ഒഡീഷ: വിവാഹത്തിന് നിമിഷങ്ങൾ മാത്രം ശേഷിക്കെ വധു കാമുകനൊപ്പം ഒളിച്ചോടി. നാണക്കേട് മറയ്ക്കാൻ വധുവിന്‍റെ 15 വയസ് മാത്രം പ്രായമുള്ള സഹോദരിയെ വരന് ഭാര്യയായി നൽകി വധുവിന്‍റെ പിതാവ്. ഒടുക്കം ആദ്യരാത്രി വെളുക്കും മുമ്പ് വരനും വധുവിനും പിടിയിട്ട് അധികൃതർ. ഒഡിഷയിലെ ഭവാനിപാട്‌നയിലെ കാളഹന്ദിയിലെ മാൽഗുഡയെന്ന കുഗ്രാമത്തിലാണ് അപൂർവ സംഭവങ്ങൾ നടന്നത്.
വധുവിന്‍റെ വീട്ടിലേക്ക് വരന്‍റെയും സംഘത്തിന്‍റെയും വിവാഹ ഘോഷയാത്ര എത്താൻ 50 മീറ്റർ മാത്രം അവശേഷിക്കുമ്പോളാണ് വധു കാമുകനൊപ്പം അതിസാഹസികമായി ഒളിച്ചോടിയത്. നാണക്കേട് ഭയന്ന് വധുവിന്‍റെ കുടുംബം പ്രായപൂർത്തിയാകാത്ത ഇളയ മകളെ വിവാഹം കഴിക്കണമെന്ന് വരനോട് ആവശ്യപ്പെട്ടു. തുടർന്ന് 15 വയസുകാരിയുമായി വരന്‍റെ പ്രതീകാത്മക വിവാഹം നടന്നു.
എന്നാൽ, ഈ സന്തോഷം അധികനേരം നീണ്ടു നിന്നില്ല. പെൺകുട്ടി ബാഡ്കർലാകോട് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയാണെന്നും ഈ വർഷം അവസാനവർഷ പരീക്ഷയ്ക്ക് ഹാജരാകാനുള്ളതാണെന്നും വിവരം ലഭിച്ചതിനെ തുടർന്ന് ജയ്പട്ന ചൈൽഡ് ഡെവലപ്മെന്‍റ് ഓഫീസർ (സി ഡി പി ഒ) സുകന്തി ബെഹ്റയും പൊലീസും രാത്രിയോടെ മാൽഗുഡയിലുള്ള പെൺകുട്ടിയുടെ വീട്ടിലെത്തി.
എന്നാൽ, ആ സമയത്ത് പെൺകുട്ടി വരന്‍റെ വീട്ടിലെത്തി കഴിഞ്ഞിരുന്നു. ഉടൻ തന്നെ സിഡിപിഒ പൊലീസ് സംഘത്തിന് ഒപ്പം വരന്‍റെ ടെന്‍റുലിഖുണ്ടിയിലുളള വീട്ടിലേക്ക് എത്തി. അപ്പോൾ സമയം ഏകദേശം പുലർച്ചെ നാലു മണി ആയിട്ടുണ്ടായിരുന്നു. തുടർന്ന് പെൺകുട്ടിയെ വരന്‍റെ വീട്ടിൽ നിന്ന് സ്വതന്ത്രയാക്കി.
വരന്‍റെ കുടുംബാംഗങ്ങൾക്ക് കൗൺസിലിങും നൽകി. പെൺകുട്ടിക്ക് പ്രായപൂർത്തി ആയിട്ടില്ലെന്നും വിവാഹപ്രായം ആയിട്ടില്ലെന്നും വരന്‍റെ വീട്ടുകാരെ പറഞ്ഞു മനസിലാക്കി. തുടർന്ന് വരന്‍റെ വീട്ടുകാർ കാര്യങ്ങൾ സമ്മതിച്ചു. ഇപ്പോൾ, സ്വന്തം വീട്ടിൽ മാതാപിതാക്കൾക്കൊപ്പമുള്ള പെൺകുട്ടി പത്താം ക്ലാസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണ്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/JsVgnGYPwOZ0Bsjs6hu5nD
Post A Comment: