തിരുവനന്തപുരം: എൽഡിഎഫ് കേന്ദ്രങ്ങളിൽ നിന്നു തന്നെ പ്രതിഷേധം ഉയർന്നു തുടങ്ങിയതോടെ ജനദ്രോഹ ബജറ്റിൽ ഇളവ് വരുത്താനൊരുങ്ങി സർക്കാർ. ഇന്ധന സെസ് കുറക്കുന്നതടക്കം ആലോചനയിലുണ്ടെന്നാണ് വിവരം.
ഇന്നലെ ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ ചരിത്രത്തിൽ ഇല്ലാത്ത പ്രതിഷേധമാണ് ഉയർന്നത്. പ്രതിഷേധം യുഡിഎഫും ബിജെപിയും ഏറ്റെടുത്തതോടെ നിക്കക്കള്ളിയില്ലാത്ത സ്ഥിതിയിലായിരുന്നു സർക്കാർ.
എല്‍ഡിഎഫില്‍ തന്നെ വിമര്‍ശനം ഉയര്‍ന്നതോടെയാണ് ഇന്ധന സെസില്‍ പുനരാലോചനയ്ക്ക് സര്‍ക്കാര്‍ തയാറാകുന്നതെന്നാണ് റിപ്പോര്‍ട്ട്. കേന്ദ്ര നയത്തെ കുറ്റപ്പടുത്തിയാണ് ഇടത് നേതാക്കള്‍ ഇന്നും നികുതി വര്‍ധനവിനെ ന്യായീകരിക്കുന്നത്.
കേന്ദ്രത്തെ പഴിപറഞ്ഞ് പിടിച്ചുനില്‍ക്കാനുള്ള ശ്രമം ദുര്‍ബ്ബലമാകുന്നുവെന്നാണ് ഇടതു വിലയിരുത്തല്‍. നികുതി - സെസ് വര്‍ധനവ് പ്രതിപക്ഷം അതിവേഗം രാഷ്ട്രീയ വിഷയമാക്കി ജനവികാരം സര്‍ക്കാറിനെതിരെ തിരിച്ചുവിടാന്‍ ശ്രമിക്കുന്നതും ഇടത് ക്യാമ്പ് ഗൗരവത്തോടെയാണ് കാണുന്നത്.
സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ജാഥ 20 ന് തുടങ്ങാനിരിക്കെ ജനങ്ങള്‍ക്ക് മുന്നില്‍ വിശദീകരിക്കുക പ്രയാസമാകുമെന്നാണ് പൊതു വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് തടിയൂരാനുള്ള ചര്‍ച്ചകള്‍ സജീവമാകുന്നത്.
സെസ് കൂട്ടുന്നതില്‍ എല്‍ഡിഎഫില്‍ ചര്‍ച്ച നടന്നിരുന്നില്ല. ബജറ്റിലെ നികുതി നിര്‍ദ്ദേശങ്ങളില്‍ തീരുമാനമെടുക്കാനുള്ള പൂര്‍ണ ചുമതല മുന്നണി ധനമന്ത്രിക്ക് നല്‍കിയിരുന്നു. ബജറ്റിന്‍റെ തലേ ദിവസം കടമെടുക്കാവുന്ന തുക വീണ്ടും കേന്ദ്രം വെട്ടിയതോടെയാണ് ഇന്ധന സെസ് ഏര്‍പ്പെടുത്താന്‍ നിര്‍ബന്ധിതരായതെന്നാണ് ധനവകുപ്പ് വിശദീകരണം.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/Cof0i9lVM97JfXkY77DxxJ
Post A Comment: