ജയ്‌പൂർ: രണ്ട് ഭാര്യമാരുള്ള പിതാവിനെ കൊട്ടേഷൻ നൽകി കൊലപ്പെടുത്തിയ സംഭവത്തിൽ 19 വയസുള്ള മകനും കാമുകനും കൊട്ടേഷൻ സംഘങ്ങളും അറസ്റ്റിൽ. രാജേന്ദ്രൻ (47) ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ മകൾ ശിവാനി മീണ (19), കാമുകൻ അതുൽ മീണ (20), കൊട്ടേഷൻ സംഘത്തിൽപെട്ട ലളിത് മീണ (21), വിഷ്‌ണു ഭീൽ (21), വിജയ് മാലി (21) എന്നിവരാണ് അറസ്റ്റിലായത്.
പിതാവിന്‍റെ ദുർന്നടപ്പിനെ തുടർന്നാണ് കൊലനടത്തിയതെന്നാണ് ശിവാനി മൊഴി നൽകിയിരിക്കുന്നത്. ശിവാനിയും അതുലും ചേർന്നാണ് കൊലപാതകത്തിനു പദ്ധതി തയാറാക്കിയത്. ജൂൺ 25നാണ് ഇരുചക്ര വാഹനത്തിൽ പോകുകയായിരുന്ന രാജേന്ദ്രയെ സംഘം കൊലപ്പെടുത്തിയത്. വടിയും മൂർച്ചയുള്ള ആയുധങ്ങളും ഉപയോഗിച്ച് വളഞ്ഞിട്ട് ആക്രമിച്ച് കൊല്ലുകയായിരുന്നു.
50,000 രൂപയ്ക്കാണ് ശിവാനിയും അതുലും ചേർന്ന് രാജേന്ദ്രനെ കൊലപ്പെടുത്താൻ കൊട്ടേഷൻ നൽകിയത്. ഇതിൽ 1000 രൂപ അഡ്വാൻസായി നൽകുകയും ചെയ്‌തു. കടുത്ത മദ്യപാനിയായിരുന്ന രാജേന്ദ്രന് രണ്ട് ഭാര്യമാരുണ്ടായിരുന്നു. ഒപ്പം വലിയ കടബാധ്യതയും ഇയാൾ വരുത്തി വച്ചിട്ടുണ്ടായിരുന്നു. സുൽത്താൻപൂർ നഗരത്തിലെ ആദ്യ ഭാര്യക്ക് വേണ്ടി വാങ്ങിയ വീട് കടം തീർക്കാനായി വിൽക്കാൻ പദ്ധതിയിട്ടിരുന്നു. ഇതിന്‍റെ വൈരാഗ്യവും കൊലപാതകത്തിലേക്ക് നയിച്ചിട്ടുണ്ട്. സംഭവത്തിൽ രണ്ട് പേർ കൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് അറിയിച്ചു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6
രാജ്യത്ത് കോവിഡ് കേസുകൾ ഉയരുന്നു
ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് കേസുകൾ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 18815 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. തുടർച്ചയായി രണ്ടാം ദിവസവും പതിനെട്ടായിരത്തിന് മുകളിലാണ് കോവിഡ് കേസുകളുടെ കണക്ക്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.96 ആണ്.
കേരളത്തിലാണ് കൊവിഡ് രോഗികളിലേറെയും. ഇന്നലെ 3310പേർക്കാണ് കേരളത്തിൽ കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 ദിവസമായി കേരളത്തിൽ കൊവിഡ് രോഗികളുടെ എണ്ണം 2000ന് മുകളിലാണ്. ഇന്നലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.44 ആണ്. 17 മരണം കൂടി കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതോടെ ആകെ മരണം 70108 ആയി.
Post A Comment: