ലക്‌നൗ: നായയെ ലൈംഗികമായി ഉപയോഗിച്ച 60 കാരനെ മൊബൈൽ ക്യാമറയിൽ കുടുക്കി മരുമകൾ. ഉത്തർപ്രദേശിൽ നിന്നാണ് ഞെട്ടിക്കുന്ന സംഭവം പുറത്തു വരുന്നത്. ഗാസിയാബാദിൽ നടന്ന സംഭവത്തിൽ 60 കാരൻ അറസ്റ്റിലായി. വയോധികൻ നായയുമായി ഇടക്കിടെ ആളൊഴിഞ്ഞ പ്രദേശത്ത് പോകുന്നത് ശ്രദ്ധയിൽപെട്ടതോടെയാണ് മരുമകൾ ഇക്കാര്യം നിരീക്ഷിക്കാൻ തീരുമാനിച്ചത്.
തുടർന്ന് നടത്തിയ നിരീക്ഷണത്തിലാണ് ഇയാൾ നായയുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് കണ്ടത്. ഇതോടെ കണ്ടത് മരുമകൾ മൊബൈൽ ക്യാമറയിൽ പകർത്തി. മുകൾ നിലയിൽ നിന്നും മരുമകൾ തന്നെ ക്യാമറയിൽ പകർത്തിയതറിഞ്ഞതോടെ നായയെ വിട്ടിട്ട് വയോധികൻ യുവതിയോട് കയർക്കുന്നതും അസഭ്യം പറയുന്നതും വീഡിയോയിയിൽ വ്യക്തമാണ്.
വയോധികൻ യുവതിയെ പിന്തുടർന്നതോടെ വീഡിയോ ഇന്‍റർനെറ്റിൽ അപ്‌ലോഡ് ചെയ്‌ത ശേഷം യുവതി ടെയിസ് പീപ്പിള്‍ ഫോര്‍ അനിമല്‍(PFA) എന്ന മൃഗസംരക്ഷണ സംഘടനയോടു കാര്യങ്ങള്‍ വെളിപ്പെടുത്തി. ഇവർ വീട്ടിലെത്തിയപ്പോൾ നായ ലൈംഗികമായി ഉപദ്രവിക്കപ്പെട്ടതായി കണ്ടെത്തി.
തുടർന്ന് പൊലീസിനെ വിവരം അറിയിച്ച് 60 കാരനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാള്‍ മുമ്പും ഇത്തരം ഹീനപ്രവൃത്തികള്‍ ചെയ്‌തിട്ടുണ്ടെന്നാണ് പരിസരവാസികള്‍ പറയുന്നത്. മരുമകൾ പകർത്തിയ വീഡിയോയാണ് കേസിലെ പ്രധാന തെളിവായി പൊലീസ് കണ്ടെടുത്തിരിക്കുന്നത്. ഇയാള്‍ക്കെതിരേ ഐപിസി 377-ാം വകുപ്പ് അനുസരിച്ചാണ് കേസെടുത്തിരിക്കുന്നത്.
വീഡിയോയ്ക്ക് കടപ്പാട്: ദ ഹിന്ദുസ്ഥാന്‍ മിറര്‍
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/KxwQkuDFdXP0KRUrdgxDi5
പ്രതിദിന കോവിഡ് കേസുകളിൽ 21 ശതമാനം വർധന
ന്യൂഡെൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളിൽ വീണ്ടും വർധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,41,000 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 21 ശതമാനത്തിന്‍റെ വര്‍ധനയാണിത്. 24 മണിക്കൂറിനിടെ 129 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. പ്രതിദിന കേസുകളുടെ എണ്ണം കുതിച്ചുയരുന്നത് രാജ്യത്ത് ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. വിദേശത്ത് നിന്ന് വരുന്ന എല്ലാവർക്കും ഏഴ് ദിവസം ക്വാറന്‍റീന്‍ നിർബന്ധമാക്കിയിട്ടുണ്ട്.
തെരഞ്ഞെടുപ്പ് നടക്കേണ്ട ഉത്തരാഖണ്ഡില്‍ റാലികൾക്ക് താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്തി. കൊവിഡിന്‍റെ രണ്ടാം തരംഗത്തില്‍ നേരിട്ട ഓക്സിജൻ പ്രതിസന്ധി കണക്കിലെടുത്ത് വലിയ മുന്നൊരുക്കങ്ങള്‍ക്കാണ് ആരോഗ്യമന്ത്രാലയം നിർദ്ദേശം നല്‍കിയിരിക്കുന്നത്.
ഓക്സിജന്‍ പ്ലാന്‍റുകള്‍ സിലിണ്ടറുകള്‍, വെന്‍റിലേറ്ററുകള്‍ അടക്കമുള്ള സജ്ജീകരണങ്ങള്‍ പരിശോധിക്കുകയും ഓക്സിജൻ ലഭ്യത ഉറപ്പുവരുത്തുകയും വേണം. ക്രമീകരണങ്ങള്‍ ഉറപ്പുവരുത്തേണ്ട പ്രാഥമിക ഉത്തരവാദിത്വം സംസ്ഥാനങ്ങളുടേതാണ്. അടിയന്തരസാഹചര്യം ഉണ്ടായാല്‍ നേരിടാന്‍ തയ്യാറായിരിക്കണമെന്നും ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചു.
Post A Comment: