ബീഹാർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിർബന്ധിച്ച് ട്യൂഷൻ അധ്യാപകനെ കൊണ്ട് വിവാഹം കഴിപ്പിച്ച് നാട്ടുകാർ. ബീഹാറിലാണ് സംഭവം നടന്നത്. വീട്ടിൽ ട്യൂഷൻ പഠിപ്പിക്കാനെത്തിയ അധ്യാപകനെ കൊണ്ടാണ് പെൺകുട്ടിയെ വിവാഹം കഴിപ്പിച്ചത്.
ഇരുവരെയും 'അരുതാത്ത' സാഹചര്യത്തില്‍ കണ്ടെത്തിയതിനാലാണ് വിവാഹം നടത്തിയതെന്നാണ് നാട്ടുകാരുടെ ന്യായീകരണം. വിവാഹം നടത്തുന്നതിന് മുന്‍പ്, അധ്യാപകനെ നാട്ടുകാര്‍ ചേര്‍ന്ന് കയ്യേറ്റം ചെയ്തിരുന്നു. തലയിലേറ്റ മുറിവ് കെട്ടിവച്ചാണ് ഇയാള്‍ വിവാഹം ചെയ്തത്. ഇതിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. വിവാഹം നാട്ടുകാര്‍ ഫോണ്‍ ക്യാമറയില്‍ പകര്‍ത്തുന്ന ദൃശ്യങ്ങളും ഒപ്പമുണ്ട്. പ്രൈവറ്റ് സ്‌കൂള്‍ അധ്യാപകനായ ഇയാള്‍ വിദ്യാർഥികളെ വീട്ടിലെത്തി ട്യൂഷന്‍ നല്‍കിയിരുന്നു.
ഫെബ്രുവരി അഞ്ചിനാണ് വിവാദ സംഭവം നടക്കുന്നത്. ആരുമില്ലാത്ത സമയത്താണ് അഭിഷേക് കുമാര്‍ എന്ന അധ്യാപകനും പെണ്‍കുട്ടിയും ഒന്നിച്ചുണ്ടായത് എന്നും ചില പ്രാദേശിക മാധ്യമങ്ങളില്‍ പറയുന്നു. ഇത് കണ്ടെത്തിയ നാട്ടുകാർ ഇരുവരെയും പിടികൂടി കെട്ടിക്കുകയായിുന്നത്രേ.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/Cof0i9lVM97JfXkY77DxxJ
കട്ടപ്പന ഫെസ്റ്റിൽ തുടക്കത്തിലേ കല്ലുകടി
കട്ടപ്പന: ഏറെ കൊട്ടി ഘോഷിച്ച് തുടങ്ങുന്ന കട്ടപ്പന ഫെസ്റ്റ് ഒരു വിഭാഗം ഹൈജാക്ക് ചെയ്‌തതായി ആക്ഷേപം. പ്രധാന ട്രേഡ് യൂണിയനായ ഐഎൻടിയുസിയെ അടക്കം ഒഴിവാക്കിയ നടപടിയിലും പ്രതിഷേധം ഉയരുന്നുണ്ട്.
ജില്ലാ രൂപീകരണത്തിന്‍റെ 50-ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് കട്ടപ്പനയിൽ ഫെസ്റ്റ് ഒരുക്കിയിരിക്കുന്നത്. ഭരണ കക്ഷി യൂണിയനില്‍ പെട്ടവരെ മാത്രമാണ് ഫെസ്റ്റിന്‍റെ ഭാഗമാക്കിയതെന്നാരോപിച്ച് ഐഎന്‍ടിയുസി രംഗത്തെത്തി.
ഫെസ്റ്റിന്‍റെ വിളംബര റാലി അടക്കം ബഹിഷ്‌കരിക്കാനാണ് ഐഎന്‍ടിയുസി തീരുമാനം. ഭരണകക്ഷി യൂണിയനുകളില്‍പെട്ടവരെ മാത്രമാണ് പരിപാടിയില്‍ പങ്കെടുപ്പിക്കുന്നതെന്ന ആരോപണമാണ് യുണിയന്‍ നേതാക്കള്‍ ഉന്നയിക്കുന്നത്.
30 വര്‍ഷത്തിലധികമായി നഗരത്തില്‍ സജീവമായുള്ള യൂണിയനെയും അതിന്‍റെ നേതാക്കളെയും അവഗണിച്ചതില്‍ പ്രതിഷേധിച്ച് ഫെസ്റ്റിന്‍റെ വിളംബര റാലി ബഹിഷ്‌കരിയ്ക്കുമെന്ന് യൂണിയന്‍ പ്രസിഡന്‍റ് തോമസ് രാജന്‍, വി.പി. ബിനുമോന്‍, സി.എം. രവീന്ദ്രന്‍, സി.കെ. വിനോദ്, എ.വി. ബെന്നി തുടങ്ങിയവര്‍ പറഞ്ഞു. അതേസമയം കട്ടപ്പന ഫെസ്റ്റ് സംബന്ധിച്ച് തുടക്കത്തിലേ വൻ വിവാദങ്ങൾ ഉയർന്നിട്ടുണ്ട്.
വ്യാപാരികളിൽ തന്നെ ഒരു വിഭാഗത്തെ മാറ്റി നിർത്തിയതായും ആക്ഷേപമുണ്ട്. ഫെസ്റ്റ് നഗരിയിലെ പരിപാടികളിലും വേർതിരിവ് കാട്ടിയും പറയപ്പെടുന്നു. മുൻ വർഷങ്ങളിൽ കട്ടപ്പന ഫെസ്റ്റിൽ സാമ്പത്തിക ആരോപണം അടക്കം ഉയർന്നിരുന്നു. ഇതിനിടെ ഫെസ്റ്റ് നഗരിയിലെ സുരക്ഷാ വീഴ്ച്ചയെ സംബന്ധിച്ചും ആക്ഷേപം ഉയർന്നു തുടങ്ങിയിട്ടുണ്ട്.
Post A Comment: