www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1580) Mostreaded (1508) Idukki (1500) Crime (1273) National (1141) Entertainment (805) Viral (407) world (398) Video (341) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

16 കാരിയെ മുറിയിലെത്തിച്ച് മയക്കു മരുന്ന് നൽകി പീഡനം; ആറംഗ സംഘം അറസ്റ്റിൽ

Share it:



ഹൈദ്രാബാദ്: പ്രായപൂർത്തിയാകാത്ത പെൺ കുട്ടിയെ തന്ത്ര പൂർവം മുറിയിലെത്തിച്ച് മയക്കുമരുന്നു നൽകിയ ശേഷം കൂട്ട ബലാത്സംഗം ചെയ്‌ത ആറംഗ സംഘം പിടിയിൽ. ഹൈദ്രാബാദിലാണ് സംഭവം നടന്നത്.  

16 വയസുള്ള പെൺകുട്ടിയാണ് പീഡിപ്പിക്കപ്പെട്ടത്. ഹൈദരാബാദിലെ ഛത്രിനക പൊലീസ് സ്റ്റേഷൻ പരിധിയിൽ ഫെബ്രുവരി നാലിനാണ് ക്രൂരമായ പീഡനം നടന്നത്. പെൺകുട്ടിയെ സുഹൃത്ത് മുറിയിലേക്ക് കൊണ്ടുപോയി മയക്കുമരുന്ന് കലർത്തിയ പാനീയം നൽകിയ ശേഷം സംഘം ചേർന്ന് പീഡിപ്പിക്കകയായിരുന്നു. 

കുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള സംരക്ഷണ നിയമം (പോക്‌സോ) ആക്‌ട്, എസ്‌സി, എസ്ടി അട്രോസിറ്റി ആക്‌ട് എന്നിവ ഉൾപ്പടെയുള്ള വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. വിഷയത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Cof0i9lVM97JfXkY77DxxJ

ധനവകുപ്പിനെതിരെ സിഎജിയുടെ ഗുരുതര കണ്ടെത്തൽ

തിരുവനന്തപുരം: സർവത്തിനും നികുതി കൂട്ടിയ ജനദ്രോഹ ബജറ്റിനെതിരെ പ്രതിഷേധം രൂക്ഷമാകുന്നതിനിടെ ധനവകുപ്പിനെതിരെ ഗുരുതര കണ്ടെത്തലുമായി സിഎജി റിപ്പോർട്ട്. റവന്യൂ കുടിശിക പിരിക്കുന്നതിൽ ധനവകുപ്പ് ഗുരുതര വീഴ്ച്ച വരുത്തിയെന്നാണ് സിഎജി കണ്ടെത്തൽ.

‌കഴിഞ്ഞ അഞ്ച് വർഷമായി 7100 കോടി കുടിശിക ധനവകുപ്പ് പിരിച്ചിട്ടില്ലെന്നു സിഐജി  റിപ്പോർട്ടില്‍ പറയുന്നു. 12 വകുപ്പുകളിൽ ആണ് കുടിശികയുള്ളത്. തെറ്റായ നികുതി നിരക്ക് പ്രയോഗിച്ചതിനാൽ 11.03 കോടിയുടെ കുറവുണ്ടായെന്നും സിഐജി റിപ്പോര്‍ട്ടില്‍ പറയുന്നു.

നികുതി രേഖകൾ കൃത്യമായി പരിശോധിക്കാത്തതിനെ തുടർന്ന് നികുതി പലിശ ഇനത്തിൽ 7.54 കോടി കുറഞ്ഞു. 

വാർഷിക റിട്ടേണിൽ അർഹത ഇല്ലാതെ ഇളവ് നൽകിയത് വഴി 9.72 കോടി കുറഞ്ഞു. വിദേശ മദ്യ ലൈസൻസുകളുടെ അനധികൃത കൈമാറ്റം വഴി 26 ലക്ഷം കുറഞ്ഞു. നിയമങ്ങൾ ദുരുപയോഗം ചെയ്ത് ലൈസൻസ് നൽകി. മാനദണ്ഡങ്ങൾ പാലിക്കാതെ ഫ്ലാറ്റുകളുടെ മൂല്യനിർണയം നടത്തി. സ്റ്റാമ്പ് തീരുവയിലും രജിസ്ട്രേഷൻ ഫീസിലും ഒന്നരക്കോടിയുടെ കുറവ് വന്നുവെന്നും സിഎജി റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.


Share it:

Crime

Post A Comment: