www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1898) Idukki (1831) Mostreaded (1617) Crime (1443) National (1226) Entertainment (847) Viral (441) world (439) Video (357) Health (208) Gallery (163) mollywood (160) sports (138) Gulf (135) Trending (109) business (95) bollywood (89) Science (80) Food (52) Travel (41) kollywood (37) Gossip (35) Tech (33) auto (27) featured (27) Sex (24) Beauty (21) editorial (20) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

അടിപൊളി ഓഫർ

അടിപൊളി ഓഫർ
20000 mAh Power Bank

പ്രണയ മൂഡിൽ അനശ്വര രാജൻ; തഗ്‌സിലെ ഗാനം റിലീസ് ചെയ്‌തു

thugs
Share it:

anaswara-rajan-new-tamil-movie-thugs


ചെന്നൈ: മലയാളികളുടെ പ്രിയ താരം അനശ്വര രാജൻ നായികയായെത്തുന്ന തമിഴ്‌ചിത്രം തഗ്‌സിലെ മനോഹര ഗാനം റിലീസ് ചെയ്‌തു. എയ് അഴകിയേ എന്ന വരികളോടെ തുടങ്ങുന്ന ഗാനമാണ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്.

മുഴുനീള ആക്ഷന്‍ ചിത്രമായിട്ടാണ് തഗ്സ് പ്രേക്ഷകരിലേക്ക് എത്തുന്നത്. നായകനോടൊപ്പം റൊമാന്‍റിക്കായി അഭിനയിക്കുന്ന അനശ്വരയാണ് വീഡിയോയിലുള്ളത്. ഈ ഗാനം രചിച്ചിരിക്കുന്നത് വിവേകും ഈണം പകര്‍ന്നിരിക്കുന്നത് സൂപ്പര്‍ ഹിറ്റ് സംഗീത സംവിധായകനായ സാം സി എസുമാണ്. 

കപില്‍ കബിലന്‍, ചിന്‍മയി എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. പ്രശസ്ത നൃത്ത സംവിധായികയായ ബ്രിന്ദ മാസ്റ്ററുടെ രണ്ടാമത്തെ ചിത്രമാണ് തഗ്‌സ്. നവാഗതനായ ഹൃദു ഹറൂര്‍ ആണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. 

ബോബി സിംഹ, ആര്‍.കെ സുരേഷ്, മുനിഷ് കാന്ത്, ശരത് അപ്പാനി തുടങ്ങി ഒരു വലിയ താരനിര തന്നെ തഗ്സില്‍ അണിനിരക്കുന്നുണ്ട്. റിയാ ഷിബുവിന്‍റെ എച്ച്ആര്‍ പിക്‌ചേഴ്‌സും ജിയോ സ്റ്റുഡിയോസും ചേര്‍ന്നാണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്. തമിഴിന് പുറമെ ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലും ഈ ചിത്രം റിലീസ് ചെയ്യുന്നുണ്ട്.


വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ

ഒൻപതാം ക്ലാസുകാരി മൂന്ന് വർഷമായി ലഹരി ക്യാരിയർ

കോഴിക്കോട്: ഒൻപതാം ക്ലാസ് വിദ്യാർഥിനിയെ ലഹരി മാഫിയ ക്യാരിയറാക്കിയത് മൂന്ന് വർഷത്തോളം. മയക്കുമരുന്നിന് അടിമയായ പെൺകുട്ടിയെ കൗൺസിലിങ് നടത്തിയതോടെയാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വന്നത്. ബംഗളൂരിൽ നിന്നാണ് പെൺകുട്ടിയെ ഉപയോഗിച്ച് ലഹരി കടത്തിയിരുന്നത്.

കുട്ടിയുടെ വെളിപ്പെടുത്തലില്‍ ബാലാവകാശ കമ്മിഷന്‍ കേസെടുക്കും. ഇന്‍സ്റ്റഗ്രാം ഗ്രൂപ്പ് വഴി പരിചയപ്പെട്ട ഇടനിലക്കാരാണ് കുട്ടിയെ ക്യാരിയറാക്കിയതെന്നാണ് വിവരം. സ്‌കൂളിലെ നിരവധി കുട്ടികൾക്ക് മയക്കു മരുന്ന് നൽകിയിരുന്നതായും പെൺകുട്ടി വെളിപ്പെടുത്തി.  

മയക്കുമരുന്ന് ഉപയോഗം കണ്ടെത്തിയതിനെ തുടര്‍ന്ന് കുട്ടിയെ ഡീ അഡിക്ഷന്‍ സെന്‍ററിലാക്കുകയായിരുന്നു. മാസങ്ങളോളം നീണ്ട കൗണ്‍സിലിങ്ങിലൂടെയും ചികിത്സയിലൂടെയുമാണ് കുട്ടിയെ മയക്കുമരുന്ന് ഉപയോഗത്തില്‍നിന്ന് മുക്തയാക്കിയത്.

മൂന്നുവര്‍ഷമായി മയക്കുമരുന്ന് ക്യാരിയറായി പ്രവര്‍ത്തിച്ചുവെന്നും പെണ്‍കുട്ടി പറഞ്ഞു. സ്‌കൂളില്‍ നിന്ന് പഠിച്ചു പോയവര്‍ക്കൊക്കെ മയക്കുമരുന്ന് എത്തിച്ചിരുന്നു. കൈയില്‍ മുറിവ് കണ്ടപ്പോള്‍ ഉമ്മയാണ് ടീച്ചറോട് വിവരം പറഞ്ഞത്. 

ബംഗളൂരുവില്‍ പോയപ്പോള്‍ അവിടെയും ആളുണ്ടെന്നും അവിടെ നിന്നും മയക്കുമരുന്ന് കൊണ്ടുവരാനും നിര്‍ദേശിച്ചു. അതുപ്രകാരം അവിടെ നിന്നും മയക്കുമരുന്ന് കൊണ്ടുവന്നെന്നും കുട്ടി പറയുന്നു. 

മയക്കുമരുന്ന് ഉപയോഗിക്കാനായി കൈയ്യിലുണ്ടാക്കിയ മുറിവ് കണ്ട് സംശയം തോന്നിയ വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് മയക്കു മരുന്ന് ഉപയോഗം കണ്ടെത്തിയത്. പെണ്‍കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളജ് അസി. കമ്മീഷ്ണര്‍ക്ക് പരാതി നല്‍കി. പെണ്‍കുട്ടിയുടെ മൊഴിയെടുത്ത് അന്വേഷണം നടത്തുമെന്ന് അസി. കമ്മീഷണര്‍ കെ. സുദര്‍നന്‍ അറിയിച്ചു. 

അതേസമയം സംഭവത്തില്‍ ബാലവകാശ കമ്മീഷന്‍ കേസെടുക്കും. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷ്ണറോട് റിപ്പോര്‍ട്ടും തേടും. അത്യന്തം ഗൗരവമുള്ള വിഷയമാണിതെന്നും സ്‌കൂളുകളിലും ജാഗ്രത വര്‍ധിപ്പിക്കുമെന്നും കമ്മീഷന്‍ ചെയര്‍മാന്‍ കെ.വി മനോജ് കുമാര്‍ പറഞ്ഞു. 

റോയല്‍ ഡ്രഗ്‌സ് എന്ന പേരിലുള്ള ഇന്‍സ്റ്റഗ്രാം ഗ്രൂപ്പ് വഴിയാണ് കുട്ടി ലഹരിക്കടത്ത് മേഖലയിലേക്ക് എത്തിയത്. വര്‍ഷങ്ങളായി കുട്ടി ഡ്രഗ് അഡിക്റ്റാണ്. റോയല്‍ ഡ്രഗ്‌സ് എന്ന ഇന്‍സ്റ്റഗ്രാം ഐഡിയെപ്പറ്റിയും ആരൊക്കെയാണ് ഇതിന് പിന്നിലുള്ളതെന്നും പെണ്‍കുട്ടി പൊലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്.

എസിപി നേരിട്ടാണ് കേസ് അന്വേഷിക്കുന്നത്. കുട്ടികളെ കൂടി ഉള്‍പ്പെടുത്തിക്കൊണ്ടാണ് ഇന്‍സ്റ്റഗ്രാം ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നത്. റോയല്‍ ഡ്രഗ്‌സ് ഗ്രൂപ്പില്‍ ഉള്ളവര്‍ക്കാണ് ലഹരി എത്തിക്കുന്നത്. എം.ഡി.എം.എ വില്‍ക്കുന്നതിന്‍റെ ചെറിയ കമ്മിഷന്‍ പെണ്‍കുട്ടിക്കും ലഭിച്ചിരുന്നു.


Share it:

Entertainment

music

Post A Comment: