ഇടുക്കി: നാടൻ തോക്കുപയോഗിച്ച് മുള്ളൻപന്നിയെ വേട്ടയാടി പിടിച്ച് കടത്താൻ ശ്രമിച്ചയാൾ പിടിയിൽ. വണ്ടിപ്പെരിയാര്‍ വാളാര്‍ഡി തെങ്ങനാകുന്നില്‍ സോയി മാത്യുവാണ് വനം വകുപ്പിന്‍റെ പിടിയിലായത്.
വാളാര്‍ഡി, മേപ്പറട്ട് ഭാഗത്ത് വന്യമൃഗങ്ങളെ വേട്ടയാടുന്നതായി വനം വകുപ്പിന് വിവരം ലഭിച്ചിരുന്നു. ഇതനുസരിച്ച് നാളുകളായി പ്രദേശത്ത് വനംവകുപ്പ് നിരീക്ഷണം നടത്തി വരികയായിരുന്നു.
ഇതിനിടെ പ്രദേശത്ത് വെടിയൊച്ച കേൾക്കുകയും ഈ സമയത്ത് ഇരുചക്ര വാഹനത്തിൽ ഇതുവഴിയെത്തിയ സോയിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ തടഞ്ഞ് പരിശോധിച്ചപ്പോൾ മുള്ളൻപന്നിയെ ചാക്കിലാക്കിയ നിലയിൽ കണ്ടെത്തുകയുമായിരുന്നു.
ചാക്കില്‍ പൊതിഞ്ഞ നിലയില്‍ മുള്ളന്‍ പന്നിയുടെ ജഡവും, നാടന്‍ തോക്കും, തിരയും മറ്റ് വേട്ടയ്ക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങളും അന്വേഷണത്തിൽ കണ്ടെത്തി. ഇയാളോടൊപ്പം മറ്റ് പ്രതികള്‍ ഉണ്ടോയെന്നും വനപാലകര്‍ അന്വേഷിക്കുന്നുണ്ട്. വനം വകുപ്പ് ചെല്ലാര്‍കോവില്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ പി.കെ. വിനോദ് കുമാറിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തില്‍ ഗ്രേഡ് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ വി.എസ്. മനോജ്, ജെ. വിജയകുമാര്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ എം. സതീഷ്, ഫോറസ്റ്റ് വാച്ചര്‍ ഇ. ഷൈജുമോന്‍ എന്നിവരും ഉണ്ടായിരുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ
ഡിവൈഎഫ്ഐ നേതാവിനെ കുത്തി കൊലപ്പെടുത്തി
പാലക്കാട്: കുടുംബ വഴക്കിൽ ഇടപെട്ട ഡിവൈഎഫ്ഐ നേതാവിനെ കുത്തി കൊലപ്പെടുത്തി. ഒറ്റപ്പാലത്ത് പനയൂർ ഹെൽത്ത് സെന്‍റർ യൂണിറ്റ് പ്രസിഡന്‍റ് ശ്രീജിത്തിനെയാണ് (27) വെട്ടിക്കൊലപ്പെടുത്തിയത്.
ഇന്നലെ രാത്രി 11നായിരുന്നു സംഭവം. പനയൂർ സ്വദേശിയാണ് ശ്രീജിത്ത്. ഇദ്ദേഹത്തെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ജയദേവൻ പൊലീസ് കസ്റ്റഡിയിലാണ്. ശ്രീജിത്തിന് ഒപ്പമുണ്ടായിരുന്ന മൂന്ന് പേർക്ക് പരുക്കേറ്റിട്ടുണ്ട്. ശ്രീജിത്തിന്‍റെ അയൽവാസിയാണ് ജയദേവൻ.
ജയദേവൻ സ്ഥിരം മദ്യപാനിയാണ്. ഇയാൾ ഇന്നലെ മദ്യപിച്ച് വീട്ടിലെത്തി വീട്ടുകാരുമായി തർക്കത്തിലായി. അമ്മയെ അടക്കം ജയദേവൻ മർദ്ദിച്ചു. ഇതോടെ ശ്രീജിത്തടക്കം മൂന്ന് പേർ ഇടപെട്ടു. ഇതിനിടെ ഇയാൾ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. മുൻപും സമാനമായ രീതിയിൽ ഇയാൾ പ്രശ്നങ്ങൾ ഉണ്ടാക്കുമ്പോൾ ശ്രീജിത്ത് ഇടപെടാറുണ്ടായിരുന്നു. അമ്മയെ ആക്രമിക്കുന്നത് കണ്ടാണ് ഇന്നലെ ശ്രീജിത്ത് പ്രശ്നത്തിൽ ഇടപെട്ടത്.
Post A Comment: