നാത്തൂന്‍റെ വിവാഹത്തിനായി ഫേഷ്യൽ ചെയ്യാൻ ബ്യൂട്ടി പാർലറിലെത്തിയ യുവതിയുടെ മുഖത്ത് പൊള്ളലേറ്റു. ബിനിതയെന്ന യുവതിയാണ് തനിക്കുണ്ടായ ദുരനുഭവം ഫെയ്‌സ് ബുക്കിലൂടെ പങ്കുവച്ചത്. അസം ഗുവാഹത്തി സ്വദേശിനിയാണ് ബിനിത നാഥ്. ഇറ്റലിയില്‍ താമസമാക്കിയ ബിനിത, ഉന്നതപഠനത്തിനായി റോമിലെ ഒരു പ്രശസ്ത യൂണിവേഴ്സിറ്റിയിൽ പ്രവേശനം നേടിയിരുന്നു.
ഇതിനിടെ ഭർത്തൃസഹോദരിയുടെ വിവാഹച്ചടങ്ങുകൾക്കായാണ് ജന്മനാട്ടിലേക്ക് മടങ്ങിയെത്തിയത്.വിവാഹത്തിന് മുമ്പുള്ള തയ്യാറെടുപ്പുകൾക്കായാണ് സിൽച്ചാറിലെ ഒരു ബ്യൂട്ടിപാർലറിലെത്തിയത്. എന്നാൽ ഫേഷ്യൽ ചെയ്യുന്നതിനായി ബ്ലീച്ച് പുരട്ടിയതോടെ യുവതിയുടെ മുഖമാകെ പൊള്ളിപ്പൊളിയുകയായിരുന്നു.
കുറച്ചു വർഷങ്ങൾക്ക് മുമ്പ് തന്‍റെ വിവാഹത്തിനായാണ് അവസാനമായി ബ്യൂട്ടിപാർലർ സന്ദർശിച്ചതെന്ന് പറഞ്ഞാണ് യുവതി വീഡിയോ ആരംഭിക്കുന്നത്. ലിങ്ക് റോഡിലെ 'ശാരദ' എന്ന ബ്യൂട്ടിപാര്‍ലറാണ് യുവതി സന്ദർശിച്ചത്. വിവാഹശേഷം ഇതാദ്യമായാണ് ഒരു ബ്യൂട്ടിപാർലറിലെത്തുന്നത്. ത്രെഡിംഗ് പോലും ചെയ്യാറില്ല. ഇപ്പോൾ ഫേഷ്യൽ ചെയ്യുന്നതിനായാണ് ബ്യൂട്ടി പാർലർ സന്ദർശിച്ചത്. 'ഡീറ്റാൻ ഫേഷ്യൽ' ആണ് നല്ലതെന്നും അവർ നിർദേശിച്ചു.
മുഖത്ത് രോമങ്ങളുള്ളത് വാക്‌സ് ചെയ്തോ ത്രെഡ് ചെയ്തോ നീക്കാമെന്ന നിർദേശം അവർ നൽകിയപ്പോൾ ഞാൻ വിസമ്മതിച്ചു. ഇതോടെയാണ് ബ്ലീച്ച് ഇടാമെന്ന് പറഞ്ഞത്. ഞാനത് സമ്മതിക്കുകയും ചെയ്തു. ബ്ലീച്ച് മുഖത്ത് പുരട്ടിയതോടെ തിളച്ച എണ്ണ വീണത് പോലെയാണ് തോന്നിയത്. വേദനയിൽ പുളഞ്ഞ് ഉച്ചത്തിൽ നിലവിളിച്ചതോടെ അവർ മുഖത്ത് പുരട്ടിയത് നീക്കം ചെയ്തു.
മുഖത്ത് ഐസ് ബാഗ് വച്ചു എന്നാൽ അപ്പോഴേക്കും വൈകിപ്പോയിരുന്നു. പൊള്ളിയ പാടുകളുള്ള മുഖം കാട്ടി വീഡിയോയിൽ ബിനിത പറയുന്നു. മുഖത്തെ പൊള്ളലുകൾ വലുതായതിനാല്‍ ഡോക്ടറുടെ സഹായവും വേണ്ടി വന്നു. പൊള്ളലേറ്റത് തന്നെയെന്ന് ഡോക്ടർമാരും സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് ബ്യൂട്ടി പാർലർ ഉടമകളിലൊരാളായ ദീപ് ദേബ് റോയ് രംഗത്തെത്തിയിരുന്നു. ദൗർഭാഗ്യകരമായ സംഭവത്തിൽ തനിക്ക് അത്യധികം വേദനയും ഖേദവും ഉണ്ടെന്നായിരുന്നു പ്രതികരണം.
സംഭവത്തിൽ ബിനിതയെ തന്നെ പ്രതിസ്ഥാനത്ത് നിർത്തിക്കൊണ്ടായിരുന്നു പാർലർ ഉടമയുടെ പ്രതികരണം. ഡീറ്റാൻ ഫേഷ്യൽ ചെയ്തവർക്ക് ബ്ലീച്ച് ചെയ്യുന്നത് ഉചിതമല്ലെന്ന് പറഞ്ഞെങ്കിലും യുവതിയുടെ നിർബന്ധത്തിന് വഴങ്ങിയാണ് ഇത് ചെയ്തതെന്നാണ് വാദം.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EXQMlwDgDmC55kywJLF9pj
Post A Comment: