ന്യൂഡല്‍ഹി: ആയുധങ്ങളുമായെത്തിയ ഭീകരർ ജനവാസ മേഖലയിൽ നടത്തിയ ആക്രമണത്തിൽ നാല് പ്രദേശവാസികൾ മരിച്ചു. ജമ്മു കാശ്‌മീരിലെ രജൗരി സെക്റ്ററിലാണ് ആക്രമണം നടന്നത്.
10 പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇന്നലെയാണ് ആക്രമണം ഉണ്ടായത്. ഇന്നലെ മൂന്നു പേരും ഇന്ന് ഒരാളും മരിച്ചു. പരുക്കേറ്റ മൂന്ന് പേരുടെ നില ഗുരുതരമാണ്. അത്യാസന്ന നിലയിലുള്ള രണ്ട് പേരെ ജമ്മുവിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് ധാംഗ്രി മേഖലയില്‍ വിവിധ സംഘടനകള്‍ ഇന്ന് ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
ഇന്നലെ വൈകിട്ടാണ് ആക്രമണം നടന്നതെന്നാണ് ലഭിക്കുന്ന വിവരം. ആയുധങ്ങളുമായെത്തിയ രണ്ട് ഭീകരര്‍ പ്രദേശവാസികളായ ആളുകളുടെ നേരെ വെടിയുതിര്‍ക്കുകയായിരുന്നു. പരിക്കേറ്റ മറ്റുള്ളവര്‍ രജൗരിയിലെ ആശുപത്രിയില്‍ തന്നെയാണ് ചികിത്സയിലുള്ളത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/Jzacc9s6wvDEsjJosxohlq
ഭർത്താവിനെ ഉപേക്ഷിച്ച് ലിവിങ് റിലേഷൻ; യുവതി മരിച്ച നിലയിൽ
ന്യൂഡൽഹി: ഭർത്താവ് അറിയാതെ കാമുകനുമായി ലിവിങ് റിലേഷൻ നടത്തി വന്ന യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. രോഹിണിയിൽ കഴിഞ്ഞ ദിവസമാണ് 36കാരിയെ മരിച്ച നിലയിൽ കണ്ടത്.
ഇവർക്കൊപ്പമുണ്ടായിരുന്ന പങ്കാളി ഒളിവിലാണ്. ഇയാളെ കണ്ടെത്താൻ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. വാടക വീടിന്‍റെ ഉടമയാണ് രണ്ടാമത്തെ നിലയില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഉടന്‍ തന്നെ പൊലീസ് സ്ഥലത്തെത്തി. ദേഹത്ത് മുറിവേറ്റ പാടുകളില്ല. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകുകയുള്ളൂ എന്ന് പൊലീസ് പറയുന്നു.
കഴിഞ്ഞ പത്തുദിവസമായി യുവതിയുടെ കൂടെ താമസിച്ചിരുന്ന യുവാവിനെയാണ് കാണാതായത്. തലേന്നാള്‍ വരെ ഇരുവരെയും ഒരുമിച്ച് കണ്ടതായി വീട്ടുടമ പറയുന്നു. പങ്കാളിയുമായി ബന്ധപ്പെടാന്‍ പൊലീസ് ശ്രമിക്കുന്നുണ്ട്. എന്നാല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആണ്. യുവതിയുടെ ഭര്‍ത്താവിനെ വിവരം അറിയിച്ചിട്ടുണ്ട്. 2011ലാണ് ഇരുവരുടെയും വിവാഹം നടന്നത്. ദമ്പതികള്‍ക്ക് മൂന്ന് കുട്ടികളാണ് ഉള്ളത്.
പഞ്ചാബിലാണ് ഭര്‍ത്താവ് ജോലി ചെയ്യുന്നത്. നവംബര്‍ 24നാണ് യുവതിക്കൊപ്പം ഭര്‍ത്താവ് പഞ്ചാബിലേക്ക് പോയത്. രണ്ടുദിവസം കഴിഞ്ഞപ്പോള്‍ ചികിത്സയ്ക്ക് എന്നുപറഞ്ഞ് ഭാര്യ ഡല്‍ഹിയിലേക്ക് തിരിച്ചുപോയി. പിന്നാലെ ഭാര്യയ്ക്ക് മറ്റൊരാളുമായി അവിഹിത ബന്ധമുള്ളതായി ഭര്‍ത്താവ് സംശയിച്ചിരുന്നതായി പൊലീസ് പറയുന്നു.
Post A Comment: