ഇടുക്കി: വാഗമണ്ണിൽ ഹോട്ടൽ ഭക്ഷണത്തിൽ നിന്നും പുഴുവിനെ കണ്ടെത്തി. സംഭവത്തിൽ ഹോട്ടൽ ആരോഗ്യ വിഭാഗം അടപ്പിച്ചു. കോഴിക്കോട് നിന്നും വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ വിദ്യാർഥികൾ വാങ്ങിയ മുട്ടക്കറിയിലാണ് പുഴുവിനെ കണ്ടത്.
കുട്ടികൾ ബഹളം വച്ചതോടെ നാട്ടുകാരും ഓടിക്കൂടി. ഇതിനിടെ കുട്ടികളെ ഹോട്ടൽ ഉടമയും തൊഴിലാളികളും ചേർന്ന് മർദിക്കാൻ ശ്രമിച്ചതായും ആരോപണം ഉയർന്നിട്ടുണ്ട്. വാഗമണ്‍ ടൗണില്‍ പ്രവര്‍ത്തിക്കുന്ന വാഗാലാന്‍ഡ് എന്ന ഹോട്ടലിനെതിരേയാണ് അധികൃതര്‍ നടപടി സ്വീകരിച്ചത്.
ഹോട്ടലിനകത്ത് വിദ്യാര്‍ഥികള്‍ ശക്തമായി പ്രതിഷേധിക്കുകയും അധ്യാപകര്‍ പൊലിസില്‍ പരാതിപെട്ടതിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് പഞ്ചായത്ത്, ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി ഹോട്ടലിനെതിരേ നടപടി സ്വീകരിക്കുകയുമായിരുന്നു.
ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ച നാലോളം കുട്ടികള്‍ക്ക് ഛര്‍ദിയുമുണ്ടായി. വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍ ചികിത്സ തേടി. അധികൃതര്‍ നടത്തിയ പരിശോധനയില്‍ വൃത്തിഹീനമായ സാഹചര്യത്തിലാണ് ഭക്ഷണം പാകം ചെയ്‌ത് സൂക്ഷിച്ചിരുന്നതെന്ന് വ്യക്തമായി. വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം സൂക്ഷിച്ചതിന് വാഗാലാന്‍ഡ് ഹോട്ടല്‍ പലതവണ നടപടി നേരിട്ടുണ്ടെന്നാണ് വിവരം. ഒരുമാസം മുന്‍പും അധികൃതര്‍ ഹോട്ടല്‍ അടപ്പിച്ചിരുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ
Post A Comment: