വിര്‍ജീനിയ: സ്ത്രീകൾ വസ്ത്രം മാറുന്നത് ഒളിഞ്ഞു നോക്കുന്നതിനിടെ സീലിങ് തകർന്ന് താഴേക്ക് വീണ മധ്യവയസ്‌കനെ പൊലീസ് പൊക്കി. ബ്രയാന്‍ ആന്‍റണി ജോണ്‍ (41) ആണ് പിടിയിലായത്. അമേരിക്കയിലെ വിര്‍ജീനിയയിലെ സ്റ്റഫോഡിലുള്ള വണ്‍ലൈഫ് ഫിറ്റ്നസ് കേന്ദ്രത്തിലാണ് സംഭവം. ജിമ്മിലെ സ്ത്രീകൾ വസ്ത്രം മാറുന്ന ലോക്കർ മുറിയുടെ മുകളിലാണ് ഇയാൾ കടന്നു കൂടിയത്.
ജിമ്മിലെത്തിയ സ്ത്രീ വസ്ത്രം മാറുന്നതിനിടെ ഇയാൾ സീലിങ് തകർന്ന് യുവതിയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. യുവതിക്ക് കാര്യമായ പരിക്കില്ല. യുവതി ബഹളം വച്ചതോടെ ലോക്കര്‍ റൂമിലെത്തിയ ജിം ജീവനക്കാര്‍ ഇയാളെ പിടികൂടുകയായിരുന്നു. ഇതിന് ശേഷം ഇയാളെ പൊലീസിന് കൈമാറി. ഇയാളെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.
കവര്‍ച്ചാ ശ്രമത്തിനാണ് ഇയാള്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. കെട്ടിടത്തിന് നാശനഷ്ടമുണ്ടാക്കിയതിനും ഒളിഞ്ഞ് നോട്ടത്തിനും ഇയാള്‍ക്കെതിരെ നടപടിയുണ്ടാവുമെന്നാണ് പൊലീസ് വിശദമാക്കുന്നത്. ഇയാളുടെ പക്കല്‍ ക്യാമറയുണ്ടായിരുന്നോയെന്നോ ഇയാള്‍ പതിവായി ഇവിടെ ഒളിഞ്ഞ് നോക്കാറുണ്ടായിരുന്നോയെന്ന കാര്യം വ്യക്തമല്ല.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: