കോവിഡ് വാക്‌സിൻ സ്വീകരിക്കുന്നവർ രണ്ട് മാസത്തേക്ക് ഗർഭധാരണ പദ്ധതികൾ നീട്ടിവയ്ക്കണമെന്ന് ആരോഗ്യ വിദഗ്‌ദർ. ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരും വാക്‌സിനെടുക്കരുതെന്ന ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പിന് പിന്നാലെയാണ് പുതിയ നിർദ്ദേശം. അതെ സമയം വാക്‌സിൻ എടുത്തതിന് ശേഷമുള്ള ഗർഭധാരണത്തെക്കുറിച്ച് ഡബ്ല്യൂ എച്ച് ഒ നിർദ്ദേശമൊന്നും പുറത്തുവിട്ടിട്ടില്ല.
വാക്‌സിൻ ഡോസുകൾ എടുത്തതിന് ശേഷം രണ്ട് മാസം കഴിഞ്ഞ് മാത്രമേ ഗർഭം ധരിക്കുന്നതിനെ കുറിച്ച് ചിന്തിക്കാവൂ എന്ന് പ്രമുഖ ഗൈനക്കോളജിസ്റ്റ് ഡോ. സുമൻ സിങ് പ്രതികരിച്ചു.
വാക്‌സിനേഷന് ശേഷം എട്ട് ആഴ്ച്ചത്തേക്കെങ്കിലും ഗർഭധാരണം ഒഴിവാക്കണം എന്നാണ് ആരോഗ്യ വിദഗ്‌ദർ പറയുന്നത്. വാക്‌സിനിൽ അടങ്ങിയിട്ടുള്ള ലൈവ് വൈറസുകൾ ഗർഭസ്ഥ ശിശുവിന് ദോഷം ചെയ്യുമെന്നും ചിലപ്പോൾ കാഴ്ച്ചക്കുറവ്, കേൾവി പ്രശ്‌നങ്ങൾ തുടങ്ങിയ ബുദ്ധിമുട്ടുകൾ ഉണ്ടാകുമെന്നും ചൂണ്ടിക്കാട്ടുന്നു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: