കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസിൽ ജലന്തർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കോടതി വെറുതെ വിട്ടതോടെ എട്ടിന്‍റെ പണി കിട്ടിയത് മാധ്യമങ്ങൾക്കും. ബിഷപ്പ് ഫ്രാങ്കോയെ കുറ്റക്കാരനായി കണ്ടെത്തുമെന്നും ശിക്ഷാ വിധി ഉണ്ടാകുമെന്നുമുള്ള മുൻ ധാരണയിലായിരുന്നു മലയാളത്തിലെ ചില മുൻ നിര മാധ്യമങ്ങൾ. പ്രോസിക്യൂഷനിൽ നിന്നും ലഭിച്ച സൂചനകളെ തുടർന്നാണ് മാധ്യമങ്ങൾ ഇത്തരം ഒരു ധാരണയിലേക്ക് എത്തിയത്. ഒപ്പം ക്രൈസ്‌തവ വിരുദ്ധതയുള്ള മാധ്യമങ്ങളും സംഭവം ആഘോഷമാക്കാൻ കോപ്പ് കൂട്ടി.
കേസിൽ കോട്ടയം ജില്ലാ അഡീഷ്‌ണൽ സെഷൻസ് കോടതി വെള്ളിയാഴ്ച്ച വിധി പറയുമെന്ന വിവരം പുറത്തു വന്നതുമുതൽ ബിഷപ്പ് ഫ്രാങ്കോയെ ശിക്ഷിച്ചതിനു സമാനമായ വാർത്തകളാണ് ഇത്തരം മാധ്യമങ്ങൾ നൽകിക്കൊണ്ടിരുന്നത്. വിധി പുറത്തു വരുന്നതിനു പിന്നാലെ ബിഷപ്പിനെയും സഭയെയും അവഹേളിക്കുന്ന തരത്തിലുള്ള സ്റ്റോറികളും ന്യൂസ് ഡെസ്‌കുകളിൽ തയാറായിരുന്നു.
കത്തോലിക്ക വൈദികർ പ്രതിയായ കേസുകൾ, ക്രൈസ്തവ മത മേലധ്യക്ഷൻമാർക്കെതിരെയുള്ള ആരോപണങ്ങൾ, വിദേശ രാജ്യങ്ങളിൽ വൈദികർ പ്രതിയായ സ്വവർഗാനുരാഗ കേസുകൾ തുടങ്ങി ഒരു പിടി മസാല കഥകളാണ് ന്യൂസ് ഡെസ്‌കുകശിൽ രാവും പകലുമിരുന്ന് മാധ്യമങ്ങൾ തയാറാക്കിയത്.
വിധി വരുന്ന വെള്ളിയാഴ്ച്ച അന്തി ചർച്ചക്ക് സഭയുടെയും ബിഷപ്പിന്‍റെയും തൊലിയുരിക്കാനുള്ള ചർച്ചാ വിഷയങ്ങളും ചില ചാനലുകൾ തയാറാക്കിയിരുന്നു. ഇതിനായി അതിഥികളെയും കണ്ടെത്തി. എന്നാൽ അപ്രതീക്ഷിതമായി വിധി എതിരായതോടെ മാധ്യമങ്ങളുടെ മുൻ വിധിയാണ് പൊളിച്ചെഴുതപ്പെട്ടത്.
പ്രതിഭാഗത്തിന്‍റെ വാദമുഖങ്ങളെ സംബന്ധിച്ച് തെല്ലും അന്വേഷണം നടത്താത്തതും പ്രോസിക്യൂഷനെയും പരാതിക്കാരെയും അമിതമായി വിശ്വസിച്ചതുമാണ് മാധ്യമങ്ങൾക്കുൾപ്പെടെ വൻ തിരിച്ചടിക്ക് കാരണമായത്. വിധി ദിവസമായ വെള്ളിയാഴ്ച്ച രാവിലെ മുതൽ തന്നെ ഫ്രാങ്കോയ്ക്ക് ശിക്ഷ ഉറപ്പാണെന്ന തരത്തിൽ മാധ്യമങ്ങൾ വാർത്തകൾ പ്രചരിപ്പിച്ചിരുന്നു. എന്നാൽ അപ്രതീക്ഷിതമായി വിധി എതിരായതോടെ കരുതി വച്ചിരുന്ന വെടിക്കെട്ട് സ്റ്റോറികൾ ചവറ്റുകുട്ടയിലെറിയേണ്ട സ്ഥിതിയിലായി പല മാധ്യമങ്ങളും.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/GTdWYfjzEq4JYKBtby408a
ന്യൂജൻ കൂട്ടായ്‌മകളിൽ സ്വാപ്പിങ് പാർട്ടികളും
കൊച്ചി: കറുകച്ചാലിൽ വൈഫ് സ്വാപ്പിങ് സംഘം അറസ്റ്റിലായതിനു പിന്നാലെ കേരളത്തിൽ സമാന രീതിയിലുള്ള സ്വാപ്പിങ് പാർട്ടികൾ നിരീക്ഷണത്തിൽ. കൊച്ചി, കോഴിക്കോട്, തൃശൂർ ജില്ലകൾ കേന്ദ്രീകരിച്ച് ഇത്തരത്തിലുള്ള പങ്കാളി കൈമാറ്റ പാർട്ടികൾ വ്യാപകമാണെന്നാണ് പൊലീസിനു ലഭിക്കുന്ന വിവരം. രഹസ്യമായി നടത്തുന്ന പാർട്ടികളെ സംബന്ധിച്ച് വിവരം ലഭിക്കാറുണ്ടെങ്കിലും പരാതികൾ ഇല്ലാത്തതിനാൽ പൊലീസിനു ഇടപെടാൻ പരിമിതിയുമുണ്ട്.
കറുകച്ചാലിൽ നടന്നത് ഭാര്യമാരെ കൈമാറുന്ന സ്വാപ്പിങ് പാർട്ടിയാണെങ്കിൽ കൊച്ചിയിലും കോഴിക്കോടും മറ്റും നടക്കുന്നത് ഇതിൽ നിന്നും വ്യത്യസ്തമാണ്. കൊച്ചിയിൽ കൊളെജുകൾ കേന്ദ്രീകരിച്ചും, ഐടി മേഖല കേന്ദ്രീകരിച്ചും ഇത്തരം പാർട്ടികൾ സംഘടിപ്പിക്കുന്നതായി വിവരമുണ്ട്. കമിതാക്കളാണ് ഇത്തരം പാർട്ടികളിൽ എത്തുന്നവരിൽ അധികവും. ലൈംഗികതയ്ക്കപ്പുറം ലഹരിക്കാണ് പ്രാധാന്യം നൽകുന്നത്. ലഹരിയുടെ പാരമ്യത്തിൽ പങ്കാളി കൈമാറ്റം അടക്കമുള്ള ലൈംഗിക വൈകൃതങ്ങളും നടക്കാറുണ്ട്.
യുവതികളെ ലഹരിപാർട്ടിയിലേക്ക് കൂടുതലായി ആകർഷിക്കുന്നതിനാണ് സംഘങ്ങൾ ഇത്തരത്തിൽ സ്വാപ്പിങ് പോലുള്ള രീതികൾ കൊണ്ടുവരുന്നത്. ഇതോടെ കാമുകിമാരെ ഭീഷണിപ്പെടുത്തിയും നിർബന്ധിച്ചും പാർട്ടികളിൽ എത്തിക്കാൻ അംഗങ്ങളായ യുവാക്കൾ ശ്രമിക്കും. ഒന്നിലധികം കാമുകിമാരെ പാർട്ടികളിൽ എത്തിക്കുന്ന സംഘങ്ങളും ഉണ്ട്. കൊച്ചിയിലെ ചില ഫ്ലാറ്റുകളും അപ്പാർട്ട്മെന്‍റുകളും കേന്ദ്രീകരിച്ചും ഇത്തരം പാർട്ടികൾ സംഘടിപ്പിക്കുന്നതായി വിവരമുണ്ട്.
സമാനമായി പ്രൊഫഷ്‌ണൽ രംഗത്തും സ്വാപ്പിങ് പാർട്ടികളുടെ സ്വാധീനമുണ്ടെന്നാണ് ലഭിക്കുന്ന വിവരം. വർഷത്തിൽ ഒന്നോ രണ്ടോ തവണ നടത്തുന്ന ഗെറ്റ് ടുഗദർ പാർട്ടികളിൽ സ്വാപ്പിങ്ങിനുള്ള സൗകര്യവും സംഘാടകർ ചെയ്‌തുകൊടുക്കുന്നുണ്ട്. താൽപര്യമുള്ളവർ മാത്രമായിരിക്കും ഇതിൽ പങ്കാളികളാകുകയെന്ന് മാത്രം.
കൊച്ചി പോലുള്ള നഗരങ്ങളിൽ കോക് ടെയിൽ പാർട്ടികൾ ഇപ്പോൾ പ്രൊഫഷ്‌ണൽ രംഗത്ത് പതിവാണ്. മുമ്പൊക്കെ സ്ത്രീകൾ പാർട്ടികളിൽ നിന്നും മാറി നിൽക്കുമായിരുന്നുവെങ്കിലും ഇപ്പോൾ സ്ത്രീകളും കോക് ടെയിൽ പാർട്ടികളിലെ സജീവ സാനിധ്യമാണ്. വൈകുന്നേരങ്ങളിൽ ആരംഭിക്കുന്ന പാർട്ടി അർധ രാത്രിയിലോ, പിറ്റേന്ന് പുലർച്ചെയോ വരെ നീളാറുണ്ട്. പാർട്ടികൾക്കിടെയ പലപ്പോഴും സ്വാപ്പിങ്ങുമായി ബന്ധപ്പെട്ട തർക്കങ്ങളും ഉടലെടുക്കാറുണ്ട്. എന്നാൽ ഇത്തരം കേസുകളിൽ പരാതികൾ ഉയരാത്തതിനാൽ പൊലീസിനു ഇടപെടാൻ കഴിയാറില്ല.
ലഹരി ഉപയോഗത്തിൽ മയങ്ങിപ്പോകുന്ന സ്ത്രീകളെ മറ്റു പുരുഷൻമാർക്കൊപ്പം കിടത്തുന്ന രീതിയുമുണ്ട്. എന്നാൽ മാനഹാനി ഭയന്ന് ആരും പരാതിയുമായി രംഗത്തെത്താറില്ല.
Post A Comment: