ജയ്‌പൂർ: ഉടമയെ തല കടിച്ചെടുത്ത് കൊലപ്പെടുത്തിയ ഒട്ടകത്തെ നാട്ടുകാർ തല്ലിക്കൊന്നു. രാജസ്ഥാനിലാണ് സംഭവം നടന്നത്. ബിക്കാനീറിലെ പഞ്ചു ഗ്രാമത്തിലാണ് ഒട്ടകം ഉടമയെ കൊലപ്പെടുത്തിയത്.
ഗ്രാമത്തിലെ കുടിലിന് സമീപമാണ് ഒട്ടകത്തെ കെട്ടിയിരുന്നത്. ഈസമയത്ത് മറ്റൊരു ഒട്ടകം ആ വഴി കടന്നുപോയി. അതിന്‍റെ അരികിലേക്ക് പോകാന്‍ കയര്‍ പൊട്ടിച്ച് ഒട്ടകം ഓടാന്‍ തുടങ്ങി. ഒട്ടകത്തെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഉടമയെ കൊന്നതെന്ന് പൊലീസ് പറയുന്നു.
അക്രമാസക്തമായ ഒട്ടകത്തെ നിയന്ത്രിക്കാന്‍ കടിഞ്ഞാണ്‍ പിടിച്ചുവലിക്കാന്‍ ശ്രമിക്കുന്നതിനിടെ ഉടമ സോഹന്‍ റാം നായിക്കിനെ നിലത്തേയ്ക്ക് വലിച്ചെറിഞ്ഞു. തുടര്‍ന്ന് കഴുത്തില്‍ കടിച്ചുപിടിച്ച് മുകളിലേക്ക് ഉയര്‍ത്തിയ ശേഷം വീണ്ടും നിലത്തേയ്ക്ക് എറിഞ്ഞു. തുടര്‍ന്ന് വേര്‍പെട്ട് വന്ന ഉടമയുടെ കഴുത്ത് ഒട്ടകം ചവച്ചരച്ചതായി പൊലീസ് പറയുന്നു.
ഒട്ടകത്തെ ഉടനെ തന്നെ ഉടമയുടെ ബന്ധുക്കള്‍ നിയന്ത്രിച്ച് മരത്തില്‍ കെട്ടി. അക്രമാസക്തമായ ഒട്ടകത്തെ നിയന്ത്രണത്തിലാക്കാന്‍ വടി ഉപയോഗിച്ച് ബന്ധുക്കള്‍ അടിയ്ക്കാന്‍ തുടങ്ങി. അടിയുടെ ആഘാതത്തില്‍ ഒട്ടകം ചത്തുപോയതായും പൊലീസ് പറയുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/Cof0i9lVM97JfXkY77DxxJ
മദ്യപിച്ച് തമ്മിൽ തല്ല്; സിപിഎം നേതാക്കൾക്കെതിരെ നടപടി
ഇടുക്കി: മദ്യപിച്ച് തമ്മിൽ തല്ലിയ സിപിഎം നേതാക്കൾക്കെതിരെ കൂട്ട നടപടി. ഏലപ്പാറ, ഉപ്പുതറ മേഖലയിലെ നേതാക്കൾക്കെതിരെയാണ് പാർട്ടി അച്ചടക്ക നടപടി സ്വീകരിച്ചത്. ഏലപ്പാറ ഏരിയ കമ്മിറ്റി അംഗം കെ. സുരേന്ദ്രൻ, ഉപ്പുതറ ലോക്കൽ സെക്രട്ടറി മനു ആന്‍റണി, ചീന്തലാർ ലോക്കൽ സെക്രട്ടറി ആർ. ബോസ്, മുൻ സെക്രട്ടറിയും ലോക്കൽ കമ്മറ്റി അംഗവുമായ കെ. സുരേഷ് ബാബു എന്നിവർക്കെതിരെയാണ് നടപടി.
കെ. സുരേന്ദ്രൻ, മനു ആന്‍റണി എന്നിവരെ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരം താഴ്ത്തി. ആർ. ബോസിനേയും, കെ. സുരേഷ് ബാബുവിനെയും പരസ്യ ശാസനയ്ക്കും വിധേയമാക്കി. കഴിഞ്ഞ 22 ന് നേതാക്കൾ തമ്മിലുണ്ടായ അടി പിടിയെ തുടർന്നാണ് നടപടി.
ഒരുമിച്ചിച്ചിരുന്ന് മദ്യപിച്ച ഇവർ തമ്മിൽ തർക്കമുണ്ടാകുകയും, അടി പിടിയിൽ കലാശിക്കുകയുമായിരുന്നു. സംഘർഷത്തിൽ ആർ. ബോസിന് സാരമായി പരുക്കേറ്റു. ഇതു സംബന്ധിച്ച് ബോസ് ജില്ല - ഏരിയ സെക്രട്ടറിമാർക്ക് പരാതി നൽകിയിരുന്നു.
തുടർന്ന് പാർട്ടി കമ്മീഷനെ നിയോഗിച്ച് അന്വേഷണം നടത്തുകയും, വിശദീകരണം തേടുകയും ചെയ്തിരുന്നു. തുടർന്ന് ജില്ലാ സെക്രട്ടറിയുടെ സാന്നിധ്യത്തിൽ കൂടിയ ഏലപ്പാറ ഏരിയ കമ്മിറ്റിയാണ് നടപടി സ്വീകരിച്ചത്. ഉപ്പുതറ ലോക്കൽ സെക്രട്ടറി സ്ഥാനം ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയംഗം കെ. കലേഷ് കുമാറിനു നൽകി.
Post A Comment: