കോഴിക്കോട്: കെ.എസ്.ആർ.ടി.സി ബസിൽ അമ്മയുടെ മടിയിലിരുന്ന് യാത്ര ചെയ്‌ത ആറ് വയസുകാരിയെ കടന്നു പിടിച്ച യുവാവ് അറസ്റ്റിൽ. നിലമ്പൂർ സ്വദേശി ബിജുവാണ് അറസ്റ്റിലായത്. നടക്കാവ് പൊലീസാണ് യുവാവിനെ പിടികൂടിയത്. ഇന്നലെ രാത്രിയിലായിരുന്നു സംഭവം.
തൃശൂർ- കണ്ണൂർ സൂപ്പർ ഫാസ്റ്റ് ബസിൽ യാത്ര ചെയ്യുമ്പോഴാണ് കുട്ടിയെ ഇയാൾ ഉപദ്രവിക്കാൻ ശ്രമിച്ചത്. ബസിൽ നല്ല തിരക്കുണ്ടായിരുന്നു. സീറ്റിൽ ഇരിക്കാൻ ശ്രമിക്കുന്നതിനിടെ അമ്മയുടെ കൈയിൽ ഇരുന്ന കുട്ടിയെ ഇയാൾ കടന്നു പിടിക്കുകയായിരുന്നു. കുട്ടിയുടെ മാതാപിതാക്കളുടെയും യാത്രക്കാരുടെയും മൊഴി രേഖപ്പെടുത്തിയ ശേഷമാണ് ഇയാളെ അറസ്റ്റ് ചെയ്‌തത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/IjXOK79vV0mB3M4eg0HiVJ
വീടിനു തീ പിടിച്ച് ദമ്പതികൾ വെന്തു മരിച്ചു
ഇടുക്കി: വണ്ടൻമേട് പുറ്റടിയിൽ വീടിനു തീ പിടിച്ച് ഭാര്യയും ഭർത്താവും മരിച്ചു. മകൾ അതിവ ഗുരുതരാവസ്ഥയിൽ. അണക്കര എട്ടാം മൈലിലെ ജ്യോതി സ്റ്റോഴ്‌സ് ഉടമ രവീന്ദ്രൻ (50), ഭാര്യ ഉഷ (45) എന്നിവരാണ് മരിച്ചത്. മകൾ ശ്രീധന്യയെ ഗുരുതര പരുക്കുകളോടെ കോട്ടയം മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
തിങ്കളാഴ്ച്ച പുലർച്ചെ ഒന്നോടെയായിരുന്നു അപകടം. വീടിനു തീ പടരുന്നത് കണ്ട് സമീപവാസികളാണ് ആദ്യം ഓടിയെത്തിയത്. വീടിനുള്ളിൽ മൂവരും പൊള്ളലേറ്റ നിലയിലായിരുന്നു. തുടർന്ന് ഫയർ ഫോഴ്‌സ് സ്ഥലത്തെത്തി തീ അണച്ചു. രവീന്ദ്രനെയും ഭാര്യയെയും കട്ടപ്പനയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇവരുടെ മൃതദേഹം ഇടുക്കി മെഡിക്കൽ കോളെജിലേക്ക് മാറ്റി.
പുറ്റടി ഹോളിക്രോസ് കോളെജിനു സമീപത്താണ് ഇവരുടെ ഒറ്റമുറി വീട്. പുലർച്ചെ മകൾ ശ്രീധന്യയുടെ നിലവിളി കേട്ടാണ് അയൽവാസികൾ ഓടിയെത്തിയത്. അണക്കരയിൽ സോപ്പുൽപ്പന്നങ്ങൾ വിൽപന നടത്തി വരികയായിരുന്നു രവീന്ദ്രൻ. അപകട കാരണം വ്യക്തമായിട്ടില്ല. വീട്ടിൽ പൊലീസും ഫയർ ആൻഡ് റെസ്ക്യൂ സംഘവും പരിശോധന നടത്തി വരികയാണ്.
Post A Comment: