കാട്ടാക്കട: ഭർത്താവ് വിദേശത്തുള്ള യുവതിയുടെ ചിത്രം അശ്ലീല സൈറ്റിൽ അപ് ലോഡ് ചെയ്‌ത സംഭവത്തിൽ സഹപാഠികളായ എട്ട് പേർക്കെതിരെ കേസ്. കാട്ടാക്കട പൊലീസാണ് കേസെടുത്തിരിക്കുന്നത്.
ആലമുക്ക് സ്വദേശിനിയാണ് പരാതിക്കാരി. സൗഹൃദ കൂട്ടായ്‌മയിൽ നിന്നും പിരിഞ്ഞതോടെയാണ് യുവതിയുടെ ചിത്രം സുഹൃത്തുക്കൾ അശ്ലീല സൈറ്റിൽ നൽകിയത്. സംഭവത്തിൽ പ്രതി ചേര്‍ക്കപ്പെട്ടവരില്‍ സ്ത്രീകളും സര്‍ക്കാര്‍ ജീവനക്കാരുമുണ്ട്.
207 അംഗങ്ങളുള്ള സ്‌കൂള്‍ ഗ്രൂപ്പില്‍ നിന്നുള്ള യുവതിയുടെ ഫോട്ടോയും ഫോണ്‍ നമ്പറും അശ്ലീല സൈറ്റില്‍ അപ്ലോഡ് ചെയ്തെന്നാണ് പരാതി.
ഈ ചിത്രങ്ങളും അശ്ലീല പദപ്രയോഗങ്ങളുമായി പരാതിക്കാരിയുടെ ഫോണിലേക്ക് വിദേശത്തു നിന്നു നിരന്തരം സന്ദേശം വന്നതോടെയാണ് സഹപാഠികളാണ് ഇതിനു പിന്നിലെന്ന് മനസിലായതെന്ന് പരാതിയില്‍ പറയുന്നതായി പൊലീസ് അറിയിച്ചു.
ഇതേസമയം, വ്യക്തി വൈരാഗ്യം തീര്‍ക്കാനുള്ള ശ്രമമാണ് പരാതിക്കു പിന്നിലെന്ന് ആരോപണ വിധേയര്‍ ആരോപിച്ചു. ഒരുമിച്ചെടുത്ത ഫോട്ടോ, സുഹൃത്തുക്കള്‍ അകന്നതിനെ തുടര്‍ന്ന് വൈരാഗ്യം തീര്‍ക്കാന്‍ ഉപയോഗിച്ചുവെന്നാണ് ആരോപണം.
ജനുവരി 25നാണ് കേസിനാസ്പദമായ സംഭവം. യുവതിയുടെ ഫോട്ടോയും പേരും വയസുമടക്കം അശ്ലീല സൈറ്റില്‍ അപ്ലോഡ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് യുവതിയുടെ ഫോണിലേക്ക് പല നമ്പരുകളില്‍ നിന്നും സന്ദേശങ്ങള്‍ വന്നു.
വിദേശത്തുള്ള ഭര്‍ത്താവിനെ വിവരം അറിയിക്കുകയുകയും തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ ഫോട്ടോ ദുരുപയോഗം ചെയ്തതായി കണ്ടെത്തുകയും ചെയ്തു. ജനുവരി 31ന് സൈബര്‍ പൊലീസിലും ഫെബ്രുവരി ഒന്നിന് കാട്ടാക്കട പൊലീസിലും യുവതി പരാതി നല്‍കി. സംശയമുള്ള ആളിന്‍റെ പേരും ഫോണ്‍ നമ്പറുമടക്കമാണ് പരാതി നല്‍കിയത്.
കാട്ടാക്കട പൊലീസ് കേസെടുക്കാന്‍ തയാറാകാത്തതിനെ തുടര്‍ന്ന് ഇരയായ യുവതി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്.
അതേസമയം, പരാതിയില്‍ പറയുന്ന എട്ടു പേരില്‍ ആരാണ് വിവാദ ചിത്രം അപ്ലോഡ് ചെയ്തതെന്ന് കണ്ടെത്തിയ ശേഷം നിരപരാധികളെ കേസില്‍നിന്ന് ഒഴിവാക്കുമെന്ന് ഇന്‍സ്പെക്ടര്‍ പറഞ്ഞു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/Cof0i9lVM97JfXkY77DxxJ
മദ്യപിച്ച് തമ്മിൽ തല്ല്; സിപിഎം നേതാക്കൾക്കെതിരെ നടപടി
ഇടുക്കി: മദ്യപിച്ച് തമ്മിൽ തല്ലിയ സിപിഎം നേതാക്കൾക്കെതിരെ കൂട്ട നടപടി. ഏലപ്പാറ, ഉപ്പുതറ മേഖലയിലെ നേതാക്കൾക്കെതിരെയാണ് പാർട്ടി അച്ചടക്ക നടപടി സ്വീകരിച്ചത്. ഏലപ്പാറ ഏരിയ കമ്മിറ്റി അംഗം കെ. സുരേന്ദ്രൻ, ഉപ്പുതറ ലോക്കൽ സെക്രട്ടറി മനു ആന്‍റണി, ചീന്തലാർ ലോക്കൽ സെക്രട്ടറി ആർ. ബോസ്, മുൻ സെക്രട്ടറിയും ലോക്കൽ കമ്മറ്റി അംഗവുമായ കെ. സുരേഷ് ബാബു എന്നിവർക്കെതിരെയാണ് നടപടി.
കെ. സുരേന്ദ്രൻ, മനു ആന്‍റണി എന്നിവരെ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരം താഴ്ത്തി. ആർ. ബോസിനേയും, കെ. സുരേഷ് ബാബുവിനെയും പരസ്യ ശാസനയ്ക്കും വിധേയമാക്കി. കഴിഞ്ഞ 22 ന് നേതാക്കൾ തമ്മിലുണ്ടായ അടി പിടിയെ തുടർന്നാണ് നടപടി.
ഒരുമിച്ചിച്ചിരുന്ന് മദ്യപിച്ച ഇവർ തമ്മിൽ തർക്കമുണ്ടാകുകയും, അടി പിടിയിൽ കലാശിക്കുകയുമായിരുന്നു. സംഘർഷത്തിൽ ആർ. ബോസിന് സാരമായി പരുക്കേറ്റു. ഇതു സംബന്ധിച്ച് ബോസ് ജില്ല - ഏരിയ സെക്രട്ടറിമാർക്ക് പരാതി നൽകിയിരുന്നു.
തുടർന്ന് പാർട്ടി കമ്മീഷനെ നിയോഗിച്ച് അന്വേഷണം നടത്തുകയും, വിശദീകരണം തേടുകയും ചെയ്തിരുന്നു. തുടർന്ന് ജില്ലാ സെക്രട്ടറിയുടെ സാന്നിധ്യത്തിൽ കൂടിയ ഏലപ്പാറ ഏരിയ കമ്മിറ്റിയാണ് നടപടി സ്വീകരിച്ചത്. ഉപ്പുതറ ലോക്കൽ സെക്രട്ടറി സ്ഥാനം ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയംഗം കെ. കലേഷ് കുമാറിനു നൽകി.
Post A Comment: