ന്യൂഡൽഹി: കിടക്കയിൽ മൂത്രമൊഴിച്ചതിന് തളർവാതം പിടിപെട്ട അച്ഛനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ. ഡല്‍ഹിയിലെ ആനന്ദ് പര്‍ബത്ത് മേഖലയിലാണ് സംഭവം. 20കാരനായ സുമിത് ശർമയാണ് അറസ്റ്റിലായത്.
ഇയാളുടെ പിതാവ് ജിതേന്ദ്ര ശര്‍മയാണ് കൊല്ലപ്പെട്ടത്. ജിതേന്ദ്ര ശർമ മരിച്ചതായുള്ള വിവരം ലഭിച്ച് വീട്ടില്‍ എത്തിയപ്പോള്‍ അബോധാവസ്ഥയില്‍ കിടക്കുന്ന നിലയിലാണ് കണ്ടത് എന്ന് പൊലീസ് പറയുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു.
മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചതോടെ, പോസ്റ്റ്‌മോര്‍ട്ടം നടത്തി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടാണ് കേസില്‍ നിര്‍ണായകമായത്. കഴുത്തുഞെരിച്ചാണ് കൊലപ്പെടുത്തിയത് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ വിശദമായ അന്വേഷണത്തിലാണ് മകന്‍ പിടിയിലായത്.
അന്വേഷണത്തില്‍ സംഭവദിവസം അച്ഛനും മകനും അയല്‍വാസിക്കൊപ്പം വൈകിട്ട് ആറര വരെ മദ്യപിച്ചതായി കണ്ടെത്തി. എന്നാല്‍ ചോദ്യം ചെയ്യലില്‍ ആദ്യം അയല്‍വാസിയാണ് അച്ഛനെ കൊന്നത് എന്നാണ് സുമിത് ശർമ മൊഴി നല്‍കിയത്. മൊഴിയില്‍ സംശയം തോന്നിയ പൊലീസ് വിശദമായി ചോദ്യം ചെയ്തു. ഇതിലാണ് സുമിത് ശര്‍മ്മ കുറ്റസമ്മതം നടത്തിയത് എന്ന് പൊലീസ് പറയുന്നു.
അച്ഛന് തളര്‍വാതം പിടിപെട്ടതായും ഒറ്റയ്ക്കാണ് ജിതേന്ദ്ര ശര്‍മ്മയുടെ കാര്യങ്ങള്‍ നോക്കിയിരുന്നതെന്നും മകന്‍ മൊഴി നല്‍കി. സംഭവദിവസം രാവിലെ മുതല്‍ അച്ഛനൊപ്പം മദ്യപിച്ചു. വൈകിട്ട് അച്ഛന്‍ കിടക്കയില്‍ മൂത്രം ഒഴിച്ചു. ഇതില്‍ രോഷാകുലനായ താന്‍ അച്ഛനെ കൊലപ്പെടുത്തുകയായിരുന്നുവെന്നും മകന്‍ മൊഴി നല്‍കിയതായി പൊലീസ് പറയുന്നു.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ജിതേന്ദ്ര ശർമയുമായി ഭാര്യ വേര്‍പിരിഞ്ഞിരുന്നു. മദ്യപിച്ച് ഭാര്യയെ ജിതേന്ദ്ര ശർമ തല്ലുമായിരുന്നു. സഹിക്കാന്‍ വയ്യാതെയാണ് ഭാര്യ ബന്ധം ഉപേക്ഷിച്ച് പോയതെന്നും പൊലീസ് പറയുന്നു.
ഫാക്ടറിയില്‍ ജോലി ചെയ്തിരുന്ന ജിതേന്ദ്ര ശർമ പിന്നീട് ഓട്ടോ ഡ്രൈവറായി. 2020ലാണ് ജിതേന്ദ്ര ശർമയ്ക്ക് തളര്‍വാതം പിടിപെട്ടതെന്നും പൊലീസ് പറയുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/Cof0i9lVM97JfXkY77DxxJ
മൂന്ന് സഹോദരിമാരെ ഒരേ സമയം വിവാഹം കഴിച്ച് യുവാവ്
നെയ്റോബി: സഹോദരിമാരായ മൂന്ന് യുവതികളെ ഒരേ സമയം വിവാഹം കഴിച്ച് യുവാവ്. കെനിയയിൽ നിന്നാണ് വ്യത്യസ്തമായ വാർത്ത പുറത്ത് വരുന്നത്. യുവതികളുടെ അഭ്യർഥന പ്രകാരമാണ് യുവാവ് മൂവരെയും വിവാഹം കഴിച്ചത്.
കെനിയയില്‍ നിന്നുള്ള കേറ്റ്, ഈവ്, മേരി എന്നീ സഹോദരിമാരുടെ പ്രണയകഥയാണ് ഇപ്പോള്‍ വൈറലാകുന്നത്. ഒരു ക്വയര്‍ പരിപാടിക്കിടയില്‍ തന്നെയാണ് സ്റ്റീവോ എന്ന ചെറുപ്പക്കാരനെ പരിചയപ്പെടുന്നതും മൂന്നുപേരും പ്രണയത്തിലാകുന്നതും.
മൂന്ന് സഹോദരിമാരെയും ഒരേസമയം സ്റ്റീവോയ്ക്ക് ഇഷ്ടപ്പെട്ടു. അതോടൊപ്പം തന്നെ മൂന്ന് സഹോദരിമാര്‍ക്കും സ്റ്റീവോയെയും ഇഷ്ടപ്പെടുകയും തങ്ങളുടെ ഭര്‍ത്താവാക്കാന്‍ ആഗ്രഹിക്കുകയും ചെയ്തു. ഏതായാലും മൂന്നു ഭാര്യമാര്‍ക്ക് ഒപ്പമുള്ള ജീവിതത്തില്‍ താന്‍ സംതൃപ്തന്‍ ആണെന്നാണ് സ്റ്റീവോ പറയുന്നത്.
തിങ്കളാഴ്ച മേരിയ്ക്കും ചൊവ്വാഴ്ച്ച കേറ്റിനും ബുധന്‍ ഈവ്വിനും വേണ്ടിയാണ് ഇയാള്‍ മാറ്റിവെച്ചിരിക്കുന്നതെന്ന് സ്റ്റീവോ പറയുന്നു. ഈ ടൈംടേബിള്‍ കൃത്യമായി പാലിക്കണമെന്ന് സഹോദരിമാര്‍ക്കും നിര്‍ബന്ധമുണ്ട്. മറ്റൊരു സ്ത്രീയും സ്റ്റീവോയുടെ ജീവിതത്തിലേക്ക് കടന്നു വരാതിരിക്കാന്‍ ഇവര്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തുന്നുണ്ട്.
Post A Comment: