കൊച്ചി: നാടകീയമായിരുന്നു ഇന്നലെ ദിലീപിന്‍റെ ആലുവയിലെ പത്മസരോവരം വീട്ടിൽ ക്രൈംബ്രാഞ്ച് സംഘം നടത്തിയ മിന്നൽ പരിശോധന. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ സംഘത്തെ അപായപ്പെടുത്താൻ ഗൂഡാലോചന നടത്തിയെന്ന വെളിപ്പെടുത്തലിനെ തുടർന്നാണ് അന്വേഷണ സംഘം തെളിവുകൾ തേടി പുറപ്പെട്ടത്.
ഇന്നലെ രാവിലെ 11 ഓടെ സംഘം ദിലീപിന്‍റെ പത്മസരോവരം വീട്ടിലെത്തിയെങ്കിലും ഉള്ളിൽ നിന്നും തുറക്കാവുന്ന രീതിയിലുള്ള ഗേറ്റ് തുറന്നില്ല. ദിലീപിന്‍റെ ഭാര്യ കാവ്യാ മാധവനും കുട്ടികളും അമ്മയും വീട്ടിലുണ്ടായിരുന്നെങ്കിലും ഗേറ്റ് തുറക്കാൻ ആരും മിനക്കെട്ടില്ല. ഇതോടെ ഉദ്യോഗസ്ഥർ ഗെയിറ്റ് ചാടിക്കടന്ന് ഉള്ളിൽ കയറി.
ഉദ്യോഗസ്ഥർ വീട്ടിലെത്തി കോളിങ് ബെൽ അടിച്ചപ്പോൾ വാതിൽ തുറക്കാനെത്തിയത് ദിലീപിന്‍റെ ഭാര്യ കാവ്യാമാധവനായിരുന്നു. കോടതി ഉത്തരവുണ്ടെന്നും വീട് പരിശോധിക്കണമെന്നും ഉദ്യോഗസ്ഥർ പറഞ്ഞെങ്കിലും വാതിൽ അടച്ച് കാവ്യ ഉള്ളിലേക്ക് പോയി.
പിന്നീട് ഏറെ നേരം കാത്തു നിന്നിട്ടും കാവ്യ വാതിൽ തുറന്നില്ല. അറസ്റ്റ് ഭയന്നാണ് കാവ്യ ഉള്ളിലേക്ക് പോയതെന്നാണ് കരുതുന്നത്. ഗൂഡാലോചന സംബന്ധിച്ച സംവിധായകന്‍റെ വെളിപ്പെടുത്തലിൽ കാവ്യക്ക് എല്ലാം അറിയാമായിരുന്നുവെന്നും പറഞ്ഞിരുന്നു.
അൽപ സമയത്തിനു ശേഷം ദിലീപിന്‍റെ സഹോദരി സബിത കാറിലെത്തിയാണ് ഗെയിറ്റും വീടും തുറന്നു കൊടുത്തത്. ഉച്ചയ്ക്ക് ദിലീപ് കാറോടിച്ച് വീട്ടിലേക്കെത്തി. ദിലീപ് ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ അടക്കം കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. മൂന്ന് മൊബൈൽ ഫോണുകലും രണ്ട് ഐ പാഡുകളും ഒരു ഹാർഡ് ഡിസ്‌കും പെൻഡ്രൈവുമാണ് ദിലീപിന്‍റെ വീട്ടിൽ നിന്നും പിടിച്ചെടുത്തത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/GTdWYfjzEq4JYKBtby408a
ന്യൂജൻ കൂട്ടായ്‌മകളിൽ സ്വാപ്പിങ് പാർട്ടികളും
കൊച്ചി: കറുകച്ചാലിൽ വൈഫ് സ്വാപ്പിങ് സംഘം അറസ്റ്റിലായതിനു പിന്നാലെ കേരളത്തിൽ സമാന രീതിയിലുള്ള സ്വാപ്പിങ് പാർട്ടികൾ നിരീക്ഷണത്തിൽ. കൊച്ചി, കോഴിക്കോട്, തൃശൂർ ജില്ലകൾ കേന്ദ്രീകരിച്ച് ഇത്തരത്തിലുള്ള പങ്കാളി കൈമാറ്റ പാർട്ടികൾ വ്യാപകമാണെന്നാണ് പൊലീസിനു ലഭിക്കുന്ന വിവരം. രഹസ്യമായി നടത്തുന്ന പാർട്ടികളെ സംബന്ധിച്ച് വിവരം ലഭിക്കാറുണ്ടെങ്കിലും പരാതികൾ ഇല്ലാത്തതിനാൽ പൊലീസിനു ഇടപെടാൻ പരിമിതിയുമുണ്ട്.
കറുകച്ചാലിൽ നടന്നത് ഭാര്യമാരെ കൈമാറുന്ന സ്വാപ്പിങ് പാർട്ടിയാണെങ്കിൽ കൊച്ചിയിലും കോഴിക്കോടും മറ്റും നടക്കുന്നത് ഇതിൽ നിന്നും വ്യത്യസ്തമാണ്. കൊച്ചിയിൽ കൊളെജുകൾ കേന്ദ്രീകരിച്ചും, ഐടി മേഖല കേന്ദ്രീകരിച്ചും ഇത്തരം പാർട്ടികൾ സംഘടിപ്പിക്കുന്നതായി വിവരമുണ്ട്. കമിതാക്കളാണ് ഇത്തരം പാർട്ടികളിൽ എത്തുന്നവരിൽ അധികവും. ലൈംഗികതയ്ക്കപ്പുറം ലഹരിക്കാണ് പ്രാധാന്യം നൽകുന്നത്. ലഹരിയുടെ പാരമ്യത്തിൽ പങ്കാളി കൈമാറ്റം അടക്കമുള്ള ലൈംഗിക വൈകൃതങ്ങളും നടക്കാറുണ്ട്.
യുവതികളെ ലഹരിപാർട്ടിയിലേക്ക് കൂടുതലായി ആകർഷിക്കുന്നതിനാണ് സംഘങ്ങൾ ഇത്തരത്തിൽ സ്വാപ്പിങ് പോലുള്ള രീതികൾ കൊണ്ടുവരുന്നത്. ഇതോടെ കാമുകിമാരെ ഭീഷണിപ്പെടുത്തിയും നിർബന്ധിച്ചും പാർട്ടികളിൽ എത്തിക്കാൻ അംഗങ്ങളായ യുവാക്കൾ ശ്രമിക്കും. ഒന്നിലധികം കാമുകിമാരെ പാർട്ടികളിൽ എത്തിക്കുന്ന സംഘങ്ങളും ഉണ്ട്. കൊച്ചിയിലെ ചില ഫ്ലാറ്റുകളും അപ്പാർട്ട്മെന്‍റുകളും കേന്ദ്രീകരിച്ചും ഇത്തരം പാർട്ടികൾ സംഘടിപ്പിക്കുന്നതായി വിവരമുണ്ട്.
സമാനമായി പ്രൊഫഷ്‌ണൽ രംഗത്തും സ്വാപ്പിങ് പാർട്ടികളുടെ സ്വാധീനമുണ്ടെന്നാണ് ലഭിക്കുന്ന വിവരം. വർഷത്തിൽ ഒന്നോ രണ്ടോ തവണ നടത്തുന്ന ഗെറ്റ് ടുഗദർ പാർട്ടികളിൽ സ്വാപ്പിങ്ങിനുള്ള സൗകര്യവും സംഘാടകർ ചെയ്‌തുകൊടുക്കുന്നുണ്ട്. താൽപര്യമുള്ളവർ മാത്രമായിരിക്കും ഇതിൽ പങ്കാളികളാകുകയെന്ന് മാത്രം.
കൊച്ചി പോലുള്ള നഗരങ്ങളിൽ കോക് ടെയിൽ പാർട്ടികൾ ഇപ്പോൾ പ്രൊഫഷ്‌ണൽ രംഗത്ത് പതിവാണ്. മുമ്പൊക്കെ സ്ത്രീകൾ പാർട്ടികളിൽ നിന്നും മാറി നിൽക്കുമായിരുന്നുവെങ്കിലും ഇപ്പോൾ സ്ത്രീകളും കോക് ടെയിൽ പാർട്ടികളിലെ സജീവ സാനിധ്യമാണ്.
വൈകുന്നേരങ്ങളിൽ ആരംഭിക്കുന്ന പാർട്ടി അർധ രാത്രിയിലോ, പിറ്റേന്ന് പുലർച്ചെയോ വരെ നീളാറുണ്ട്. പാർട്ടികൾക്കിടെയ പലപ്പോഴും സ്വാപ്പിങ്ങുമായി ബന്ധപ്പെട്ട തർക്കങ്ങളും ഉടലെടുക്കാറുണ്ട്. എന്നാൽ ഇത്തരം കേസുകളിൽ പരാതികൾ ഉയരാത്തതിനാൽ പൊലീസിനു ഇടപെടാൻ കഴിയാറില്ല. ലഹരി ഉപയോഗത്തിൽ മയങ്ങിപ്പോകുന്ന സ്ത്രീകളെ മറ്റു പുരുഷൻമാർക്കൊപ്പം കിടത്തുന്ന രീതിയുമുണ്ട്. എന്നാൽ മാനഹാനി ഭയന്ന് ആരും പരാതിയുമായി രംഗത്തെത്താറില്ല.
Post A Comment: