കോവിഡ് കാലമായതിനു പിന്നാലെ ലൈവ് വീഡിയോ മീറ്റിങ്ങിൽ അബദ്ധം പിണയുന്ന നിരവധി പേരുടെ കഥകൾ നിത്യേന പുറത്തു വരുന്നുണ്ട്. എന്നാൽ പെറുവിൽ നിന്നുള്ള ഒരു അഭിഭാഷകന്‍റെ വാർത്ത അൽപം വ്യത്യസ്‌തമാണ്. ലൈവ് വീഡിയോ കോളിൽ കോടതി നടപടികൾക്കിടയിൽ ഓഫീസ് മുറിയിൽ അഭിഭാഷകൻ ലൈംഗിക ബദ്ധത്തിലേർപ്പെട്ടതാണ് വിവാദമായത്.
ജഡ്‌ജിയടക്കം ലൈവായി അഭിഭാഷകന്‍റെ പരാക്രമം കാണുകയും ചെയ്‌തെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഹെക്റ്റർ സിപ്രിയനോ പരേഡെസ് റോബിൾസ് എന്ന് പേരുള്ള അഭിഭാഷകനാണ് ഇത്തരത്തിൽ പണി കിട്ടിയത്.
പ്രാദേശിക ഗുണ്ടാ സംഘവുമായി ബന്ധപ്പെട്ട കേസിന്‍റെ വിചാരണ നടപടികളാണ് സൂം മീറ്റിൽ നടന്നു കൊണ്ടിരുന്നത്. അതിനിടെ വീഡിയോ ഓഫ് ചെയ്‌തു എന്ന ധാരണയിൽ റോബിൾസ് തൻ്റെ ഓഫീസിൽ മുറിയിൽ ഒരു സ്ത്രീയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു.
#Viral | Abogado Héctor Cipriano Paredes Robles tiene relaciones sexuales en plena audiencia pública en la región de Junín, se dice que es en Perú, pero muchos especulan que en el cantón Junín de la provincia de Manabí pic.twitter.com/VE3ePX8gkP
— EcuadorVideo ▶️ (@EcuadorVideo1) January 29, 2021
സ്ക്രീനിൽ അഭിഭാഷകന്‍റെ സ്വകാര്യ ദൃശ്യങ്ങൾ കണ്ടതോടെ പ്രകോപിതനായ ജഡ്‌ജി ജോൺ ചചുവ ടോറസ് ഉടൻ തന്നെ കോടതി നടപടികൾ നിർത്തി. അഭിഭാഷകനെ ഒരു സഹായി വഴി ജഡ്‌ജി കാര്യം ധരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. സഹികെട്ട് ജഡ്‌ജി പൊലീസ് ഉദ്യോഗസ്ഥനെ അയച്ചു.
റിപോർട്ടുകൾ അനുസരിച്ച് ലോസ് ഇസെഡ് ദേ ചാൻചമയോ സംഘവുമായി ബന്ധമുള്ള സ്ത്രീയുമായാണ് റോബിൾസ് സൂം മീറ്റിംങിനിടെ ലൈംഗീകബന്ധത്തിൽ ഏർപ്പെട്ടത്. “ഈ അഭിഭാഷകൻ ഈ തൊഴിലിന്‍റെ ബഹുമാനവും അന്തസും ഇല്ലാതാക്കിയെന്ന് പിന്നീട് ജഡ്‌ജി ടോറസ് പറഞ്ഞു.
ജൂനൈൻ കാന്‍റോണിലെ ബാർ അസോസിയേഷനും റോബിൾസിന്‍റെ പ്രവർത്തിയെ അപലപിച്ചു. പെറുവിലെ പൊതു മന്ത്രാലയവും ബാർ അസോസിയേഷനും സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ദി സൺ റിപ്പോർട്ട് ചെയ്യുന്നു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: