ചെന്നൈ: വീടിനുള്ളിൽ ഇരുന്ന ഫ്രിഡ്‌ജ് പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ മൂന്നു പേർ മരിച്ചു. വെള്ളിയാഴ്ച്ച പുലർച്ചെയായിരുന്നു അപകടം. വീട്ടുടമ ഗിരിജ, സഹോദരി രാധ, ബന്ധു രാജ്കുമാർ എന്നിവരാണ് മരിച്ചത്. രാജ്കുമാറിന്‍റെ ഭാര്യ ഭാർഗവി മകൾ ആരാധന എന്നിവർക്ക് ഗുരുതരമായി പരുക്കേറ്റു.
ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. ഈരമ്പാക്കം റെയിൽവെ സ്റ്റേഷനു സമീപം ആർ.ആർ അപ്പാർട്ട്മെന്‍റിലാണ് അപകടം നടന്നത്. വെങ്കിട്ടരാമൻ എന്നയാളുടെ പേരിലാണ് അപ്പാർട്ട്മെന്‍റ്. ഇയാൾ കഴിഞ്ഞ വർഷം മരിച്ചിരുന്നു. ഇയാളുടെ കുടുംബാംഗങ്ങൾ ദുബായിലാണ് താമസം.
ഇയാളുടെ ചരമ വാർഷികത്തിന്‍റെ ചടങ്ങുകളുടെ ഭാഗമായിട്ടാണ് കുടുംബം നാട്ടിലെത്തിയത്. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. പൊട്ടിത്തെറിയെ തുടർന്ന് ഫ്രിഡ്‌ജിൽ നിന്നും പുറത്തു വന്ന വിഷവാതകം ശ്വസിച്ചതാണ് മരണ കാരണം. ശബ്ദം കേട്ട് ഓടിയെത്തിയ അയൽവാസികളാണ് മൂവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/G3kWoJQhFFb3jnAVEeRmzi
വൈദികനോട് അപമര്യാദ; ഗ്രേഡ് എസ്.ഐക്ക് സ്ഥലം മാറ്റം
ഇടുക്കി: വാഹനം ഇടിച്ചതിനെ തുടർന്നുണ്ടായ തർക്കം പരിഹരിക്കാൻ പൊലീസ് സ്റ്റേഷനിലെത്തിയ വൈദികനോട് അപമര്യാദയായി പെരുമാറിയ ഗ്രേഡ് എസ്.ഐയ്ക്കെതിരെ അച്ചടക്ക നടപടി. ഉപ്പുതറ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ ടോമി കുന്നുംപുറത്തിനെയാണ് അച്ചടക്ക നടപടിയുടെ ഭാഗമായി ട്രാൻസ്ഫർ ചെയ്‌തിരിക്കുന്നത്.
മുല്ലപ്പെരിയാറിലേക്കാണ് ട്രാൻസ്ഫർ. ഇയാൾക്കെതിരെ സമാനമായി നിരവധി പരാതികൾ ഉയർന്നിരുന്നു. വൈദികനെ അപമാനിച്ച സംഭവം വിവാദമായതോടെ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം നടത്തുകയും ഉദ്യോഗസ്ഥന്‍റെ ഭാഗത്ത് വീഴ്ച്ച സംഭവിച്ചതായി കണ്ടെക്കുകയുമായിരുന്നു.
കഴിഞ്ഞ 31നായിരുന്നു സംഭവം. വാഹനം ഇടിച്ചതുമായി ബന്ധപ്പെട്ട തർക്കം ഒത്തു തീർക്കാൻ സ്റ്റേഷനിലെത്തിയ വൈദികരോടും മാധ്യമ പ്രവർത്തകരോടും ഇയാൾ വിരൽ ചൂണ്ടി ആക്രോശം നടത്തുകയായിരുന്നു. അസഭ്യം പറഞ്ഞ് മർദിക്കാൻ പാഞ്ഞടുത്ത ഇയാളെ മറ്റു പൊലീസുകാർ സ്ഥലത്തു നിന്നും മാറ്റി നിർത്തുകയായിരുന്നു.
Post A Comment: