www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1580) Mostreaded (1508) Idukki (1500) Crime (1273) National (1141) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

വണ്ടൻമേട്ടിൽ വൻ കഞ്ചാവ് വേട്ട; നാലര കിലോകഞ്ചാവുമായി പിടിയിലായത് രണ്ട് പേർ

Share it:



ഇടുക്കി: പച്ചക്കറി കടയുടെ മറവിൽ നടത്തി വന്ന വൻ കഞ്ചാവ് കച്ചവടം പിടികൂടി. ഇടുക്കി വണ്ടൻമേട്ടിൽ നിന്നാണ് നാലര കിലോ കഞ്ചാവുമായി രണ്ട് പേർ അറസ്റ്റിലായത്. തമിഴ്‌നാട് കമ്പം സ്വദേശി ചുരുളിചാമി (75), ഇയാള്‍ക്ക് കഞ്ചാവ് വില്‍പനക്കായി എത്തിച്ചു നല്‍കിയിരുന്ന മേലെചിന്നാര്‍ പാറയില്‍ ജോച്ചന്‍ മൈക്കിള്‍ (45) എന്നിവരാണ് അറസ്റ്റിലായത്.

ചുരുളിചാമി വണ്ടൻമേട്ടിൽ പച്ചക്കറി കച്ചവടം നടത്തുകയാണ്. ഇതിന്‍റെ മറവിലാണ് ഇയാൾ കഞ്ചാവ് കച്ചവടം നടത്തിയിരുന്നത്. ഇയാൾക്ക് കഞ്ചാവ് എത്തിച്ചു നൽകിയിരുന്ന ആളാണ് ജോച്ചൻ. ഇയാൾ കഞ്ചാവ് കടത്താൻ ഉപയോഗിക്കുന്ന കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

നാട്ടിലെ മാന്യനായ ജോച്ചനാണ് കഞ്ചാവ് വിൽപ്പനയുടെ ബുദ്ധി കേന്ദ്രമെന്ന് പൊലീസ് പറഞ്ഞു. ലഹരി ഉപയോഗിക്കാത്ത ജോച്ചൻ പണത്തിനു വേണ്ടി കഞ്ചാവ് കച്ചവടം നടത്തി വരികയായിരുന്നു. തമിഴ്നാട്ടിൽ നിന്നും കമ്പംമെട്ട് ചെക്ക് പോസ്റ്റ് വഴിയായിരുന്നു കഞ്ചാവ് കടത്ത്. 


വണ്ടൻമേട് പ്രദേശത്ത് സ്‌കൂൾ വിദ്യാർഥികൾക്കിടയിൽ ലഹരി ഉപയോഗം വർധിക്കുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെ നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് എത്തിയത്. പ്രദേശത്ത് വാടകയ്ക്ക് താമസിക്കുന്ന ചുരുളിചാമി നേരത്തെ ഹാൻസ് വിൽപന നടത്തിയ കേസിൽ അറസ്റ്റിലായ ആളാണ്.

പച്ചക്കറി കടയുടെ മറവിൽ നടക്കുന്ന കഞ്ചാവ് വിൽപ്പനയെ കുറിച്ച് പൊലീസിന് രഹസ്യ വിവരം ലഭിച്ചതോടെ ഇയാൾ നിരീക്ഷണത്തിലായിരുന്നു. ന്യൂസിലാൻഡിൽ സെറ്റിലാകാനായി പണം കണ്ടെത്താനാണ് ജോച്ചൻ കഞ്ചാവ് കച്ചവടം തുടങ്ങിയത്. തന്‍റെ രഹസ്യ ബിസിനസ് വീട്ടുകാരോ, നാട്ടുകാരോ അറിയാതിരിക്കാൻ ഇ‍യാൾ ശ്രമിക്കുന്നുണ്ടായിരുന്നു. നാട്ടിലെ മാന്യനായി അറിയപ്പെട്ടിരുന്ന ഇയാൾ അതീവ രഹസ്യമായിട്ടാണ് കച്ചവടം നടത്തി വന്നത്. ലഭിച്ച പണം മുഴുവൻ വിസയുടെ ആവശ്യത്തിനും മറ്റുമായി സ്വരുക്കൂട്ടി വച്ചിരിക്കുകയായിരുന്നു. 

ജില്ലാ പൊലീസ് മേധാവി വി.യു കുര്യാക്കോസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് കട്ടപ്പന ഡിവൈ.എസ്.പി. വി.എ. നിഷാദ് മോന്‍റെ നേതൃത്വത്തില്‍ ജില്ലാ ഡാന്‍സാഫ് ടീം അംഗങ്ങളും, വണ്ടന്‍മേട് പോലീസും, കട്ടപ്പന ഡിവൈ.എസ്.പിയുടെ പ്രത്യേക അന്വേഷണ സംഘങ്ങളും, സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികള്‍ കുടുങ്ങിയത്.

കമ്പംമെട്ട് ഐ.പി. എസ്.ച്ച്.ഒ വി.എസ്.  അനില്‍കുമാര്‍, വണ്ടന്‍മേട് എസ്.ഐമാരായ  ജയചന്ദ്രന്‍ നായര്‍, പി.വി. മഹേഷ്, എസ്.സി.പി.ഒ ബാബുരാജ്, സി.പി.ഒ സതീഷ് കുമാര്‍, വുമന്‍ സി.പി.ഒമാരായ വീണ, സൗമ്യ മോള്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Cof0i9lVM97JfXkY77DxxJ

വിദ്യാർഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

ഇടുക്കി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വർഷങ്ങളോളം പീഡിപ്പിച്ചു വന്ന യുവാവ് അറസ്റ്റിൽ. ഏലപ്പാറ കടുവപ്പാറ ശിവജ്യോതി വീട്ടില്‍ അലംപള്ളി എസ്റ്റേറ്റില്‍ താമസക്കാരനായ വാസന്‍ (35)നാണ് അറസ്റ്റിലായത്.

ഇടുക്കി ഉപ്പുതറ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് പീഡനം നടന്നത്. സ്‌കൂൾ വിദ്യാർഥിനിയായ പെൺകുട്ടിയെ കുടുംബവുമായുള്ള അടുപ്പം മുതലെടുത്ത് ഇയാൾ പീഡിപ്പിച്ചു വരികയായിരുന്നു. 

ഭയം കൊണ്ട് വിവരം പുറത്ത് പറയാതിരുന്ന കുട്ടി സ്‌കൂളിൽ നടന്ന കൗൺസിലിങ്ങിനിടെ വിവരം തുറന്നു പറഞ്ഞു. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ അറിയിച്ചു. ഇവര്‍ പൊലീസില്‍ അറിയിച്ചതിനെത്തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍റ് ചെയ്തു. 


Share it:

Idukki

Post A Comment: