കോട്ടയം: കാണാതായ വിദ്യാർഥിനിയെ അയൽവാസിയുടെ കട്ടിലിനടിയിൽ കണ്ടെത്തി. കൂരോപ്പടിയിൽ ഇന്നലെ രാത്രിയിലായിരുന്നു സംഭവം. കട്ടിലിനടിയിലെ പാത്രം നീങ്ങിയിരിക്കുന്നത് കണ്ട് പരിശോധിച്ചപ്പോഴാണ് കുട്ടിയെ കട്ടിലിനടിയിൽ കണ്ടെത്തിയത്. കറുകച്ചാലിലെ ഭർത്താവിന്‍റെ വീട്ടിലുള്ള അയൽവീട്ടിലെ മകൾ വീട്ടിൽ വരുമ്പോൾ ഉപയോഗിച്ചിരുന്ന മുറിയിലാണ് കുട്ടി ഒളിച്ചിരുന്നത്.
കുട്ടി ഒളിച്ചിരുന്ന വീട്ടിലുള്ളവര്‍ ഇന്നലെ രാവിലെ കോട്ടയം മെഡിക്കല്‍ കോളെജില്‍ പോയി വൈകിട്ട് 5.30നാണ് തിരിച്ചെത്തിയത്. ചൊവ്വാഴ്ച വൈകിട്ട് 5.30നു വീടിനുള്ളില്‍ കയറി ഒളിച്ചതായി വിദ്യാര്‍ഥിനി പൊലീസിനോട് പറഞ്ഞു. തുടര്‍ന്ന് പൊലീസ് വൈദ്യപരിശോധനകള്‍ക്കായി പാമ്പാടി ആശുപത്രിയില്‍ എത്തിച്ചു. കൂരോപ്പട മാതൃമല താമസിക്കുന്ന വിദ്യാര്‍ഥിനിയെ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3.30 മുതലാണ് കാണാതായത്.
ളാക്കാട്ടൂര്‍ എംജിഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി അയല്‍വീടുകളില്‍ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് എത്തുകയും മടങ്ങുകയും ചെയ്‌തിരുന്നു. തുടര്‍ന്നാണു കാണാതായത്. രാത്രി വൈകിയും കാണാത്തതിനെത്തുടര്‍ന്ന് വീട്ടുകാര്‍ പാമ്പാടി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും വീട്ടുകാരും നാട്ടുകാരും അന്വേഷണം ആരംഭിക്കുകയും ചെയ്‌തു. മാതൃമലയിലും പരിസര പ്രദേശങ്ങളും നാട്ടുകാര്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇന്നലെ വീണ്ടും തെരച്ചില്‍ നടത്തി. ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തിയിരുന്നു. തോണക്കര ഭാഗത്തുവരെ പൊലീസ് നായ മണം പിടിച്ച് എത്തി. തുടര്‍ന്ന് അവിടെയും വിശദമായ തെരച്ചില്‍ നടത്തിയിരുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/FF0xDFkXUCP3KCh6lyqbO4
തെളിവ് ലഭിച്ചു; വിജയ് ബാബുവിന്‍റെ അറസ്റ്റ് അനിവാര്യം
കൊച്ചി: യുവ നടിയുടെ ബലാത്സംഗ പരാതിയിൽ നടനും നിർമാതാവുമായ വിജയ് ബാബുവിനെതിരെ തെളിവുകൾ ശേഖരിച്ച് പൊലീസ്. പരാതി സാധൂകരിക്കുന്ന തെളിവുകൾ പനമ്പിള്ളിയിലെ ബോട്ടലിൽ നിന്നും ഫ്ലാറ്റുകളിൽ നിന്നും ലഭിച്ചതായി കമ്മിഷ്ണർ വ്യക്തമാക്കി. ഇതോടെ വിജയ് ബാബുവിന്‍റെ അറസ്റ്റ് അനിവാര്യമാണെന്ന നിലപാടിലാണ് പൊലീസ്.
ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ വിജയ് ബാബുവിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യും. ഇരയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പ്രതിക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും കമ്മിഷ്ണർ കൊച്ചിയിൽ വ്യക്തമാക്കി.
ഇതിനിടെ വിജയ് ബാബുവിനെതിരെ പൊലീസ് ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചു. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും അറിയിപ്പ് നൽകിയിട്ടുണ്ട്. നടൻ വിദേശത്തേക്ക് കടന്ന പശ്ചാത്തലത്തിലാണ് നടപടി. കോഴിക്കോട് സ്വദേശിയായ യുവതിയെ ബലാത്സംഗം ചെയ്തതിനും പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതിനും രണ്ട് കേസുകളാണ് വിജയ് ബാബുവിനെതിരെ എറണാകുളം സൗത്ത് പോലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
കേസിൽ പരാതിക്കാരിയുടെ രഹസ്യമൊഴി നേരത്തെ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ മാർച്ച് 13 മുതൽ ഒരു മാസം വിജയ് ബാബു തന്നെ കൊച്ചിയിലെ ഫ്ലാറ്റിലും ആഡംബര ഹോട്ടലിലും പാർപ്പിച്ച് അതിക്രൂരമായി ബലാത്സംഗം ചെയ്തെന്നായിരുന്നു നടിയായ യുവതിയുടെ പരാതി. ഇക്കഴിഞ്ഞ 22 ന് എറണാകുളം സൗത്ത് പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി കേസ് എടുത്തതിന് പിറകെയാണ് വിജയ് ബാബു വിദേശത്തേക്ക് പോയത്.
ഗോവയിൽ നടനുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് അവിടെ എത്തിയിരുന്നെങ്കിലും കണ്ടെത്താനായില്ല. ഇതിനിടെയാണ് പരാതിക്കാരിക്കെതിരെ സോഷ്യൽ മീഡിയിലൂടെ വിജയ് ബാബു ആരോപണം ഉന്നയിച്ചത്. ഇര താനാണെന്ന് പറഞ്ഞ വിജയ് ബാബു പരാതിക്കാരിയുടെ പേരും വെളിപ്പെടുത്തി. ഇത്തരം കേസുകളിൽ പരാതിക്കാരുടെ പേര് വെളിപ്പെടുത്തരുതെന്ന നിയമം നിലനിൽക്കെ നടൻ വിജയ് ബാബു സമൂഹമാധ്യമങ്ങളിലൂടെ പേര് പറഞ്ഞതിലും പൊലീസ് കേസെടുത്തു.
Post A Comment: