ഇടുക്കി: ഏലപ്പാറ ടൗണിൽ യുവാക്കൾക്ക് നേരെ കമ്പി വടിയും പട്ടികയുമായി ഡിവൈഎഫ്ഐ പ്രവർത്തകരുടെ ആക്രമണം. കഴിഞ്ഞ ദിവസം രാത്രിയിലാണ് 30 ഓളം വരുന്ന അക്രമി സംഘം ടൗണിൽ ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചത്. സംഘർഷത്തിൽ പരുക്കേറ്റ യുവാക്കളുടെ പരാതിയിൽ മൂന്ന് പേർക്കെതിരെ പൊലീസ് ഗുരുതര വകുപ്പുകൾ ചുമത്തി കേസെടുത്തു. ഇവർ ഇപ്പോൾ ഒളിവിലാണ്.
തിങ്കളാഴ്ച്ച രാത്രിയിലാണ് ആക്രമണം നടന്നത്. നേരത്തെ എസ്എഫ്ഐയിലും ഡിവൈഎഫ്ഐയിലും പ്രവർത്തിച്ചിരുന്ന യുവാക്കൾ അടുത്തിടെ യൂത്ത് കോൺഗ്രസിലേക്ക് ചേക്കേറിയിരുന്നു. ഇതിന്‍റെ വൈരാഗ്യമാണ് ആക്രമണത്തിലെത്തിയത്. പാർട്ടി മാറിയ യുവാക്കൾ തിങ്കളാഴ്ച്ച രാത്രി ഒൻപതോടെ ഏലപ്പാറയിലെ എടിഎമ്മിലെത്തി.
ഇതോടെ ടൗണിൽ തടിച്ചു കൂടിയ ഡിവൈഎഫ്ഐ പ്രവർത്തകർ കമ്പി വടിയും പട്ടികയും ഉപയോഗിച്ച് യുവാക്കളെ ക്രൂരമായി മർദിക്കുകയായിരുന്നു.
ഏറെ നേരം ടൗണിൽ ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച സംഘം അക്രമണത്തിന്‍റെ സിസി ടിവി ദൃശ്യങ്ങൾ അടക്കം നശിപ്പിച്ചതായിട്ടാണ് വിവരം. ഇതിനിടെ പൊലീസ് സംഭവത്തിൽ കേസെടുക്കാനും വിസമ്മതിച്ചു. പിന്നീട് ആക്രമണത്തിന്‍റെ വിഡീയോ ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് പൊലീസ് പേരിന് മൂന്ന് പേർക്കെതിരെ കേസെടുത്തിരിക്കുന്നത്. സിനാന്‍, സെബാദ്, നൗഫല്‍ എന്നീ മൂന്ന് യുവാക്കള്‍ക്കെതിരെയാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്.
ഇവരെ ഇപ്പോൾ പാർട്ടി ഒളിവിൽ പാർപ്പിച്ചിരിക്കുകയാണെന്നാണ് വിവരം. പ്രദേശത്തെ ഒരു രാഷ്ട്രീയ നേതാവാണ് പ്രതികൾക്ക് സംരക്ഷണം ഒരുക്കിയതെന്ന സൂചനകളും പുറത്ത് വരുന്നുണ്ട്. കൊടും ക്രിമിനലുകളായ സംഘത്തെ സംരക്ഷിക്കുന്നവരെ ഉൾപ്പെടെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്.
https://chat.whatsapp.com/Cof0i9lVM97JfXkY77DxxJ
വിദ്യാർഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
ഇടുക്കി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വർഷങ്ങളോളം പീഡിപ്പിച്ചു വന്ന യുവാവ് അറസ്റ്റിൽ. ഏലപ്പാറ കടുവപ്പാറ ശിവജ്യോതി വീട്ടില്‍ അലംപള്ളി എസ്റ്റേറ്റില്‍ താമസക്കാരനായ വാസന്‍ (35)നാണ് അറസ്റ്റിലായത്.
ഇടുക്കി ഉപ്പുതറ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് പീഡനം നടന്നത്. സ്‌കൂൾ വിദ്യാർഥിനിയായ പെൺകുട്ടിയെ കുടുംബവുമായുള്ള അടുപ്പം മുതലെടുത്ത് ഇയാൾ പീഡിപ്പിച്ചു വരികയായിരുന്നു.
ഭയം കൊണ്ട് വിവരം പുറത്ത് പറയാതിരുന്ന കുട്ടി സ്‌കൂളിൽ നടന്ന കൗൺസിലിങ്ങിനിടെ വിവരം തുറന്നു പറഞ്ഞു. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ അറിയിച്ചു. ഇവര്‍ പൊലീസില്‍ അറിയിച്ചതിനെത്തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍റ് ചെയ്തു.
Post A Comment: