മൈസൂർ: ക്ലാസിൽ മൊബൈൽ ഫോൺ കൊണ്ടുവന്നെന്ന സംശയത്തെ തുടർന്ന് എട്ടാം ക്ലാസ് വിദ്യാർഥിനിയുടെ വസ്ത്രം അഴിച്ച് പരിശോധിച്ച പ്രധാനാധ്യാപികയ്ക്ക് സസ്പെൻഷൻ. മൈസൂരു മാണ്ഡ്യയിലാണ് സംഭവം നടന്നത്. പെൺകുട്ടി ക്ലാസിൽ മൊബൈൽ ഫോൺ കൊണ്ടുവന്നെന്ന് അധ്യാപകർക്ക് വിവരം ലഭിച്ചിരുന്നു.
ഇവർ ഇക്കാര്യം പ്രധാനാധ്യാപികയെ അറിയിച്ചു. മൊബൈൽ എവിടെയെന്ന് ചോദിച്ചെങ്കിലും ഇല്ലെന്നായിരുന്നു കുട്ടിയുടെ മറുപടി. ഇതോടെ കുട്ടിയെ ക്ലാസ് മുറിയിൽ നിർത്തി വസ്ത്രം അഴിക്കാൻ ആവശ്യപ്പെടുകയായിരുന്നു. സംഭവത്തിൽ അധ്യാപികക്കെതിരെ പോക്‌സോ വകുപ്പ് പ്രകാരം നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കള്‍ രംഗത്തെത്തിയിരുന്നു.
ക്ലാസ് മുറിയില്‍ പെണ്‍കുട്ടി വസ്ത്രമഴിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ആണ്‍കുട്ടികളെ വിളിക്കുമെന്ന് അധ്യാപിക ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. വീട്ടിലെത്തിയ പെണ്‍കുട്ടി മാതാപിതാക്കളെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് പരാതി നല്‍കി. സംഭവം പോക്‌സോ വകുപ്പിന്‍റെ പരിധിയില്‍പ്പെട്ടതിനാല്‍ അധ്യാപികക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് പൊലീസ് പറഞ്ഞു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/KxwQkuDFdXP0KRUrdgxDi5
പ്രതിദിന കോവിഡ് കേസുകളിൽ 21 ശതമാനം വർധന
ന്യൂഡെൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളിൽ വീണ്ടും വർധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,41,000 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 21 ശതമാനത്തിന്‍റെ വര്‍ധനയാണിത്. 24 മണിക്കൂറിനിടെ 129 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. പ്രതിദിന കേസുകളുടെ എണ്ണം കുതിച്ചുയരുന്നത് രാജ്യത്ത് ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. വിദേശത്ത് നിന്ന് വരുന്ന എല്ലാവർക്കും ഏഴ് ദിവസം ക്വാറന്‍റീന്‍ നിർബന്ധമാക്കിയിട്ടുണ്ട്.
തെരഞ്ഞെടുപ്പ് നടക്കേണ്ട ഉത്തരാഖണ്ഡില്‍ റാലികൾക്ക് താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്തി. കൊവിഡിന്‍റെ രണ്ടാം തരംഗത്തില്‍ നേരിട്ട ഓക്സിജൻ പ്രതിസന്ധി കണക്കിലെടുത്ത് വലിയ മുന്നൊരുക്കങ്ങള്‍ക്കാണ് ആരോഗ്യമന്ത്രാലയം നിർദ്ദേശം നല്‍കിയിരിക്കുന്നത്.
ഓക്സിജന്‍ പ്ലാന്‍റുകള്‍ സിലിണ്ടറുകള്‍, വെന്‍റിലേറ്ററുകള്‍ അടക്കമുള്ള സജ്ജീകരണങ്ങള്‍ പരിശോധിക്കുകയും ഓക്സിജൻ ലഭ്യത ഉറപ്പുവരുത്തുകയും വേണം. ക്രമീകരണങ്ങള്‍ ഉറപ്പുവരുത്തേണ്ട പ്രാഥമിക ഉത്തരവാദിത്വം സംസ്ഥാനങ്ങളുടേതാണ്. അടിയന്തരസാഹചര്യം ഉണ്ടായാല്‍ നേരിടാന്‍ തയ്യാറായിരിക്കണമെന്നും ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചു.
Post A Comment: