അങ്കാറ: തുർക്കിയിലുണ്ടായ ശക്തമായ ഭൂ ചലനത്തിൽ 95 പേർ മരിച്ചതായി ആദ്യ റിപ്പോർട്ട്. റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. തുര്‍ക്കിയുടെ തെക്കുകിഴക്കന്‍ മേഖലയായ ഗാസിയാന്‍ടെപ്പിന് സമീപമാണ് ഭൂകമ്പത്തിന്‍റെ പ്രഭവകേന്ദ്രമെന്ന് യു എസ് ജിയോളജിക്കല്‍ സര്‍വീസ് അറിയിച്ചു.
ഭൂകമ്പത്തില്‍ പ്രദേശത്ത് നിരവധി കെട്ടിടങ്ങള്‍ നിലംപൊത്തി. ഒട്ടേറെ പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. തുർക്കിയിലും സിറിയയിലുമാണ് മരണം ഏറെയും.
ഭൂ ചലനത്തെ തുടർന്ന് നിരവധി കെട്ടിടങ്ങൾ തകർന്നിട്ടുണ്ട്. ഒട്ടേറെ പേർ തകർന്ന കെട്ടിടങ്ങളിൽ കുടുങ്ങിക്കിടപ്പുണ്ടെന്നും വിവരമുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/Cof0i9lVM97JfXkY77DxxJ
Post A Comment: