കൊച്ചി: ബിസിനസ് ടൂറെന്ന പേരിൽ ജീവനക്കാരിയെ പലയിടങ്ങളിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച ശേഷം സ്വകാര്യ ദൃശ്യം പകർത്തി ഭീഷണിപ്പെടുത്തിയ ധനകാര്യ സ്ഥാപന ഉടമ അറസ്റ്റിൽ. തൃപ്പൂണിത്തുറ ഏരൂർ സ്വദേശി സെൽവരാജാണ് (40) അറസ്റ്റിലായത്. കലൂരിൽ സ്വകാര്യ ധനകാര്യ സ്ഥാപനം നടത്തുകയാണ് ഇയാൾ. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തിട്ടുണ്ട്.
ആലുവ സ്വദേശിനിയായ യുവതിയാണ് പീഡിപ്പിക്കപ്പെട്ടത്. ഇയാളുടെ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു യുവതി. സ്ഥാപനത്തിൽ വച്ച് ഇയാൾ യുവതിയെ പലതവണ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയിരുന്നു. പിന്നീട് ബിസിനസ് കോൺഫറൻസുകൾക്കെന്ന പേരിൽ യുവതിയുമായി വയനാട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെത്തിയ ഇയാൾ ഇവിടെ വച്ചും പീഡനം തുടർന്നു.
ഇതിനിടെ വിവാഹിതയായ യുവതിയെ വീണ്ടും ഭീഷണിപ്പെടുത്തിയതോടെയാണ് യുവതി പരാതിയുമായി രംഗത്തെത്തിയത്. വിവാഹത്തിനു ശേഷവും താനുമായി സഹകരിക്കണമെന്നായിരുന്നു ഭീഷണി. അല്ലാത്ത പക്ഷം മുമ്പ് പീഡിപ്പിച്ച ദൃശ്യങ്ങൾ പുറത്തു വിടുമെന്നും ഇയാൾ യുവതിയോട് പറഞ്ഞു.
ദൃശ്യങ്ങൾ പുറത്ത് വിടാതിരിക്കാൻ പണവും ആവശ്യപ്പെട്ടു. യുവതി സ്വർണം നൽകിയെങ്കിലും ഭീഷണി തുടർന്നതോടെയാണ് റൂറൽ പൊലീസിൽ പരാതി നൽകിയത്. പിന്നീട് കടവന്ത്ര പൊലീസിലേക്ക് അന്വേഷണം കൈമാറി. തുടർന്നാണ് കലൂരിലെ ഓഫീസിൽ നിന്നും പ്രതിയെ പിടികൂടിയത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6
സൗദിയിലെ ചില പ്രദേശങ്ങളിൽ കനത്ത മഴ
റിയാദ്: സൗദിയിലെ ചില പ്രദേശങ്ങളിൽ അതിശക്തമായ മഴയും വെള്ളപ്പൊക്കവും. മക്ക മേഖലയിലുണ്ടായ പ്രളയത്തിൽ വാഹനങ്ങൾ മുങ്ങി. പിക്കപ്പ് വാനിൽ കുടുങ്ങിക്കിടന്നവരെ സൗദി സിവിൽ ഡിഫൻസ് ടീം രക്ഷപെടുത്തി. രക്ഷാ പ്രവർത്തനത്തിന്‍റെ വീഡിയോ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്.
അല്‍ബുസ്താന്‍ ഗ്രാമത്തിലെ താഴ്വരയിലാണ് പിക്കപ്പ് വാൻ അപകടത്തിൽപെട്ടത്. നാലു പേരാണ് പിക്കപ്പിലുണ്ടായിരുന്നത്. ഇവരെയെല്ലാവരെയും രക്ഷപ്പെടുത്താന്‍ സാധിച്ചതായി സിവില്‍ ഡിഫന്‍സ് അധികൃതര്‍ അറിയിച്ചു.
മദീന മേഖലയില്‍ അല്‍മുദീഖ് താഴ്വരയില്‍ മലവെള്ളപ്പാച്ചിലില്‍ പെട്ട കാറിലെ യാത്രക്കാരെയും സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി. സൗദി കുടുംബം സഞ്ചരിച്ച കാറാണ് താഴ്വര മുറിച്ചുകടക്കുന്നതിനിടെ അപ്രതീക്ഷിതമായി ശക്തമായ മലവെള്ളപ്പാച്ചിലില്‍ പെട്ടത്. ജിസാനിലെ വാദി ലജബില്‍ വെള്ളക്കെട്ടില്‍ വീണ് മരിച്ചയാളുടെ മൃതദേഹം സിവില്‍ ഡിഫന്‍സ് പുറത്തെടുത്തു. റിയാദ് നഗരത്തിന് സമീപ പ്രദേശങ്ങളായ മുസാഹ്മിയ, താദിഖ്, റുമാ, ശഖ്‌റ, ദുര്‍മ എന്നിവിടങ്ങളിലും മഴയുണ്ടായി.
Post A Comment: