തിരുവനന്തപുരം: പൂജയ്ക്കായി ആശ്രമത്തിലെത്തിയ 12 കാരനെ ഒരു വർഷത്തോളം പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ച സന്യാസി അറസ്റ്റിൽ. തമിഴ്നാട്ടിൽ ഒളിവിൽ കഴിഞ്ഞ ആലപ്പുഴ ചേർത്തല സ്വദേശി രഞ്ജിത്തെന്ന സൂര്യനാരായണനെയാണ് മലയിൻകീഴ് പൊലീസ് അറസ്റ്റ് ചെയ്‌തത്.
2021ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സൂര്യനാരായണൻ മലയിൻകീഴ് വിളവൂർക്കൽ പെരുകാവിൽ വാടകയ്ക്ക് വീട് എടുത്ത് ആശ്രമം നടത്തി വരികയായിരുന്നു. 36 വയസുകാരനായ ഇയാള്‍ക്കെതിരെ പോക്സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.
ഈ ആശ്രമത്തിൽ എത്തിയ കുട്ടിയുടെ മാതാപിതാക്കളുമായി സൂര്യ നാരായണൻ അടുത്ത ബന്ധം പുലർത്തിയിരുന്നതായി പൊലീസ് വിശദമാക്കി.
പൂജയുടെ ഭാഗമായി കുടുംബം ആശ്രമത്തിൽ തുടരുമ്പോഴാണ് കുട്ടിയെ ഇയാൾ പീഡിപ്പിച്ചത്. ഒരു വർഷത്തോളം ഇയാൾ പീഡനം തുടർന്നു. ഇതിനിടെ മകന്‍റെ സ്വഭാവത്തിലെ മാറ്റങ്ങൾ കണ്ട രക്ഷിതാക്കൾ കുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ മുന്നിൽ ഹാജരാക്കിയപ്പോഴാണ് പീഡന വിവരം അറിയുന്നത്.
ചൈൽഡ് വെൽഫെയർ കമ്മിറ്റി ഈ വിവരം ഉടൻ പൊലീസിനെ അറിയിച്ചു. സംഭവം പുറത്ത് അറിഞ്ഞതോടെ സ്ഥലം വിട്ട ഇയാൾ തമിഴ്നാട് തക്കലയിൽ എത്തി അവിടെ ആശ്രമം സ്ഥാപിച്ച് കഴിയുകയായിരുന്നു. മലയിൻകീഴ് പൊലീസിന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഇയാളെ തക്കലയിൽ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/Cof0i9lVM97JfXkY77DxxJ
കട്ടപ്പന ഫെസ്റ്റിൽ തുടക്കത്തിലേ കല്ലുകടി
കട്ടപ്പന: ഏറെ കൊട്ടി ഘോഷിച്ച് തുടങ്ങുന്ന കട്ടപ്പന ഫെസ്റ്റ് ഒരു വിഭാഗം ഹൈജാക്ക് ചെയ്‌തതായി ആക്ഷേപം. പ്രധാന ട്രേഡ് യൂണിയനായ ഐഎൻടിയുസിയെ അടക്കം ഒഴിവാക്കിയ നടപടിയിലും പ്രതിഷേധം ഉയരുന്നുണ്ട്.
ജില്ലാ രൂപീകരണത്തിന്‍റെ 50-ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് കട്ടപ്പനയിൽ ഫെസ്റ്റ് ഒരുക്കിയിരിക്കുന്നത്. ഭരണ കക്ഷി യൂണിയനില്‍ പെട്ടവരെ മാത്രമാണ് ഫെസ്റ്റിന്‍റെ ഭാഗമാക്കിയതെന്നാരോപിച്ച് ഐഎന്‍ടിയുസി രംഗത്തെത്തി.
ഫെസ്റ്റിന്‍റെ വിളംബര റാലി അടക്കം ബഹിഷ്‌കരിക്കാനാണ് ഐഎന്‍ടിയുസി തീരുമാനം. ഭരണകക്ഷി യൂണിയനുകളില്‍പെട്ടവരെ മാത്രമാണ് പരിപാടിയില്‍ പങ്കെടുപ്പിക്കുന്നതെന്ന ആരോപണമാണ് യുണിയന്‍ നേതാക്കള്‍ ഉന്നയിക്കുന്നത്.
30 വര്‍ഷത്തിലധികമായി നഗരത്തില്‍ സജീവമായുള്ള യൂണിയനെയും അതിന്‍റെ നേതാക്കളെയും അവഗണിച്ചതില്‍ പ്രതിഷേധിച്ച് ഫെസ്റ്റിന്‍റെ വിളംബര റാലി ബഹിഷ്‌കരിയ്ക്കുമെന്ന് യൂണിയന്‍ പ്രസിഡന്‍റ് തോമസ് രാജന്‍, വി.പി. ബിനുമോന്‍, സി.എം. രവീന്ദ്രന്‍, സി.കെ. വിനോദ്, എ.വി. ബെന്നി തുടങ്ങിയവര്‍ പറഞ്ഞു. അതേസമയം കട്ടപ്പന ഫെസ്റ്റ് സംബന്ധിച്ച് തുടക്കത്തിലേ വൻ വിവാദങ്ങൾ ഉയർന്നിട്ടുണ്ട്.
വ്യാപാരികളിൽ തന്നെ ഒരു വിഭാഗത്തെ മാറ്റി നിർത്തിയതായും ആക്ഷേപമുണ്ട്. ഫെസ്റ്റ് നഗരിയിലെ പരിപാടികളിലും വേർതിരിവ് കാട്ടിയും പറയപ്പെടുന്നു. മുൻ വർഷങ്ങളിൽ കട്ടപ്പന ഫെസ്റ്റിൽ സാമ്പത്തിക ആരോപണം അടക്കം ഉയർന്നിരുന്നു. ഇതിനിടെ ഫെസ്റ്റ് നഗരിയിലെ സുരക്ഷാ വീഴ്ച്ചയെ സംബന്ധിച്ചും ആക്ഷേപം ഉയർന്നു തുടങ്ങിയിട്ടുണ്ട്.
Post A Comment: