www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1774) Idukki (1739) Mostreaded (1611) Crime (1360) National (1184) Entertainment (827) Viral (419) world (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

10-ാം ക്ലാസുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കി; പിതാവ് അറസ്റ്റിൽ

Share it:



കണ്ണൂർ: മകളെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ ശേഷം വിദേശത്തേക്ക് കടന്ന പിതാവ് പിടിയിൽ. കൂത്തുപറമ്പിലാണ് സംഭവം. 10-ാം ക്ലാസ് വിദ്യാർഥിനിയാണ് പീഡനത്തിനിരയായത്. 

വയറുവേദനയെ തുടർന്ന് പെൺകുട്ടി ആശുപത്രിയിൽ ചികിത്സ തേടിയെത്തിയപ്പോഴാണ് ഗർഭിണിയാണെന്ന് കണ്ടെത്തുന്നത്. തുടർന്ന് കൗൺസിലിങ് നടത്തിയപ്പോഴാണ് പിതാവാണ് പീഡിപ്പിച്ചതെന്ന് കുട്ടി പറഞ്ഞത്. 

ഇതോടെ വിദേശത്തേക്ക് കടന്ന പിതാവിനെ പൊലീസ് തന്ത്രപൂർവം നാട്ടിലെത്തിക്കുകയായിരുന്നു. ഇയാൾക്കെതിരെ പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തിരുന്നു.  

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/G3kWoJQhFFb3jnAVEeRmzi

കാള വിരണ്ടോടി; പിടിക്കാൻ ശ്രമിച്ച ഗൃഹനാഥനു പരുക്ക് 

ഇടുക്കി: അറുക്കാൻ കൊണ്ടുവന്നപ്പോൾ വിരണ്ടോടിയ കാളയെ പിടിക്കാൻ ശ്രമിക്കുന്നതിനിടെ ഗൃഹനാഥന് ഗുരുതര പരുക്ക്. തൂക്കുപാലം ചോറ്റുപാറ പതാപ്പറമ്പിൽ ജെയിംസി (46)നാണ് കാളയുടെ ആക്രമണത്തിൽ പരുക്കേറ്റത്. ബുധനാഴ്ച്ച രാത്രിയിലാണ് ജെല്ലിക്കെട്ട് സിനിമയ്ക്ക് സമാനമായി ഒരു പ്രദേശത്തെയാകെ കാള ഭീതിയിലാക്കിയത്. ജെയിംസിന്‍റെ വീടിന് സമീപത്തുള്ള ഫാം ഹൗസിൽ അറുക്കുന്നതിനായി കൊണ്ടുവന്ന കാളയാണ് വിരണ്ടോടിയത്. 250 കിലോ തൂക്കം വരുന്ന കൂറ്റൻ കാള വാഹനത്തിൽ നിന്നും ഇറക്കുന്നതിനിടെ ഓടുകയായിരുന്നു. 

വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ജെയിംസും സുഹൃത്തും കാളയെ തേടിയിറങ്ങി. കാളയെ പിടികൂടിയില്ലെങ്കിൽ അത് ആരെയെങ്കിലും ആക്രമിക്കുമെന്ന് ഭയന്നാണ് ജെയിംസും സുഹൃത്തും കാളയെ പിടികൂടാൻ ഇറങ്ങിയത്. ഇതിനിടെ ചോറ്റുപാറക്ക് സമീപം കാളയെ കണ്ടെത്തി. ഇതിനിടെ നാട്ടുകാരും കാളയെ അന്വേഷിച്ചിറങ്ങി. 

പ്രദേശത്ത് നിറയെ വീടുകളും പുരയിടങ്ങളുമുണ്ട്. രാത്രി തന്നെ കാളയെ പിടികൂടുകയായിരുന്നു  ലക്ഷ്യം. രാവിലെയായാൽ സ്കൂൾ ബസുകളും വിദ്യാർഥികളും സഞ്ചരിക്കുന്നത് ഇതിലെയാണ്. കൂടാതെ രാമക്കൽമേടിലേക്ക് വിനോദ സഞ്ചാരികളെത്തുന്ന പ്രധാന പാതയാണ്. തൂക്കുപാലം മുതൽ ചോറ്റുപാറ വരെയുള്ള ഭാഗത്ത് മൂന്ന് സ്കൂളുകളും അംഗൻവാടികളും വഴിയരികിലുണ്ട്. 

കാളയെ കണ്ടെത്തി കീഴ്പ്പെപ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് ജയിംസിന്‍റെ നേരെ ആക്രമണമുണ്ടായത്. തലക്കും കൈകൾക്കും ഗുരുതര പരുക്കേറ്റ ജയിംസിനെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചു. 27 സ്റ്റിച്ചുകളാണ് ജയിംസിന്‍റെ കയ്യിലും തലയിലുമായുള്ളത്.

Share it:

Crime

Post A Comment: