരിച്ചു. തിരുവനന്തപുരം വെള്ളനാടാണ് ദാരുണമായ സംഭവം നടന്നത്. മുണ്ടേല പ്രവീൺ ഭവനിൽ നിന്നും മലയിൻകീഴ് ഗോവിന്ദമംഗലത്ത് വാടകയ്ക്ക് താമസിക്കുന്ന മുഹമ്മദ് റിയാസ്- പ്രിയങ്ക ദമ്പതികളുടെ മകൾ റംസിയയാണ് മരിച്ചത്.
ബുധനാഴ്ച്ച രാവിലെ 10 ഓടെയായിരുന്നു സംഭവം. പാൽ കുടിക്കുന്നതിനിടെ കുട്ടിയുടെ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. ശ്വാസതടസം അനുഭവപ്പെട്ട കുഞ്ഞിനെ നെയ്യാറ്റിന്‍കര സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തിയ ശേഷം മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകി. സംഭവത്തിൽ നരുവാമൂട് പൊലീസ് കേസെടുത്തു.
Post A Comment: