ന്യൂഡല്‍ഹി: ഡോക്യുമെന്‍ററി വിവാദത്തിന് പിന്നാലെ ബിബിസി ഓഫീസുകളില്‍ ആദായ നികുതി വകുപ്പിന്‍റെ പരിശോധന. ഡല്‍ഹിയിലെയും മുംബൈയിലെയും ഓഫീസുകളിലാണ് പരിശോധന നടക്കുന്നത്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ഡോക്യുമെന്‍ററി വിവാദം നിലനില്‍ക്കുന്നതിനിടെയാണ് പരിശോധന.
ഇന്ന് രാവിലെ 11.30 നാണ് ആദായനികുതി ഉദ്യോഗസ്ഥര്‍ ബിബിസി ഓഫീസില്‍ എത്തിയത്. ജീവനക്കാരുടെ ഫോണുകള്‍ പിടിച്ചെടുത്തതായി സൂചനയുണ്ട്. ഇതിനിടെ പരിശോധനയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. വിനാശ കാലേ വിപരീത ബുദ്ധിയെന്നാണ് ജയറാം രമേശിന്‍റെ പരിഹാസം. അദാനിയുടെ വിഷയത്തില്‍ ജെപിസി അന്വേഷണം ആവശ്യപ്പെടുന്ന ഘട്ടത്തിലാണ് സര്‍ക്കാര്‍ ബിബിസിയില്‍ പരിശോധന നടത്തുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പരിശോധനയെ തുടര്‍ന്ന് ഓഫീസിലേക്ക് വരേണ്ടന്ന് ജീവനക്കാര്‍ക്ക് ബിബിസി നിര്‍ദേശം നല്‍കി. നികുതി അടച്ചതുമായി ബന്ധപ്പെട്ടും സാമ്പത്തിക ധനസമാഹരണവുമായി ബന്ധപ്പെട്ടും ബിബിസിക്കെതിരെ ചില പരാതികള്‍ ഉയര്‍ന്നിരുന്നു. ഇത് സംബന്ധിച്ച് പരിശോധനയ്ക്കാണ് റെയ്ഡുകളെന്നാണ് ഐടി അധികൃതരുടെ വിശദീകരണം.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ
പതിനായിരത്തി ഒൻപത് പുരുഷൻമാരുമായി ലൈംഗിക ബന്ധം
സിഡ്‌നി: പതിനായിരത്തി ഒൻപത് പുരുഷൻമാരുമായി കിടക്ക പങ്കിട്ട വനിതാ പൈലറ്റിന്‍റെ അനുഭവ കഥ പ്രണയ ദിനത്തിൽ വൈറലാകുന്നു. ഗെയ്നത്ത് മോണ്ടിനേഗ്രോ എന്ന ഓസ്ട്രേലിയൻ സുന്ദരിക്കാണ് ഈ റെക്കോർഡ്.
മുമ്പും വാർത്തകളിൽ നിറഞ്ഞിട്ടുള്ള ഗെയ്നത്ത് പ്രണയ ദിനത്തിൽ തന്‍റെ അനുഭവ കഥ എഴുതിയ പുസ്‌തകത്തിലെ വാചകങ്ങളിലൂടെയാണ് വാർത്തകളിൽ നിറയുന്നത്. 10000 മെന്‍ ആൻഡ് കൗണ്ടിംങ് എന്ന പുസ‌്തകത്തിലാണ് ഗെയ്‌നത്ത് തന്‍റെ അനുഭവങ്ങൾ പങ്കിടുന്നത്.
15 വര്‍ഷത്തോളം ഓസ്ട്രേലിയയില്‍ എസ്‌കോര്‍ട്ട് സര്‍വീസിലായിരുന്നു ഗെയ്നത്ത് പ്രവര്‍ത്തിച്ചിരുന്നത്. ലൈംഗിക വ്യവസായത്തിന്‍റെ ഭാഗമായ ഗെയ്നത്തിനെ തേടി ആദ്യ കാലങ്ങളില്‍ പുരുഷാരം തന്നെയെത്തി. മണിക്കൂറിന് 1000 ഡോളര്‍ വരെ ഈടാക്കാന്‍ ഗെയ്‌നത്ത് നിര്‍ബന്ധിതയായി. ഒരു മാസം 56 പുരുഷന്മാരുമായി താന്‍ ലോകത്തിന്‍റെ വിവിധ ഇടങ്ങളില്‍ വച്ച് ബന്ധപ്പെട്ടിട്ടുണ്ടെന്ന് ഇവര്‍ പറയുന്നു.
എന്നാല്‍ കുറച്ചു കാലം കഴിഞ്ഞപ്പോഴേക്കും പൈലറ്റ് ആകുക എന്ന മോഹം ഉടലെടുത്തു. കൊമേര്‍ഷ്യല്‍ ലൈസന്‍സ് സ്വന്തമാക്കിയെങ്കിലും, ആകസ്മികമായി കരളിനെ ബാധിച്ച രോഗം ജോലി തുടരാന്‍ അനുവദിച്ചില്ല. തുടര്‍ന്ന് പഴയ തട്ടകത്തിലേക്ക് ഗെയ്നത്ത് മടങ്ങി.
ജീവിതത്തിന്‍റെ ഒരുഘട്ടത്തില്‍ മയക്കുമരുന്നിന് അടിമയായ ഇവര്‍ വളരെ കഷ്ടപ്പെട്ടാണ് അതില്‍ നിന്നും മുക്തയായത്.
പുതിയൊരു ജീവിത പങ്കാളിയെ കണ്ടെത്തിയതോടെ ലൈംഗിക തൊഴില്‍ ഗെയ്നത്ത് ഉപേക്ഷിച്ചു. ജീവത്തിലുണ്ടാകുന്ന സാമ്പത്തിക പിരിമുറക്കമാണ് ഇഷ്ടമില്ലാത്ത പലതും മനുഷ്യനെ കൊണ്ട് ചെയ്യിക്കുന്നതെന്ന് അവര്‍ പറയുന്നു. എന്നാല്‍ അത് മറികടക്കാന്‍ മറ്റേതെങ്കിലുമൊരു വഴിയുണ്ടെങ്കില്‍ അത് തെരഞ്ഞെടുക്കണമെന്നാണ് സ്ത്രീകളോട് ഗെയ്‌നത്തിന് നല്‍കാനുള്ള ഉപദേശം.
ലോകത്ത് മിക്ക പുരുഷന്മാരും സെക്സിലൂടെ തന്‍റെ ഇണയെ സന്തോഷിപ്പിക്കാന്‍ ആഗ്രഹിക്കുന്നവരാണെന്ന് ഗെയ്‌നത്ത് പറയുന്നു. ഇണ തന്‍റെ വേഴ്ചയില്‍ സംതൃപ്തയാണെന്ന് അറിഞ്ഞാല്‍ അതില്‍പരം സന്തോഷം പുരുഷന് കിട്ടാനില്ലെന്നും ഇവര്‍ പറയുന്നു.
Post A Comment: