പാലക്കാട്: വിവാഹ മോചനത്തിനായി കുടുംബ കോടതിയിലെത്തിയ യുവതിയെ മുൻ ഭർത്താവ് വെട്ടി. മനിശേരി സ്വദേശിനി സുബിതയ്ക്കാണ് വെട്ടേറ്റത്. കൈക്ക് ഗുരുതര പരുക്കേറ്റ യുവതിയെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം തൃശൂർ മെഡിക്കൽ കോളെജിലേക്ക് മാറ്റി.
കോടതി പരിസരത്താണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ മുൻ ഭർത്താവ് രഞ്ജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാവിലെ 11നായിരുന്നു സംഭവം.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/Jzacc9s6wvDEsjJosxohlq
മദ്യത്തിൽ കീടനാശിനി; മദ്യം കഴിച്ച് മൂന്ന് പേർ തളർന്നു വീണ സംഭവത്തിൽ ദുരൂഹത
ഇടുക്കി: അടിമാലിയിൽ മദ്യം കഴിച്ച മൂന്ന് പേർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായ സംഭവത്തിൽ ദുരൂഹത. മദ്യത്തിൽ കീടനാശിനിയുടെ അംശം കണ്ടെത്തിയതോടെയാണ് സംഭവത്തിൽ ദുരൂഹത സംശയിക്കുന്നത്.
വഴിയിൽ കിടന്നു കിട്ടിയതാണെന്ന് പറഞ്ഞ് സുഹൃത്ത് സുധീഷാണ് മൂവർ സംഘത്തിനു മദ്യം നൽകിയത്. ഇയാളെ പൊലീസ് ചോദ്യം ചെയ്‌തു വരികയാണ്. മദ്യത്തിൽ ബോധപൂർവം കീടനാശിനി കലർത്തിയതോ അൽലെങ്കിൽ കീടനാശിനി എടുത്ത പാത്രത്തിൽ മദ്യം ഒഴിച്ചു കുടിച്ചതോ ആകാമെന്നാണ് സംശയം. സുധീഷ് മദ്യം കഴിച്ചിട്ടിൽല.
വഴിയിൽ കിടന്ന് കിട്ടിയ മദ്യം നൽകിയത് സുഹൃത്ത് സുധീഷാണെന്നാണ് ചികിത്സയിലുൾളവര്‍ പൊലീസിനോട് വ്യക്തമാക്കിയത്. മൂവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇടുക്കി അടിമാലിയിൽ മദ്യപിച്ച മൂന്ന് യുവാക്കൾക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
ഇന്നലെ രാവിലെ ഏഴരയോടെ വഴിയിൽ കിടന്ന മദ്യം കഴിച്ചശേഷം ശര്‍ദ്ദി ഉണ്ടായെന്നാണ് മൂന്നുപേരും വിശദമാക്കിയത്. അടിമാലി അപ്‌സര കുന്ന് സ്വദേശികളായ അനിൽ കുമാര്‍, കുഞ്ഞുമോന്‍, മനോജ് എന്നിവരാണ് ചികിത്സ തേടിയത്.
അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ച ഇവരെ കോട്ടയം മെഡിക്കൽ കോളെജിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. കഴിച്ചത് വ്യാജമദ്യമാണോയെന്നറിയാനാണ് പരിശോധനകൾ നടക്കുന്നത്.
Post A Comment: