കട്ടപ്പന: കര്‍ക്കടകമാസ ചികിത്സകളുടെ ഭാഗമായി ഔഷധകഞ്ഞി ഹോംഡെലിവറി ചെയ്യാന്‍ സജ്ജീകരണമൊരുക്കിയിരിക്കുകയാണ് കട്ടപ്പന ഋഷഭാദ്രി ആയുര്‍വേദ ചികിത്സാലയം. കട്ടപ്പന നഗരപരിധിയില്‍ ഓര്‍ഡറനുസരിച്ച് വീട്ടുപടിക്കല്‍ ചൂട് ഔഷധക്കഞ്ഞി എത്തിച്ചു നല്‍കുന്നതാണ് പദ്ധതി.
500ഗ്രാം, ഒരു കിലോ പാക്കറ്റുകളിലായിരിക്കും വിതരണം. 500 ഗ്രാം പാക്കറ്റിന് 99 രൂപയാണ് വില. 1കിലോയ്ക്ക് 169രൂപ. രോഗപ്രതിരോധത്തിനായി 14 ഔഷധക്കൂട്ടുകള്‍ അടങ്ങിയ സ്പെഷ്യല്‍ കഞ്ഞി പ്രമുഖ ഡോക്ടര്‍ന്മാരുടെ മേല്‍ന്നോട്ടത്തിലാണ് തയ്യാറാക്കുന്നതെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
വിവിധ അളവില്‍ പാക്കറ്റുകളാക്കിയായിരിക്കും വിതരണം. പ്ലാസ്റ്റിക് പൂര്‍ണമായും ഒഴിവാക്കിയായിരിക്കും പാക്കേജുകള്‍. ഔഷധങ്ങളുടെ വിലമാത്രം ഈടാക്കിയായിരിക്കും കര്‍ക്കടക കഞ്ഞി വിതരണം നടത്തുന്നത്. കര്‍ക്കടകത്തിലെ ഔഷധക്കഞ്ഞി സേവിക്കുന്നതിലൂടെ കോവിഡ് മഹാമാരിയില്‍ നഷ്ടമായ പ്രതിരോധ ശക്തി വീണ്ടെടുക്കാനാകുമെന്ന് ആശുപത്രി മേധാവി ഡോ. ശരത്കൃഷ്ണ അഭിപ്രായപ്പെട്ടു.
ആശുപത്രിയില്‍ താമസിച്ചും ദിവസേന പോയിവന്നും ഋഷഭാദ്രി സമ്പ്രദായ കര്‍ക്കടക സുഖചികിത്സക്ക് സൗകര്യമൊരുക്കിയിട്ടുണ്ട്. 7000 രൂപയുടെ 7 ദിവസത്തെ കോവിഡ് പാക്കേജ് 4000 രൂപക്ക് ലഭ്യമാക്കും. ഈ സേവനത്തോടൊപ്പം ഔഷധക്കഞ്ഞി സൗജന്യമാണ്. ഇതോടൊപ്പം പ്രത്യേക പാക്കേജുകളും ഋഷഭാദ്രി നല്‍കുന്നതായി ഡോ.ശരത് പറഞ്ഞു.
കര്‍ക്കടക കഞ്ഞി മുന്‍കൂട്ടി ബുക്കുചെയ്യാന്‍ 9176448215, 9562079051 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം. വലിയകണ്ടം ഗവ.കോളേജിന് സമീപവും കട്ടപ്പന സന്തോഷ് തീയേറ്ററിനടുത്തുമുള്ള ഋഷഭാദ്രി ചികിത്സാലയങ്ങളില്‍ നിന്ന് സേവനം ലഭ്യമാണ്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6
ഇടുക്കിയിൽ അതിശക്തമായ മഴ
ഇടുക്കി: പത്ത് ദിവസത്തോളമായി തോരാതെ പെയ്യുന്ന മഴ ഇന്നലെയോടെ അതി തീവ്രമായതോടെ ഭീതിയിൽ ഇടുക്കി ജില്ല. ഇന്നലെ വൈകിട്ടോടെയാണ് ജില്ലയിൽ മഴ അതിശക്തമായി മാറിയത്. ഹൈറേഞ്ച് മേഖലയിലാണ് ഇടവിട്ട് തീവ്ര മഴ പെയ്യുന്നത്. പലയിടത്തും അതിശക്തമായ കാറ്റും വീശിയടിക്കുന്നുണ്ട്.
വലിയ നാശ നഷ്‌ടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും ശക്തമായ മഴ തുടരുന്നത് ജനങ്ങളെ ഭീതിയിലാക്കുകയാണ്. മലഞ്ചെരുവുകളിലും മറ്റും താമസിക്കുന്നവർ ഭീതിയോടെയാണ് ദിവസങ്ങൾ കഴിച്ചുകൂട്ടുന്നത്. തോട്ടം മേഖലയിൽ നൂറുകണക്കിനു തൊഴിലാളികളാണ് ഇടിഞ്ഞു പൊളിയാറായ ലയങ്ങൾക്കുള്ളിൽ താമസിക്കുന്നത്. മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ പലരും ജോലിക്ക് പോലും പോകാൻ കഴിയാതെ വീടുകളിൽ തങ്ങുകയാണ്.
നെടുങ്കണ്ടം മേഖലയിൽ രാത്രി മുതൽ അതിശക്തമായ മഴ അനുഭവപ്പെടുന്നുണ്ട്. ചെറുതോണി, കട്ടപ്പന, തങ്കമണി, ഉപ്പുതറ മേഖലകളിൽ ഇടവിട്ട് ശക്തമായ മഴയാണ് പെയ്യുന്നത്. പീരുമേട് താലൂക്കിന്‍റെ വിവിധ പ്രദേശങ്ങളിൽ ഇന്നലെ തുടങ്ങിയ മഴ ഇതുവരെ തോർന്നിട്ടില്ല. മൂന്നാർ മേഖലയിലും മഴ ശക്തമാണ്.
മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിൽ അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. മുല്ലപ്പെരിയാർ, ഇടുക്കി അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് വർധിച്ചിട്ടുണ്ട്. പെരിയാർ അടക്കമുള്ള നദികളും നിറഞ്ഞു കവിഞ്ഞു.
Post A Comment: