www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഭാര്യയെ തീ കൊളുത്തിയ ശേഷം ജീവനൊടുക്കി; പുറ്റടിയിൽ തീ പൊള്ളലേറ്റ് ദമ്പതികൾ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

Share it:



ഇടുക്കി: പുറ്റടിയിൽ ദമ്പതികളെ വീടിനുള്ളിൽ പൊള്ളേലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. വീടിനുള്ളിൽ വച്ച് ഭാര്യയെ തീ കൊളുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. വാട്‌സാപ്പിൽ ഷെയർ ചെയ്‌ത ആത്മഹത്യാ കുറിപ്പും പൊലീസിനു ലഭിച്ചിട്ടുണ്ട്. ഷോർട്ട് സർക്യൂട്ട് ആണ് മരണ കാരണമെന്നായിരുന്നു ആദ്യ വിലയിരുത്തൽ. 

തിങ്കളാഴ്ച്ച പുലർച്ചെ ഒന്നോടെയാണ് പുറ്റടി ഇലവനാത്തൊടുകയിൽ രവീന്ദ്രൻ, ഭാര്യ ഉഷ എന്നിവരെ വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയില്  കണ്ടെത്തിയത്. ഗുരുതരമായി പൊള്ളലേറ്റ മകൾ ശ്രീധന്യ കോട്ടയം മെഡിക്കൽ കോളെജിൽ ചികിത്സയിലാണ്.

ശ്രീധന്യയുടെ നിലവിളി കേട്ട് ഓടിയെത്തിയവരാണ് മൂവരെയും പൊള്ളലേറ്റ നിലയിൽ കണ്ടത്. തുടർന്ന് കട്ടപ്പനയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രവീന്ദ്രനും ഉഷയും മരിച്ചു. എങ്ങനെയാണ് തീ പടർന്നതെന്ന അന്വേഷണത്തിലായിരുന്നു പൊലീസ്. ഇതിനിടെയാണ് രവീന്ദ്രൻ വാട്‌സാപ്പിൽ ഷെയർ ചെയ്‌ത ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയത്. സുഹൃത്തിനാണ് വാട്‌സാപ്പിൽ കുറിപ്പ് അയച്ചത്. ഒപ്പം കുടുംബാംഗങ്ങളുടെ വാട്‌സാപ് ഗ്രൂപ്പിൽ പങ്കുവച്ച സന്ദേശവും കണ്ടെത്തിയിട്ടുണ്ട്. 

"എന്നോട് ക്ഷമിക്കണം, ഞാൻ കൈയിലുള്ള രൂപ ചേട്ടന്‍റെ അക്കൗണ്ടിൽ ഇട്ടിട്ടുണ്ട്. നമ്മൾ മേടിച്ച രൂപ അവർക്ക് കൊടുക്കാൻ തികയില്ലെന്ന് അറിയാം. എന്നാലും ഉള്ളത് കൊടുക്കണം. ഞാൻ ചേട്ടനോട് യാത്ര ചോദിക്കുന്നു. എന്നെ ഇവിടെയും ജീവിക്കാൻ അനുവദിക്കില്ല. വിശദവിവരം ഞങ്ങളുടെ കുടുംബ ഗ്രൂപ്പിൽ ഇടുന്നുണ്ട്. ചേട്ടനോട് മാത്രം ഇത്രയും കാര്യം പറയുന്നു. മറ്റാരോടും എനിക്ക് പറയാനില്ല. പറ്റുമെങ്കിൽ ചേട്ടൻ കട ഏറ്റെടുത്ത് നടത്തണം. എന്‍റെ ആഗ്രഹമാണ്. നമുക്ക് സാധനങ്ങൾ തരുന്നയാളുടെ നമ്പർ കടയിലെ നോട്ടീസിലുണ്ട്." - ഇതായിരുന്നു സുഹൃത്തിനയച്ച വാട്‌സാപ്പ് സന്ദേശം. 

ഈ സുഹൃത്തിൽ നിന്നും രവീന്ദ്രൻ നേരത്തെ അമ്പതിനായിരം രൂപ കടം വാങ്ങിയിരുന്നു. മറ്റൊരാളിൽ നിന്ന് പണം സംഘടിപ്പിച്ചാണ് ഇയാൾ രവീന്ദ്രന് പണം കൊടുത്തത്. എന്നാൽ പണം തിരികെ നൽകാൻ രവീന്ദ്രന് സാധിച്ചില്ല. തുടർന്നാണ് ഞായറാഴ്ച്ച രാത്രി 11.40ന് വാട്‌സാപ്പിൽ ഇത്തരത്തിൽ ഒരു സന്ദേശം അയച്ചത്. ശേഷം 3000 രൂപയോളം സുഹൃത്തിന്‍റെ അക്കൗണ്ടിലേക്ക് അയക്കുകയും ചെയ്‌തു. 

ശരീരത്തിൽ സ്വയം മണ്ണെണ്ണയൊഴിച്ച ശേഷമാണ് രവീന്ദ്രൻ ഭാര്യയെ തീ കൊളുത്തിയതെന്നാണ് സംശയം. പിന്നാലെ സ്വയം തീ കൊളുത്തി. ഇരുവരും വെപ്രാളപ്പെട്ടതോടെ വീടിന്‍റെ തൂണിലേക്കും മറ്റും തീ പടർന്നു. ഇങ്ങനെയാണ് മകൾ ശ്രീധന്യക്ക് പൊള്ളലേറ്റതെന്നാണ് നിഗമനം. തീ ശരീരത്തിലേക്ക് പടർന്ന ശ്രീധന്യ നിലവിളിച്ചു കൊണ്ട് വീടിനു വെളിയിലേക്ക് ഓടുകയായിരുന്നു. വീടിന്‍റെ മേൽക്കൂരയിലെ ഷീറ്റുകളും ഇവരുടെ ദേഹത്തേക്ക് വീണിരുന്നു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/IjXOK79vV0mB3M4eg0HiVJ

വീടിനു തീ പിടിച്ച് ദമ്പതികൾ വെന്തു മരിച്ചു

ഇടുക്കി: വണ്ടൻമേട് പുറ്റടിയിൽ വീടിനു തീ പിടിച്ച് ഭാര്യയും ഭർത്താവും മരിച്ചു. മകൾ അതിവ ഗുരുതരാവസ്ഥയിൽ. അണക്കര എട്ടാം മൈലിലെ ജ്യോതി സ്റ്റോഴ്‌സ് ഉടമ രവീന്ദ്രൻ (50), ഭാര്യ ഉഷ (45) എന്നിവരാണ് മരിച്ചത്.  മകൾ ശ്രീധന്യയെ ഗുരുതര പരുക്കുകളോടെ കോട്ടയം മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. 

തിങ്കളാഴ്ച്ച പുലർച്ചെ ഒന്നോടെയായിരുന്നു അപകടം. വീടിനു തീ പടരുന്നത് കണ്ട് സമീപവാസികളാണ് ആദ്യം ഓടിയെത്തിയത്. വീടിനുള്ളിൽ മൂവരും പൊള്ളലേറ്റ നിലയിലായിരുന്നു. തുടർന്ന് ഫയർ ഫോഴ്‌സ് സ്ഥലത്തെത്തി തീ അണച്ചു. രവീന്ദ്രനെയും ഭാര്യയെയും കട്ടപ്പനയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇവരുടെ മൃതദേഹം ഇടുക്കി മെഡിക്കൽ കോളെജിലേക്ക് മാറ്റി. 

പുറ്റടി ഹോളിക്രോസ് കോളെജിനു സമീപത്താണ് ഇവരുടെ ഒറ്റമുറി വീട്. പുലർച്ചെ മകൾ ശ്രീധന്യയുടെ നിലവിളി കേട്ടാണ് അയൽവാസികൾ ഓടിയെത്തിയത്. അണക്കരയിൽ സോപ്പുൽപ്പന്നങ്ങൾ വിൽപന നടത്തി വരികയായിരുന്നു രവീന്ദ്രൻ. അപകട കാരണം വ്യക്തമായിട്ടില്ല. വീട്ടിൽ പൊലീസും ഫയർ ആൻഡ് റെസ്ക്യൂ സംഘവും പരിശോധന നടത്തി വരികയാണ്. 


Share it:

Idukki

Mostreaded

Post A Comment: