ചെന്നൈ: ഭർത്താവറിയാതെ ഇൻസ്റ്റഗ്രാം കാമുകനെ കാണാൻ തമിഴ്‌നാട്ടിലെത്തിയ മലയാളി യുവതിക്ക് കിട്ടിയത് എട്ടിന്‍റെ പണി. മലപ്പുറം സ്വദേശിനിയായ യുവതിയാണ് തമിഴ്നാട്ടിൽ കുടുങ്ങിയത്.
ഭർത്താവ് വിദേശത്തായ യുവതി ഇൻസ്റ്റഗ്രാമിലൂടെയാണ് തമിഴ്നാട് ദിണ്ടിഗൽ സ്വദേശിയെന്ന് പരിചയപ്പെടുത്തിയ യുവാവുമായി അടുപ്പത്തിലായത്. ചാറ്റിങ്ങിലൂടെ ബന്ധം വളർന്നു. ഭർത്താവ് വിദേശത്തായതിനാൽ തന്നെ സദാസമയം യുവതി ഫോണിലൂടെ ബന്ധം തുടർന്നു.
ഇതോടെ ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനെ സ്വന്തമാക്കാമെന്ന തീരുമാനവുമായി. തുടർന്ന് നാടു വിടുകയായിരുന്നു.
എന്നാൽ ദിണ്ടുഗിലിലെത്തിയപ്പോൾ ഇങ്ങനെ ഒരു ആളില്ലെന്ന് കണ്ടെത്തി. സ്വകാര്യ സ്പിന്നിങ് മില്‍ കമ്പനി മാനേജര്‍ എന്നാണ് കാമുകൻ പരിചയപ്പെടുത്തിയത്. സമിത് എന്ന പേരിലായിരുന്നു അക്കൗണ്ട്. ഇതോടെ നാട്ടിലേക്ക് തിരികെപ്പോകാനാകാതെ ഇവര്‍ ദിണ്ടിഗലില്‍ പെട്ടുപോയി.
പിന്നീട് ആരുമില്ലാത്തയാളാണെന്നും അഭയം തരണമെന്നും അപേക്ഷിച്ച് വേദസന്തൂരിനുള്ള ഒരു സ്ത്രീയുടെ വീട്ടില്‍ അഭയം തേടി. താമസിയാതെ അവിടെയുള്ള ഒരു സ്പിന്നിങ് മില്ലില്‍ തൊഴിലാളിയായി ജോലിക്ക് കയറുകയും ചെയ്തു. ഇതൊന്നുമറിയാത്ത വീട്ടുകാര്‍ യുവതിയെ കാണാനില്ലെന്ന പരാതിയുമായി കേരള പൊലീസിനെ സമീപിച്ചിരുന്നു.
കേരള പൊലീസ് ഇതിനിടെ ഇവരുടെ ഫോട്ടോയും വിവരങ്ങളും തമിഴ്‌നാട്, ആന്ധ്രപ്രദേശ്, കര്‍ണാടക, തെലങ്കാന, മഹാരാഷ്ട്ര പൊലീസ് സേനകള്‍ക്ക് കൈമാറി. കഴിഞ്ഞ ദിവസം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് വേദസന്തൂര്‍ ആശുപത്രിയില്‍ ചികിത്സ തേടിയതോടെയാണ് വഴിത്തിരിവുണ്ടായത്.
യുവതിയെ അവിടെവച്ച് വേദസന്തൂര്‍ ഡിഎസ്പി ദുര്‍ഗാദേവി കണ്ടു. കേരള പൊലീസിന്‍റെ ലുക് ഔട്ട് നോട്ടീസിലെ ചിത്രത്തിലെ യുവതിയാണിതെന്ന് തിരിച്ചറിഞ്ഞതോടെ ഈ പൊലീസ് ഓഫീസര്‍ യുവതിയെ തടഞ്ഞുവച്ചു. തമിഴ്‌നാട് പൊലീസ് അറിയിച്ചതിനെ തുടര്‍ന്ന് കേരള പൊലീസ് വേദസന്തൂരിലെത്തി യുവതിയെ നാട്ടിലേക്ക് കൊണ്ടുപോയി.
ഇന്‍സ്റ്റഗ്രാമിലൂടെ യുവതിയുമായി പ്രണയത്തിലായ യുവാവ് മലയാളിയാണ്. ദിണ്ടിഗലില്‍ സ്പിന്നിംഗ് മില്‍ മാനേജര്‍ എന്ന് പരിചയപ്പെടുത്തിയ ഇയാള്‍ യഥാര്‍ത്ഥത്തില്‍ കേരളത്തില്‍ കെട്ടിട നിര്‍മാണ തൊഴിലാളിയാണ്. ഭാര്യക്കും മക്കള്‍ക്കുമൊപ്പം കേരളത്തിലാണ് ഇയാള്‍ താമസമെന്നും പൊലീസിന്‍റെ അന്വേഷണത്തില്‍ വ്യക്തമായി.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ
പതിനായിരത്തി ഒൻപത് പുരുഷൻമാരുമായി ലൈംഗിക ബന്ധം
സിഡ്‌നി: പതിനായിരത്തി ഒൻപത് പുരുഷൻമാരുമായി കിടക്ക പങ്കിട്ട വനിതാ പൈലറ്റിന്‍റെ അനുഭവ കഥ പ്രണയ ദിനത്തിൽ വൈറലാകുന്നു. ഗെയ്നത്ത് മോണ്ടിനേഗ്രോ എന്ന ഓസ്ട്രേലിയൻ സുന്ദരിക്കാണ് ഈ റെക്കോർഡ്.
മുമ്പും വാർത്തകളിൽ നിറഞ്ഞിട്ടുള്ള ഗെയ്നത്ത് പ്രണയ ദിനത്തിൽ തന്‍റെ അനുഭവ കഥ എഴുതിയ പുസ്‌തകത്തിലെ വാചകങ്ങളിലൂടെയാണ് വാർത്തകളിൽ നിറയുന്നത്. 10000 മെന്‍ ആൻഡ് കൗണ്ടിംങ് എന്ന പുസ‌്തകത്തിലാണ് ഗെയ്‌നത്ത് തന്‍റെ അനുഭവങ്ങൾ പങ്കിടുന്നത്.
15 വര്‍ഷത്തോളം ഓസ്ട്രേലിയയില്‍ എസ്‌കോര്‍ട്ട് സര്‍വീസിലായിരുന്നു ഗെയ്നത്ത് പ്രവര്‍ത്തിച്ചിരുന്നത്. ലൈംഗിക വ്യവസായത്തിന്‍റെ ഭാഗമായ ഗെയ്നത്തിനെ തേടി ആദ്യ കാലങ്ങളില്‍ പുരുഷാരം തന്നെയെത്തി. മണിക്കൂറിന് 1000 ഡോളര്‍ വരെ ഈടാക്കാന്‍ ഗെയ്‌നത്ത് നിര്‍ബന്ധിതയായി. ഒരു മാസം 56 പുരുഷന്മാരുമായി താന്‍ ലോകത്തിന്‍റെ വിവിധ ഇടങ്ങളില്‍ വച്ച് ബന്ധപ്പെട്ടിട്ടുണ്ടെന്ന് ഇവര്‍ പറയുന്നു.
എന്നാല്‍ കുറച്ചു കാലം കഴിഞ്ഞപ്പോഴേക്കും പൈലറ്റ് ആകുക എന്ന മോഹം ഉടലെടുത്തു. കൊമേര്‍ഷ്യല്‍ ലൈസന്‍സ് സ്വന്തമാക്കിയെങ്കിലും, ആകസ്മികമായി കരളിനെ ബാധിച്ച രോഗം ജോലി തുടരാന്‍ അനുവദിച്ചില്ല. തുടര്‍ന്ന് പഴയ തട്ടകത്തിലേക്ക് ഗെയ്നത്ത് മടങ്ങി.
ജീവിതത്തിന്‍റെ ഒരുഘട്ടത്തില്‍ മയക്കുമരുന്നിന് അടിമയായ ഇവര്‍ വളരെ കഷ്ടപ്പെട്ടാണ് അതില്‍ നിന്നും മുക്തയായത്.
പുതിയൊരു ജീവിത പങ്കാളിയെ കണ്ടെത്തിയതോടെ ലൈംഗിക തൊഴില്‍ ഗെയ്നത്ത് ഉപേക്ഷിച്ചു. ജീവത്തിലുണ്ടാകുന്ന സാമ്പത്തിക പിരിമുറക്കമാണ് ഇഷ്ടമില്ലാത്ത പലതും മനുഷ്യനെ കൊണ്ട് ചെയ്യിക്കുന്നതെന്ന് അവര്‍ പറയുന്നു. എന്നാല്‍ അത് മറികടക്കാന്‍ മറ്റേതെങ്കിലുമൊരു വഴിയുണ്ടെങ്കില്‍ അത് തെരഞ്ഞെടുക്കണമെന്നാണ് സ്ത്രീകളോട് ഗെയ്‌നത്തിന് നല്‍കാനുള്ള ഉപദേശം.
ലോകത്ത് മിക്ക പുരുഷന്മാരും സെക്സിലൂടെ തന്‍റെ ഇണയെ സന്തോഷിപ്പിക്കാന്‍ ആഗ്രഹിക്കുന്നവരാണെന്ന് ഗെയ്‌നത്ത് പറയുന്നു. ഇണ തന്‍റെ വേഴ്ചയില്‍ സംതൃപ്തയാണെന്ന് അറിഞ്ഞാല്‍ അതില്‍പരം സന്തോഷം പുരുഷന് കിട്ടാനില്ലെന്നും ഇവര്‍ പറയുന്നു.
Post A Comment: