ലക്‌നൗ: കാമുകിക്ക് സമ്മാനിക്കാൻ ഒരു മാസം മാത്രം പ്രായമുള്ള കൊച്ചുമകളെ തട്ടിക്കൊണ്ടുപോയി 56 കാരൻ. ഉത്തർപ്രദേശിലെ ബിജ്‌നോർ സ്വദേശിയായ മുഹമ്മദ് സഫറാണ് കേസിൽ അറസ്റ്റിലായത്. ഇയാളിൽ നിന്നും കുഞ്ഞിനെ വാങ്ങിയ കാമുകിയെയും ഇവരുടെ ഭർത്താവിനെയും പൊലീസ് പിടികൂടിയിട്ടുണ്ട്.
ഡെൽഹിയിൽ കൂലിത്തൊഴിലാളിയാണ് മുഹമ്മദ് സഫർ. ഇയാളും അയൽവാസിയായ 40 കാരിയും തമ്മിൽ മൂന്നു വർഷത്തോളമായി പ്രണയത്തിലായിരുന്നു. കുട്ടികളില്ലാത്തതിനാൽ ഒരു കുഞ്ഞിനെ ദത്തെടുത്തു വളർത്തണമെന്ന ആഗ്രഹം കാമുകി അടുത്തിടെ ഇയാളുമായി പങ്കുവച്ചിരുന്നു. ഇതോടെയാണ് സ്വന്തം മകളുടെ കുഞ്ഞിനെ തന്നെ കാമുകിക്ക് സമ്മാനിക്കാൻ ഇയാൾ തീരുമാനിച്ചത്.
തട്ടിക്കൊണ്ടുപോയ കുട്ടി ഉൾപ്പെടെ ഇയാളുടെ മകൾക്ക് നാല് മക്കളുണ്ട്. നാലാമത്തെ കുട്ടി ജനിച്ചപ്പോൾ കുട്ടികളിൽ ഒരാളെ തനിക്ക് തരാമോയെന്ന് ഇയാൾ മകളോട് ചോദിച്ചിരുന്നു. മകളും മരുമകനും ഇത് നിരാകരിച്ചതോടെയാണ് തട്ടിക്കൊണ്ടുപോകൽ പ്ലാൻ ചെയ്‌തത്.
തുടർന്ന് ഏപ്രിൽ20ന് രാത്രി ബിജ്നോറിലെ നാഗിനയിൽ മരുമകന്‍റെ വീട്ടിലെത്തി എല്ലാവരും ഉറങ്ങിക്കിടന്നപ്പോൾ കുട്ടിയെയും എടുത്ത് കടന്നു കളയുകയായിരുന്നു.
പിറ്റേന്ന് രാവിലെയാണ് കുട്ടിയെ കാണാതായ വിവരം വീട്ടുകാർ അറിയുന്നത്. തുടർന്ന് മരുമകൻ പൊലീസിൽ പരാതി നൽകി. സിസി ടിവി ദൃശ്യങ്ങളിൽ നിന്നാണ് മുത്തഛനാണ് കുട്ടിയെ തട്ടിക്കൊണ്ട് പോയതെന്ന് കണ്ടെത്തിയത്. ഇയാളെ ചോദ്യം ചെയ്‌തതോടെയാണ് കമുകിയുടെ കഥ പുറത്തു വരുന്നത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/KxwQkuDFdXP0KRUrdgxDi5
പൊറൊട്ട ശ്വാസനാളത്തിൽ കുടുങ്ങി കുട്ടി മരിച്ചു
ഇടുക്കി: പൊറോട്ട ശ്വാസനാളത്തിൽ കുടുങ്ങി ഒമ്പത് വയസുകാരൻ മരിച്ചു. ഇടുക്കി നെടുങ്കണ്ടത്താണ് സംഭവം ഉണ്ടായിരിക്കുന്നത്. നെടുങ്കണ്ടം പാറത്തോട് കോളനിയിലെ കാർത്തികിന്‍റെ മകൻ സന്തോഷ് (9) ആണ് മരിച്ചത്. കല്ലുപാലം വിജയമാതാ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയാണ്.
കഴിഞ്ഞ ദിവസം രാത്രിയിൽ കുട്ടി പൊറൊട്ട കഴിച്ചിരുന്നു. ഭക്ഷണം കഴിച്ചതിനു പിന്നാലെ കുട്ടി ശർദിക്കുകയും പൊറോട്ട ശ്വാസനാളത്തിൽ കുടുങ്ങുകയുമായിരുന്നു.
തുടർന്ന് ശനിയാഴ്ച്ച രാവിലെ കുട്ടിയെ നെടുങ്കണ്ടത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ശ്വാസനാളത്തിൽ പൊറൊട്ട കുടുങ്ങിയതാണ് മരണ കാരണമെന്ന് ഡോക്‌ടർമാർ പറഞ്ഞു. കുട്ടി നേരത്തെ അപസ്‌മാരത്തിനു ചികിത്സ തേടിയിരുന്നതാണ്. മൃതദേഹം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
Post A Comment: