ആലപ്പുഴ: ഭാര്യയെ പ്രസവ മുറിയിൽ കയറ്റിയതിനു പിന്നാലെ മദ്യപിക്കാൻ പോയ ഭർത്താവ് മൂത്ത മകനെ ബാറിനു മുന്നിൽ മറന്നുവച്ചു. അസമിൽ നിന്നെത്തിയ തൊഴിലാളിയാണ് കുഞ്ഞിനെ ബാറിനു മുന്നിൽ മറന്നത്. മണിക്കൂറുകളോളം നടത്തിയ തിരച്ചിലിനൊടുവിലാണ് കുട്ടിയെ കണ്ടെത്തിയത്.
ഭാര്യയെ പ്രസവത്തിനായി ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ ആക്കിയ ശേഷം ഭർത്താവ് മദ്യപിക്കാനായി ബാറിലേക്ക് പോകുകയായിരുന്നു. പോയ പോക്കിൽ ഇയാൾ കുട്ടിയെയും കൂട്ടി. ബാറിൽ കയറി മദ്യപിച്ച ശേഷം മകൻ ഒപ്പമുള്ള കാര്യം മറന്ന ഇയാൾ തിരിച്ച് പോരുമ്പോൾ മകനെ കൂട്ടിയില്ല.
തന്നെ കാണാൻ ഭർത്താവിനൊപ്പമെത്തിയ മകനെ മണിക്കൂറുകൾ കഴിഞ്ഞിട്ടും കാണാതായതോടെ യുവതി തിരച്ചിൽ ആരംഭിച്ചു. തുടർന്നാണ് വിവരം ആശുപത്രി അധികൃതർ അറിഞ്ഞത്. ആശുപത്രി അധികൃതർ വിവരം അറിയിച്ചതിനെ തുടർന്ന് ഡിവൈഎസ്പി ഡോ. ആർ. ജോസിന്‍റെ നേതൃത്വത്തിൽ പൊലീസ് സംഘം തിരച്ചിൽ തുടങ്ങി.
ഇതിനിടെ കുട്ടിയുടെ പിതാവിനെക്കുറിച്ചും പൊലീസ് അന്വേഷിച്ചു. പിതാവിനെ കാണാതെ പരിഭ്രാന്തനായി നഗരത്തിലെ മാർക്കറ്റിൽ അലഞ്ഞ് തിരിഞ്ഞ കുട്ടിയെ പൊലീസ് കണ്ടെത്തി. ഒന്നര മണിക്കൂറോളമാണ് കുട്ടി ബന്ധുക്കളെ തേടി അലഞ്ഞത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/GxzlorPVaw2E1igRyXe6Q3
കേബിൾ കാർ കൂട്ടിയിടിച്ച് രണ്ട് മരണം
റാഞ്ചി: റോപ് വേയിൽ കേബിൾ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് മരണം. നിരവധി പേർക്ക് പരുക്കേറ്റു. ജാർഖണ്ഡിലെ ക്രികൂട് ഹിൽസിൽ ബാബ് ബൈദ്യനാഥ് ക്ഷേത്രത്തിനു സമീപത്താണ് അപകടമുണ്ടായത്. അപകടത്തെ തുടർന്ന് ഒട്ടേറെ പേർ കേബിൾ കാറുകളിൽ കുടുങ്ങിക്കിടക്കുകയാണ്.
12 ക്യാബിനുകളിലായി 48 പേരാണ് കുടുങ്ങിക്കിടക്കുന്നതെന്നാണ് റിപ്പോർട്ട്. ഇവരെ രക്ഷപെടുത്തുന്നതിനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. രണ്ട് വ്യോമ സേനാ ഹെലി കോപ്റ്ററുകളാണ് രക്ഷാ പ്രവർത്തനം നടത്തുന്നത്.
സാങ്കേതിക തകരാറാണ് അപകടത്തിനു കാരണമായി കരുതുന്നത്. അപകടത്തിനു പിന്നാലെ റോപ് വേ മാനേജരും മറ്റു ജീവനക്കാരും സ്ഥലം വിട്ടതായിട്ടാണ് പി.ടി.ഐയുടെ റിപ്പോർട്ട്. ബാബാ ബൈദ്യനാഥ് ക്ഷേത്രത്തിൽ നിന്നും 20 കിലോമീറ്റർ ദൂരത്തിലാണ് റോപ് വേ. 766 മീറ്റർ നീളമുള്ള റോപ് വേ 392 മീറ്റർ ഉയരത്തിലാണ്. 25 ക്യാബിനുകളാണുള്ളത്. ഒരു ക്യാമ്പിനിൽ നാല് പേർക്കാണ് കയറാൻ സാധിക്കുക.
Post A Comment: