
പ്രണയത്തിൽ നിന്നും പിൻമാറിയ കാമുകിയെ ഓടുന്ന ട്രെയിനിനടിയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്താൻ യുവാവിന്‍റെ ശ്രമം. സംഭവത്തിൽ യുവതിയുടെ തലക്ക് ഗുരുതരമായി പരുക്കേറ്റു. മുംബൈയിലെ ഘര്‍ റെയില്‍വേ സ്റ്റേഷനില്‍ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. വഡാല സ്വദേശിയായ സുമേഷ് ജാദവാണ്(24) ഘര്‍ സ്വദേശിയായ 21കാരിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
സംഭവത്തിന് ശേഷം റെയില്‍വേ സ്റ്റേഷനില്‍നിന്ന് ഓടിരക്ഷപ്പെട്ട പ്രതിയെ 12 മണിക്കൂറിനുള്ളില്‍ പിടികൂടിയതായി പൊലീസ് പറഞ്ഞു. അമ്മയോടൊപ്പം പ്ലാറ്റ്ഫോമില്‍ നില്‍ക്കുകയായിരുന്ന യുവതിയെയാണ് സുമേഷ് വലിച്ചിഴച്ച് ട്രെയിനിനടയിലേക്ക് തള്ളിയിടാന്‍ ശ്രമിക്കുകയായിരുന്നു.
അമ്മയും മകളും ചേര്‍ന്ന് കൊലപാതകശ്രമം ചെറുക്കുകയായിരുന്നു. ഇതിനിടെ മറ്റുള്ളവര്‍ ഓടിയെത്തിയതോടെ യുവാവ് പ്ലാറ്റ്ഫോമില്‍നിന്ന് ഓടിരക്ഷപ്പെട്ടു. സംഭവത്തിന്‍റെ സി.സി.ടി.വി. ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
പ്രതിയും യുവതിയും നേരത്തെ ഒരുമിച്ച് ജോലിചെയ്തവരായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. രണ്ട് വര്‍ഷമായി ഇവര്‍ സൗഹൃദത്തിലായിരുന്നു. യുവാവ് മദ്യത്തിന് അടിമയാണെന്ന് തിരിച്ചറിഞ്ഞതോടെ ഇയാളുമായി യുവതി അകലം പാലിക്കുകയായിരുന്നു.
എന്നാൽ പിന്മാറാന്‍ തയ്യാറാകാതിരുന്ന യുവാവ് യുവതിയെ ശല്യപ്പെടുത്തുന്നത് തുടര്‍ന്നു. വെള്ളിയാഴ്ച രാത്രി അന്ധേരിയില്‍നിന്ന് ട്രെയിന്‍ കയറിയ യുവതിയെ ഇയാള്‍ പിന്തുടരുകയായിരുന്നു.
സുമേഷ് പിന്തുടരുന്നത് തിരിച്ചറിഞ്ഞ യുവതി അമ്മയോട് ഘര്‍ സ്റ്റേഷനില്‍ എത്താന്‍ ആവശ്യപ്പെട്ടു. ഘര്‍ സ്റ്റേഷനില്‍ ഇറങ്ങിയ യുവതി അമ്മയോടൊപ്പം പോകുന്നതിനിടെ ഇയാള്‍ ഇരുവരെയും തടഞ്ഞുവെച്ചു.
യുവതിയെ ഇഷ്ടമാണെന്നും വിവാഹം കഴിക്കണമെന്നും ആവശ്യപ്പെട്ടു. വിവാഹത്തിന് താൽപര്യമില്ലെന്ന് യുവതി തുറന്നുപറഞ്ഞതോടെ താന്‍ ആത്മഹത്യ ചെയ്യുമെന്നായി യുവാവിന്‍റെ ഭീഷണി. ഇതിനിടെ ഒരു ട്രെയിന്‍ സ്റ്റേഷനിലേക്ക് വരുമ്പോള്‍ മുന്നിലേക്ക് ചാടാനും ശ്രമിച്ചു.
എന്നാല്‍ പ്ലാറ്റ്ഫോമിന്‍റെ അരികില്‍വരെ ഓടിയെത്തിയ യുവാവ് പിന്നീട് തിരികെവന്നു. തുടര്‍ന്നാണ് ഓടുന്ന ട്രെയിനിനടിയിലേക്ക് യുവതിയെ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. യുവതിയുടെ തലയ്ക്ക് 12 തുന്നിക്കെട്ടുണ്ടെന്നും അപകട നിലതരണം ചെയ്‌തെന്നും പൊലീസ് അറിയിച്ചു.
Watch: 'Spurned' 24-year-old man attempts to push woman under running train in Khar. #Mumbai pic.twitter.com/QJwnvWk8rw
— TOI Mumbai (@TOIMumbai) February 21, 2021
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV
Post A Comment: